Connect with us

Culture

ഓഖി ദുരന്തം; ആറു മാസം കഴിഞ്ഞിട്ടും മരിച്ചവരുടെ എണ്ണത്തില്‍ സര്‍ക്കാരിന് വ്യക്തതയില്ല

Published

on

കേരളത്തെ നടുക്കിയ ഓഖി ചുഴലിക്കാറ്റ് ദുരന്തം കഴിഞ്ഞ് ആറു മാസം പിന്നിട്ടിട്ടും ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണത്തില്‍ സര്‍ക്കാരിന്റെ അവ്യക്തത തുടരുന്നു. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് 52 പേരാണ് മരിച്ചതെന്ന് സംസ്ഥാന ഫിഷറീസ് വകുപ്പ് പറയുമ്പോള്‍ 60 പേര്‍ മരിച്ചെന്നാണ് സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ മറുപടി. ദുരന്ത ബാധിതര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ സഹായമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ നിധിയിലേക്കുമായി ലഭിച്ച 237.21 കോടിയോളം രൂപയില്‍ പകുതി പോലും ഇതുവരെ ചെലവഴിച്ചിട്ടില്ലെന്നും വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാലക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കിയ വിവരാവകാശ അപേക്ഷയിലുള്ള മറുപടി രേഖകളില്‍ വ്യക്തമാകുന്നു.

ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ 52 മത്സ്യ തൊഴിലാളികള്‍ മരണപ്പെട്ടിട്ടുണ്ടെന്നും 91 പേരെ കാണാതായെന്നുമാണ് ഫിഷറീസ് ഡയറക്ടറേറ്റിലെ വിവരാവകാശ ഓഫീസറുടെ മറുപടി. മരിച്ചവരില്‍ ഒരാള്‍ കാസര്‍ക്കോട് സ്വദേശിയും ബാക്കിയുള്ളവര്‍ തിരുവനന്തപുരം സ്വദേശികളുമാണ്. തിരുവന്തപുരം സ്വദേശികളാണ് കാണാതായവരെല്ലാം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം സര്‍ക്കാര്‍ നഷ്ട പരിഹാരമായി നല്‍കി. ദുരിത ബാധിതരെ സഹായിക്കാന്‍ ഫിഷറീസ് വകുപ്പ് സംഭാവനയൊന്നും സ്വീകരിച്ചില്ല. എന്നാല്‍ പൂര്‍ണമായും നാശ നഷ്ടം സംഭവിച്ച മത്സ്യ ബന്ധന യാനങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും നഷ്ടം കണക്കാക്കി 3.08 കോടി രൂപയുടെ പ്രൊപ്പോസല്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചു. ഇത് ഇപ്പോഴും സര്‍ക്കാരിന്റെ പരിഗണനയിലാണ്. പരിക്ക് പറ്റിയ മത്സ്യ തൊഴിലാളികള്‍ക്കായി 8.68 രൂപ മത്സ്യ തൊഴിലാലി ക്ഷേമ നിധി ബോര്‍ഡില്‍ നിന്ന് നല്‍കിയിട്ടുണ്ടെന്നും വകുപ്പ് വ്യക്തമാക്കുന്നു. എന്നാല്‍ ഓഖി ദുരിത ബാധിതര്‍ക്കുള്ള നഷ്ട പരിഹാരമായി വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ എത്ര തുക നല്‍കിയെന്നതിനെ കുറിച്ചും എത്ര തുക ചെലവഴിച്ചു എന്നതിനെ കുറിച്ചും ഫിഷറീസ് വകുപ്പിന് ധാരണയില്ല.
സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ രേഖകള്‍ പ്രകാരം 60 പേരാണ് ഓഖി ദുരന്തത്തില്‍ മരിച്ചത്. തിരുവനന്തപുരം-54, കൊല്ലം-2, എറണാകുളം-2, കണ്ണൂര്‍-1, കാസര്‍ക്കോട്-1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. ഓഖി ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കേന്ദ്ര പ്രതികരണ നിധിയില്‍ നിന്ന് 133 കോടി രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 116 ലക്ഷം രൂപയുമാണ് കേരളത്തിന് ലഭിച്ചത്. ഇതിന് പുറമെ 2018 മാര്‍ച്ച് 24 വരെ 103.5 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ നിധിയിലേക്ക് സംഭാവനയായും ലഭിച്ചു.

കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ സബ്മിഷന് മറുപടിയായി നല്‍കിയ രേഖകള്‍ പ്രകാരം 38.33 കോടി രൂപ മാത്രമാണ് ഓഖി ദുരന്ത നിവാരണത്തിനായി ചെലവഴിച്ചിട്ടുള്ളത്. ഇതില്‍ 18.44 കോടി രൂപയും തിരുവനന്തപുരം ജില്ലയിലാണ് ചെലവഴിച്ചത്. എന്നാല്‍ മാര്‍ച്ച് 24 വരെ ഓഖി ദുരിതാശ്വാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 25.09 കോടി രൂപ മാത്രമാണ് വിവിധ ജില്ലകള്‍ക്കായി അനുവദിച്ചതെന്നാണ് ധനകാര്യ വകുപ്പിന്റെ വിവരാവകാശ മറുപടി രേഖയില്‍ പറയുന്നത്. കേന്ദ്ര പ്രതികരണ നിധിയില്‍ നിന്ന് ലഭിച്ച 133 കോടി സംസ്ഥാന പ്രതികരണ നിധിയിലേക്കാണ് വകയിരുത്തിയത്. സംസ്ഥാന ദുരന്ത പ്രതികരണ നിധി മാനദണ്ഢ പ്രകാരമാണ് ഈ തുക വിനിയോഗിക്കേണ്ടത്. സാമ്പത്തിക വര്‍ഷം അവസാനിച്ചതിനാല്‍ ഈ തുക ധനകാര്യ വകുപ്പിന് സറണ്ടര്‍ ചെയ്തതെന്നും ധനകാര്യ വകുപ്പിന്റെ രേഖകളില്‍ വ്യക്തമാണ്. ഓഖി ദുരന്തത്തിനിരയാവരെ സഹായിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാട്ടിയെന്ന് ലത്തീന്‍ കത്തോലിക്ക സഭ നേരത്തെ ആരോപിച്ചിരുന്നു. പണം ചെലവഴിച്ചതില്‍ സംശയമുണ്ടെന്നും സോഷ്യല്‍ ഓഡിറ്റ് വേണമെന്നും സഭ നേതൃത്വം ആവശ്യമുയര്‍ത്തിയിരുന്നു.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.