Connect with us

Culture

ഓഖി ചുഴലിക്കാറ്റ്; കനിവിനായി കേഴുന്ന തീരദേശങ്ങളെ തിരിഞ്ഞുനോക്കാതെ മുഖ്യമന്ത്രി

Published

on

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ കെടുതിയില്‍പ്പെട്ട്, സര്‍ക്കാറിന്റെ കനിവിനായി കേഴുന്ന തീരദേശങ്ങളെ തിരിഞ്ഞുനോക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടാകാത്ത വിചിത്രമായ സമീപനമാണ് പിണറായി വിജയന്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചത്. സമാന സാഹചര്യങ്ങളില്‍ മുഖ്യമന്ത്രി നേരിട്ടെത്തി ജനങ്ങളെ ആശ്വസിപ്പിക്കുകയാണ് പതിവ്. എന്നാല്‍ ഇവിടെ ദുരിതമുണ്ടായി രണ്ടാം ദിവസവും മുഖ്യമന്ത്രി ആ ഭാഗത്ത് സന്ദര്‍ശനം നടത്താത്തത് തീരദേശവാസികളുടെ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.

ഓഖി ദുരന്തത്തിന്റെ വാര്‍ത്തകള്‍ പുറത്തുവന്ന ആദ്യ മണിക്കൂറുകളില്‍ തന്നെ അലമുറയിട്ട് കരയുന്ന കടലിന്റെ മക്കളെ കാണാനും അവര്‍ക്ക് സാന്ത്വനമേകാനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റു യു.ഡി.എഫ് നേതാക്കളും ഓടിയെത്തിയിരുന്നു. ഉറ്റവരെ തേടി അലയുന്ന വീട്ടമ്മമാരുടെയും അലമുറയിട്ട് കരയുന്ന മത്സ്യത്തൊഴിലാളി സ്ത്രീകളുടെയും വേദനകള്‍ കേട്ട നേതാക്കള്‍, ദുരന്തബാധിതര്‍ക്ക് ആശ്വാസമേകുന്ന സാന്നിധ്യമായി. എന്നിട്ടും ആശ്വാസവാക്കുകളുമായിപോലും മുഖ്യമന്ത്രി എത്താത്തതാണ് തീരദേശവാസികളെ നൊമ്പരപ്പെടുത്തുന്നത്. സെക്രട്ടറിയേറ്റില്‍ നിന്ന് കേവലം അഞ്ച് കി.മീറ്റര്‍ മാത്രം അകലെയുള്ള ഇവിടെ എത്താന്‍ കഴിയാത്ത എന്തു തടസ്സമാണ് ഉള്ളതെന്നും തീരദേശവാസികള്‍ ചോദിക്കുന്നു. തീരപ്രദേശത്ത് നിയോഗിച്ചിട്ടുള്ള പൊലീസുകാരോടും മറ്റും ‘നിങ്ങള്‍ടെ മുഖ്യമന്ത്രി എന്താ ഇങ്ങോട്ടൊന്നു തിരിഞ്ഞുനോക്കാത്തത്’ എന്നാണ് മത്സ്യത്തൊഴിലാളികള്‍ ചോദിക്കുന്നത്. ജില്ലയുടെ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രനും ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും മാത്രമാണ് പൂന്തുറയിലും മറ്റും ആകെ എത്തിയത്.

ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടേക്കും

ഓഖി ചുഴലിക്കാറ്റ് കേരള തീരം വിട്ടെങ്കിലും അതുണ്ടാക്കിയ ദുരിതം വിട്ടകലുന്നില്ല. കേരളത്തിന് പിന്നാലെ ലക്ഷദ്വീപിലും ഓഖി ഉഗ്രപ്രതാപത്തോടെ വീശിയടിച്ചപ്പോള്‍ സമാനകളില്ലാത്ത ദുരന്തമായി മാറി. ഇന്നലെ മാത്രം കേരളത്തില്‍ ഏഴുപേര്‍ മരിച്ചു. ഇതോടെ ദുരന്തത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 14 ആയി. കടലില്‍ കുടുങ്ങിയ 126 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന സര്‍ക്കാറിന്റെ ഔദ്യോഗിക കണക്ക് പുറത്തുവന്നതോടെ തീരദേശവാസികള്‍ കടുത്ത ആശങ്കയിലായി.

ഇതില്‍ 120 പേരും തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് കടലില്‍ പോയവരാണ്. ആലപ്പുഴയില്‍ നിന്ന് അഞ്ചുപേരും കാസര്‍കോട് നിന്നുള്ള ഒരാളെയുമാണ് കണ്ടെത്താനുള്ളത്. കേരളതീരത്ത് അടുത്ത 24 മണിക്കൂറില്‍ 45 മുതല്‍ 65 കി.മീ. വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കനത്ത മഴക്കും സാധ്യതയുണ്ട്. ലക്ഷദ്വീപില്‍ കാറ്റിന്റെ വേഗം 100 മുതല്‍ 120 കി.മീ. വരെയാകും.
ദുരന്തത്തില്‍ മരണസംഖ്യ ഉയരുകയാണ്. കടലില്‍നിന്ന് അഞ്ച് മത്സ്യത്തൊഴിലാളികളുടെ മൃതദേഹമാണ് ഇന്നലെ ലഭിച്ചത്. ശക്തമായ കാറ്റില്‍ കണ്ണൂര്‍ ആയിക്കര ഫിഷിങ് ഹാര്‍ബറില്‍ ഹൈമാസ്റ്റ് ലൈറ്റ് മറിഞ്ഞുവീണ് പവിത്രന്‍ (50), കൊച്ചി ചെല്ലാനത്ത് വെള്ളക്കെട്ടില്‍ വീണ് റിക്‌സന്‍ (45) എന്നിവരാണ് മരിച്ചത്. കടലില്‍നിന്ന് നാവികസേന കരക്കെത്തിച്ച മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. നാവികസേനയും കോസ്റ്റ് ഗാര്‍ഡും നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഇതുവരെ 432 പേരെ രക്ഷിച്ചു. കടലില്‍നിന്ന് രക്ഷപ്പെടുത്തിയ 40 പേരെ തിരുവനന്തപുരത്തും കൊച്ചിയിലും എത്തിച്ച് വിവിധ ആസ്പത്രികളിലേക്ക് മാറ്റി.

ഇന്നലെ പുലര്‍ച്ചെ മുതല്‍ വീശിയടിച്ച ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ലക്ഷദ്വീപ് തീര്‍ത്തും ഒറ്റപ്പെട്ടു. വാര്‍ത്താ വിനിമയ സംവിധാനം ഭാഗികമായി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. എട്ട് ബോട്ടുകള്‍ കവരത്തിക്ക് സമീപം കുടുങ്ങി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നാവിക സേനയുടെ രണ്ട് കപ്പലുകള്‍ കൂടി ദ്വീപിലെത്തി. ആളപായമൊന്നും ഇവിടെനിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ആദ്യം മിനിക്കോയി, കല്‍പേനി ദ്വീപുകളില്‍ നാശം വിതച്ച കാറ്റ് പിന്നീട് കവരത്തിയില്‍ ആഞ്ഞുവീശി. ഈ മേഖലയില്‍ 140 കി.മീറ്ററില്‍ അധികമാണ് കാറ്റിന്റെ വേഗത. കല്‍പേനി ദ്വീപിലെ ഹെലിപ്പാടും കടല്‍ഭിത്തിയും ഭാഗികമായി കടലെടുത്തു. കനത്ത കാറ്റില്‍ ലൈറ്റ് ഹൗസിനും കേടുപാട് സംഭവിച്ചു. തീരത്ത് കെട്ടിയിട്ടിരുന്ന നിരവധി ബോട്ടുകള്‍ വെള്ളത്തില്‍ മുങ്ങി. വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. തീരത്തോടടുത്ത് താമസിക്കുന്നവരെ സമീപത്തെ കോണ്‍ക്രീറ്റ് കെട്ടങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. മരങ്ങളും തെങ്ങുകളും കടപുഴകി വീണ് റോഡ് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.

കാലാവസ്ഥ പ്രതികൂലമായത് രക്ഷാപ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കി. വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ ലക്ഷദ്വീപ് നിവാസികള്‍ ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കൊച്ചിയില്‍ കുടുങ്ങി. കാലാവസ്ഥ അനുകൂലമാകും വരെ കൊച്ചിയില്‍ തങ്ങണമെന്ന നിര്‍ദേശമാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്. തിരുവനവന്തപുരത്ത് തീരപ്രദേശത്തിന് 20 നോട്ടിക്കല്‍ മൈല്‍ അകലെ നാലു ദിവസമായി കടലില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികള്‍ ആകെ അവശതയിലായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഉള്‍ക്കടലില്‍ 30 ഓളം വള്ളങ്ങള്‍ ഒരുമിച്ചു കെട്ടിയിട്ട നിലയില്‍ തെരച്ചില്‍ സംഘം കണ്ടെത്തിയിരുന്നു. എന്നാല്‍, ഇതില്‍ നിന്നും ഒരു മത്സ്യത്തൊഴിലാളി പോലും രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം കരയിലേക്കു വരാന്‍ തയാറായില്ല. വള്ളങ്ങള്‍ ഉപേക്ഷിച്ച് വരാന്‍ തയാറല്ലെന്നാണ് ഇവര്‍ അറിയിച്ചത്. ഇതേ തുടര്‍ന്ന് വള്ളങ്ങളിലേക്ക് ആവശ്യമായ ഭക്ഷണം, വസ്ത്രം, ഇന്ധനം എന്നിവ എത്തിച്ചു കൊടുത്തിട്ടുണ്ട്. ഇന്നലെ മാത്രം 37 പേരെ രക്ഷപ്പെടുത്തി.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.