Connect with us

main stories

സമാധാനത്തിന്റെ വഴിയേ

ഇസ്താംബൂള്‍ സമാധാന ചര്‍ച്ച ഫലപ്രദമെന്ന് റഷ്യ. കീവിനും ചെര്‍ണീഹീവിനും ചുറ്റുമുള്ള സൈനിക നടപടി കുറയ്ക്കും.
പുടിന്‍-സെലന്‍സ്‌കി കൂടിക്കാഴ്ചയ്ക്ക് സാധ്യത. സുരക്ഷ ഉറപ്പുവരുത്തിയാല്‍ നിഷ്പക്ഷത പാലിക്കാമെന്ന് യുക്രെയ്ന്‍.

Published

on

ഇസ്താംബൂള്‍: ആശാവഹമായ പുരോഗതി. ഇസ്തംബുളില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ മധ്യസ്ഥതയിലായിരുന്നു ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മിലുള്ള ചര്‍ച്ച. ഇസ്താംബൂള്‍ ചര്‍ച്ച ഫലപ്രദമെന്ന് റഷ്യ അറിയിച്ചു. ഇരു രാജ്യങ്ങളുടെയും പ്രസിഡന്റുമാര്‍ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് അനുയോജ്യമായ പുരോഗതി ചര്‍ച്ചയിലുണ്ടായതായി റഷ്യ അറിയിച്ചു. ഇതോടെ സെലന്‍സ്‌കി-പുടിന്‍ കൂടിക്കാഴ്ചയ ഉണ്ടായേക്കുമെന്ന സൂചനയും പുറത്തു വന്നു. എന്നാല്‍ ഇരു രാജ്യങ്ങളുടേയും വിദേശ മന്ത്രിമാര്‍ തമ്മില്‍ കരാര്‍ അംഗീകരിച്ചെങ്കില്‍ മാത്രമേ പുടിന്‍-സെലന്‍സ്‌കി കൂടിക്കാഴ്ച സാധ്യമാകൂവെന്ന് റഷ്യന്‍ മധ്യസ്ഥരിലൊരാളായ മെഡിന്‍സ്‌കി പറഞ്ഞു. യുക്രെയ്ന്‍ തലസ്ഥാനമായ കീവ്, ചെര്‍ണിഹീവ് എന്നിവിടങ്ങള്‍ക്കു ചുറ്റുമുള്ള സൈനിക നടപടി കുറയ്ക്കാനും ധാരണയായതായി റഷ്യന്‍ പ്രതിരോധ സഹമന്ത്രി അലക്‌സാണ്ടര്‍ ഫോമിന്‍ അറിയിച്ചു. പരസ്പര വിശ്വാസം വര്‍ധിപ്പിക്കുന്നതും കൂടുതല്‍ ചര്‍ച്ചകള്‍ക്കുമായാണ് സൈനിക നടപടിയില്‍ വിട്ടു വീഴ്ച ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് പറഞ്ഞ യുക്രെയ്ന്‍ പ്രതിനിധികള്‍ സുരക്ഷയ്ക്ക് അന്താരാഷ്ട്ര ഉടമ്പടി വേണമെന്ന് ആവശ്യപ്പെട്ടു. സുരക്ഷയ്ക്ക് ഉറപ്പുണ്ടായാല്‍ പക്ഷം ന്യൂട്രല്‍ സ്റ്റാറ്റസ് പദവിയ്ക്ക് യുക്രെയ്ന്‍ തയാറാണെന്നും യുക്രെയ്ന്‍ പ്രതിനിധികള്‍ ചര്‍ച്ചയ്ക്കു ശേഷം പറഞ്ഞു. പുതിയ സംവിധാനം അനുസരിച്ച് തുര്‍ക്കി, ഇസ്രാഈല്‍, പോളണ്ട്, കനഡ, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളെ ജാമ്യക്കാരായി യുക്രെയ്ന്‍ സമ്മതിക്കുമെന്നും ഇവര്‍ യുക്രെയ്‌നു നേരെയുള്ള കടന്നുകയറ്റത്തില്‍ നിന്നും നിയമപരമായി സംരക്ഷണം നല്‍കണമെന്നും പ്രതിനിധികള്‍ പറഞ്ഞു.

ക്രൈമിയ സംബന്ധിച്ച് റഷ്യയുമായി ചര്‍ച്ചകളാവാമെന്നും 15 വര്‍ഷത്തിനുള്ളില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലൂടെ പ്രശ്‌നം അവസാനിപ്പിക്കാമെന്നും യുക്രെയ്ന്‍ നിര്‍ദേശിച്ചതായി സെലന്‍സ്‌കിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് മികായേലോ പോഡോളിയാക് പറഞ്ഞു. ഇടയ്ക്കിടെ ഇടവേളകള്‍ ഉണ്ടായിരുന്നെങ്കിലും തുര്‍ക്കി മധ്യസ്ഥത വഹിച്ച ഇന്നലത്തെ ചര്‍ച്ച നാലു മണിക്കൂറാണ് നീണ്ടു നിന്നത്.

ചര്‍ച്ചകള്‍ ഇനിയും തുടരുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. രാജ്യത്തിന്റെ പരമാധികാരവും അതിര്‍ത്തിയും സംരക്ഷിക്കുക എന്നതായിരിക്കും ചര്‍ച്ചയിലെ നിലപാടെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കി ചര്‍ച്ചയ്ക്കു മുമ്പ് വ്യക്തമാക്കിയിരുന്നു. അതേ സമയം യുക്രെയ്ന്‍ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാന്‍ റഷ്യന്‍ സൈന്യം ശ്രമം നടത്തുന്നതിനിടെ സമീപ നഗരമായ ഇര്‍പിന്‍ യുക്രെയ്ന്‍ സേന തിരിച്ചുപിടിച്ചതായി മേയര്‍ ഒലെക്‌സാണ്ടര്‍ മാര്‍കുഷിന്‍ വ്യക്തമാക്കി. സാമൂഹിക മാധ്യമത്തിലൂടെയാണ് ഇക്കാര്യം മേയര്‍ അറിയിച്ചത്. തുറമുഖ നഗരമായ മരിയുപോളില്‍ ഒന്നരലക്ഷത്തിലേറെ ആളുകള്‍ ഇപ്പോഴും ഉണ്ടെന്നും അവരെ ഒഴിപ്പിക്കാന്‍ റഷ്യന്‍ സൈന്യം അനുവദിക്കുന്നില്ലെന്നും മേയര്‍ വദ്യം ബോയ്‌ചെങ്കോ പറഞ്ഞു. ഒഴിപ്പിക്കല്‍ വൈകിയാല്‍ വന്‍ദുരന്തം ഉണ്ടാകാനിടയുണ്ടെന്നു മേയര്‍ പറഞ്ഞു. നഗരത്തില്‍ 5000 പേരെങ്കിലും കൊല്ലപ്പെട്ടതായും 90ശതമാനം കെട്ടിടങ്ങളും നശിച്ചതായും അദ്ദേഹം പറഞ്ഞു. റഷ്യന്‍ സൈന്യം ചെര്‍ണോബില്‍ വിട്ടുപോയതായി അവിടത്തെ മേയര്‍ വ്യക്തമാക്കി.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മങ്കിപോക്‌സ് ആഗോള പകര്‍ച്ചവ്യാധി: ഡബ്ല്യു.എച്ച്.ഒ

മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ).

Published

on

ജനീവ: മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). അന്താരാഷ്ട്രതലത്തില്‍ പൊതുജന ആശങ്കയായി രോഗം വളര്‍ന്നിരിക്കുകയാണെന്ന് സംഘടനയുടെ അടിയന്തര യോഗത്തിന് ശേഷം ഡബ്ല്യു.എച്ച്.ഒ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ലോകത്ത് ഇതുവരെ 72 രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയുമാണ്. ഇതുവരെ മങ്കിപോക്‌സ് സ്ഥിരീകരിച്ചതില്‍ 70 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളിലാണെന്ന് സംഘടന പറഞ്ഞു. 2020 ജനുവരി 30ന് കോവിഡിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുമ്പോള്‍ ചൈനക്ക് പുറത്ത് 82 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വ്യാപനത്തിന്റെ വേഗതയും തോതും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടിയന്തര പ്രാധാന്യവും കണക്കിലെടുത്താണ് ഒരു രോഗത്തെ ആഗോള മഹാമാരിയായി പ്രഖ്യാപിക്കുന്നത്.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

india

ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍

ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

Published

on

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്ദു വര്‍മയുടെ ചുവടുമാറ്റം. മുന്‍ ബി.ജെ.പി എം.എല്‍.എ രാകേഷ് വര്‍മയുടെ ഭാര്യയാണ് ഇന്ദു വര്‍മ. 20 വര്‍ഷത്തോളമായി ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നു.

ഇന്ദു വര്‍മയുടെ കോണ്‍ഗ്രസ് പ്രവേശനം വരുന്ന ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സഹായകരമായി മാറുമെന്ന് ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി രാജീവ് ശുക്ല പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് ബി.ജെ.പിയുടെ ഹിമാചല്‍ പ്രദേശ് മുന്‍ പ്രസിഡന്റ് ഖിമി റാമും ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.