Connect with us

Culture

ഖത്തറില്‍ ഈ വര്‍ഷം പുതിയതായി രജിസ്റ്റര്‍ ചെയ്തത് മുവ്വായിരത്തിലേറെ കമ്പനികള്‍

Published

on

ദോഹ: ഈ ജനുവരിയില്‍ ഖത്തറില്‍ പുതിയതായി 3001 പുതിയ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തു. തൊട്ടുമുന്‍പത്തെ മാസത്തെ(2017 ഡിസംബര്‍) അപേക്ഷിച്ച് പുതിയ കമ്പനികളുടെ രജിസ്‌ട്രേഷനില്‍ 17ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ 2572 പുതിയ കമ്പനികളായിരുന്നു രജിസ്റ്റര്‍ ചെയ്തത്.

ജനുവരിയില്‍ പുതിയതായി രജിസ്റ്റര്‍ ചെയ്തവയില്‍ 2396 എണ്ണം പ്രധാന കമ്പനികളും 605 എണ്ണം ശാഖകള്‍ തുടങ്ങുന്നതിനുമാണ്.പുതിയ കമ്പനികളില്‍ ലിമിറ്റഡ് ലയബലിറ്റിസ് കമ്പനികള്‍ 62 ശതമാനമാണ്. ഏകവ്യക്തി ലിമിറ്റഡ് ലയബലിറ്റി കമ്പനികള്‍ 27 ശതമാനവും വ്യക്തിഗത കമ്പനികള്‍ പത്ത് ശതമാനവുമാണ്. ആഭ്യന്തര വ്യവസായ പുരോഗതി സംബന്ധിച്ച സാമ്പത്തിക വാണിജ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. പുതിയ വാണിജ്യ രജിസ്‌ട്രേഷനില്‍ മുന്നില്‍ നില്‍ക്കുന്നത് കോണ്‍ട്രാക്റ്റിങ് കമ്പനികളാണ്. ഇത്തരം കമ്പനികള്‍ക്കായി 444 രജിസ്‌ട്രേഷനുകളാണ് അനുവദിച്ചത്.

കണ്‍സ്ട്രക്ഷന്‍ മെറ്റീരിയല്‍സ് വ്യാപാരത്തിനായി 206 രജിസ്‌ട്രേഷനുകളും അനുവദിച്ചു. ഗ്രോസറി സ്‌റ്റോറുകള്‍ക്കും വിതരണ ഷോപ്പുകള്‍ക്കുമായി 155, പൊതു ഉത്പന്നങ്ങളുടെ വ്യാപാരങ്ങള്‍ക്കായി 140, റസ്‌റ്റോറന്റുകള്‍, കഫറ്റീരിയകള്‍, ഐസ്‌ക്രീംഷോപ്പുകള്‍ എന്നിവയ്ക്കായി 126 രജിസ്‌ട്രേഷനുകളും അനുവദിച്ചു.പുതിയതായി അനുവദിച്ചതും ഭേദഗതി വരുത്തിയും പുതുക്കിയതും ഉള്‍പ്പടെ 8204 വാണിജ്യ ലൈസന്‍സുകളും പോയമാസം പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇവയില്‍ 1813 എണ്ണം പുതിയ ലൈസന്‍സാണ്. 978 എണ്ണം ഭേദഗതിവരുത്തിയതും 5413 എണ്ണം പുതുക്കിയതുമാണ്. ഡിസംബറില്‍ 418 കമ്പനികളാണ് അടച്ചുപൂട്ടിയത്. പുതുതായി രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ 14 ശതമാനം വരുമിത്. ഏഴുതിത്തള്ളല്‍ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ട്രാക്റ്റിങ് കമ്പനികളാണ് മുന്നില്‍, 36ശതമാനം. നിര്‍മാണ ഉത്പന്നള്‍, ഇലക്ട്രിക്കല്‍ അപ്ലൈയന്‍സസ്, ഇലക്ട്രോണിക്‌സ് എന്നിവയാണ് രണ്ടാമത്, 18 ശതമാനം.
പൊതുവ്യാപാര കമ്പനികള്‍ മൂന്നാമത്, 17 ശതമാനം. ജനുവരിയില്‍ മന്ത്രാലയത്തിന്റെ വിവിധ ബ്രാഞ്ചുകള്‍ മുഖേന 33,116 ഇടപാടുകള്‍ നടന്നു. ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട് 44 പുതിയ പേറ്റന്റ് അപേക്ഷകള്‍ പുറപ്പെടുവിച്ചു.
230 പേറ്റന്റ് അപേക്ഷകള്‍ പുതുക്കി. 4011 വാണിജ്യമുദ്രകള്‍ രജിസ്റ്റര്‍ ചെയ്തു. പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട് 42 സര്‍ട്ടിഫിക്കറ്റുകളും അനുവദിച്ചു.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.