Connect with us

Culture

പാലക്കാട്ടുകാരുടെ വി.എസ്

Published

on

കെ.പി ജലീല്‍

പാലക്കാട്ടുകാര്‍ക്ക് വി.എസ് എന്നാല്‍ അച്യുതാനന്ദനല്ല, വിജയരാഘവനാണ്. മലമ്പുഴയില്‍ മുഖ്യമന്ത്രിമാരായ ഇ.കെ നായനാരും വി.എസ് അച്യുതാനന്ദനും മല്‍സരിച്ചുവിജയിച്ചിട്ടുണ്ടെങ്കിലും പാലക്കാട് നഗരം ഉള്‍പെടുന്ന നിയമസഭാ മണ്ഡലത്തിലും പാലക്കാട് ലോക്‌സഭയിലും കോണ്‍ഗ്രസിനായിരുന്നു മേല്‍കൈ. പാലക്കാട് ലോക്‌സഭാമണ്ഡലത്തില്‍നിന്ന് മൂന്നുതവണയാണ് വി.എസ് വിജയരാഘവന്‍ പാര്‍ലമെന്റിലെത്തിയത്. -1980ലും 1984ലും 91ലും. കേരളത്തിലെ എം.പി മാരുടെ കണ്‍വീനറായിരുന്നു അദ്ദേഹം.
1989ല്‍ മറ്റൊരു വിജയരാഘവനിലൂടെ (എ.) സി.പി.എം പാലക്കാട് തിരിച്ചുപിടിച്ചു. 81ല്‍ കെ.കരുണാകരന്റെ താല്‍പര്യപ്രകാരമാണ് വിജയരാഘവന്‍ പാലക്കാട്ട് സ്ഥാനാര്‍ത്ഥിയാകുന്നത്. പിന്നീട് മന്ത്രിയായ സി.പി.എമ്മിന്റെ ടി. ശിവദാസമേനോനായിരുന്നു എതിരാളി. 12.008 വോട്ടിനാണ് വി.എസ് ശിവദാസമേനോനെ പരാജയപ്പെടുത്തിയത്. ബി.ജെ.പിയുടെ പൂര്‍വരൂപമായ ജനസംഘത്തിന്റെ പിന്തുണയുണ്ടായിരുന്നു സി.പി.എമ്മിന്. എല്‍.കെ അദ്വാനി ശിവദാസമേനോനുവേണ്ടി പ്രചാരണത്തിനെത്തിയപ്പോള്‍ യു.ഡി.എഫിനുവേണ്ടി എത്തിയത് സാക്ഷാല്‍ ഇന്ദിരാഗാന്ധിയായിരുന്നു.
അതിനുമുമ്പ് 1977ല്‍ ആലത്തൂര്‍ നിയമസഭാമണ്ഡലത്തില്‍ പ്രഥമ മുഖ്യമന്ത്രി ഇ.എം.എസ്സിനെ പരാജയത്തിന്റെ അടുക്കല്‍വരെ എത്തിച്ചെന്ന ഖ്യാതിയുണ്ടായിരുന്നു ഈ കരുണാകരവിശ്വസ്ഥന്. പൊരിഞ്ഞ പോരാട്ടത്തില്‍ വെറും 1999 വോട്ടുകള്‍ക്കാണ് ഇ.എം.എസ് നിയമസഭയിലെത്തിയത്. കേരളത്തിലെ ഐക്യജനാധിപത്യമുന്നണിയുടെയും ഇടതുപക്ഷജനാധിപത്യമുന്നണിയുടെയും ഉല്‍ഭവകാലമായിരുന്നു 1980.
1977ല്‍ എ. സുന്നാസാബിഹായിരുന്നു വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ശിവദാസമേനോനെയാണ് സുന്നാസാഹിബ് പരാജയപ്പെടുത്തിയത്. 1967ല്‍ നായനാരും 71ല്‍ എ.കെ.ജിയും ഇവിടെനിന്ന് എം.പിയായി . 1996, 98, 99, 2004 തിരഞ്ഞെടുപ്പുകളില്‍ എന്‍.എന്‍. കൃഷ്ണദാസും പിന്നീട് എം.ബി രാജേഷും. പാലക്കാട് നിയമസഭാമണ്ഡലത്തില്‍ മുന്‍മന്ത്രിമാരായ സി.എം സുന്ദരം, കെ.ശങ്കരനാരായണന്‍ എന്നിവര്‍ കോണ്‍ഗ്രസിനുവേണ്ടി വിജയം നേടിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുതവണയും ഷാഫി പറമ്പിലാണ് യു.ഡി.എഫ് എം.എല്‍.എ.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.