Connect with us

Culture

സമാധാനമായി ജീവിക്കാന്‍ അവസരം ഒരുക്കണം: പാറക്കല്‍ അബ്ദുല്ല

Published

on

തിരുവനന്തപുരം: സി.പി.എം അക്രമങ്ങളെ തുടര്‍ന്ന് ഒഞ്ചിയം, ഓര്‍ക്കാട്ടേരി മേഖലകളില്‍ ജനജീവിതം ദുസ്സഹമായെന്ന് പാറക്കല്‍ അബ്ദുള്ള. നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍. എം.പി, കോണ്‍ഗ്രസ്, മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്കുനേരെ സി. പി.എം വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിടുകയാണ്.
ആര്‍. എം.പിക്കാരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. പൊലീസ് നിഷ്‌ക്രിയരാണെന്ന് മാത്രമല്ല, അക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. 74 വയസുള്ള എരുമാട്ടി ഗോപാലനടക്കമുള്ളവരെ മര്‍ദിച്ച് ആസ്പത്രിയിലാക്കി. ആര്‍.എം.പി ഓഫീസില്‍ കയറി പ്രവര്‍ത്തകനെ ആക്രമിച്ചു. കാറും വീടും കത്തിച്ചു. തീയണക്കാന്‍ വന്ന ഫയര്‍ഫോഴ്‌സിനെ പാര്‍ട്ടി ഓഫീസിന് മുന്നി ല്‍തടഞ്ഞു.
കടകള്‍ തകര്‍ത്തശേഷം സാധനങ്ങള്‍ കൊള്ളയടിച്ചു. ഇതറിഞ്ഞെത്തിയ ആര്‍.എം.പി സംസ്ഥാന സെക്രട്ടറി വേണുവും പതിനഞ്ചോളം പ്രവര്‍ത്തകരെയും സി.പി.എം പ്രവര്‍ത്തകര്‍ കൊലവിളിയുമായി വളഞ്ഞു. പൊലീസെത്തി ഇവരെ രക്ഷിക്കാനെന്ന പേരില്‍ 20 കി.മീ. അകലെയുള്ള പയ്യോളി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി. വേണു ഒഴികെയുള്ളവരുടെ പേരില്‍ ഓഫീസില്‍ നിന്ന് തുരുമ്പിച്ച ആയുധം കിട്ടിയെന്ന പേരില്‍ കേസെടുത്ത് ലോക്കപ്പിലിട്ടു.
നാദാപുരം, വടകര, കുറ്റിയാടി പ്രദേശങ്ങളില്‍ സി.പി.എം അല്ലാത്തവര്‍ക്ക് പൊതുപ്രവര്‍ത്തനം നടത്താനാവുന്നില്ല. രമയുടെയും വേണുവിന്റെയും നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തി. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനും ആളുകള്‍ക്ക് റോഡിലിറങ്ങാനും ജോലി ചെയ്യാനും നടപടി വേണം. മാന്യമായി ജീവിക്കാനുള്ള അവസരമുണ്ടാകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തേണ്ടിവന്നു. കയ്യും കാലുംവെട്ടും വെള്ളപുതപ്പിച്ച് കിടത്തിക്കും എന്ന് പറഞ്ഞ് തന്റെ വീട്ടിലും ആളുകള്‍ വന്നിരുന്നു. പക്ഷെ പൊലീസ് കേസെടുത്തില്ല. ഷെരീഫ് എന്ന ലീഗ് പ്രവര്‍ത്തകനെ ആക്രമിച്ച് രണ്ട് കാലും ഒടിച്ചു. ഒരു പ്രതിയെപോലും അറസ്റ്റ് ചെയ്തിട്ടില്ല. അസ്‌ലം വധക്കേസില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുപ്പിച്ച പ്രതി സുമോഹന്‍ നാട്ടിലെത്തി വലിയ പാര്‍ട്ടി സംഘടിപ്പിച്ചിട്ടും അറസ്റ്റ് ചെയ്തില്ല.
എസ്.പി പുഷ്‌കരന്‍ അവിടെ സമാധാനമുണ്ടാക്കാന്‍ അനുവദിക്കുന്നില്ല. രാഷ്ട്രീയവിരോധം വെച്ച് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാതെ വിദേശത്ത് പോകുന്നത് തടയുന്നതായും പാറക്കല്‍ ചൂണ്ടിക്കാട്ടി.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.