Connect with us

Culture

‘ഫാറൂഖ് ട്രെയിനിംഗ് കോളേജ് അധ്യാപകന്‍ ജൗഹര്‍ മുനവ്വറിനെതിരെയുള്ള കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം’; മുസ്‌ലിം യൂത്ത് ലീഗ്

Published

on

കോഴിക്കോട്: ഫാറൂഖ് ട്രെയിനിംഗ് കോളേജ് അധ്യാപകന്‍ ജൗഹര്‍ മുനവ്വറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്ത നടപടി പ്രതിഷേധാര്‍ഹമാണെന്നും കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും മുസ്‌ലിം യൂത്ത് ലീഗ്. സമാനമായ കേസില്‍ മറ്റുപലര്‍ക്കുമെതിരെ മൗനവും ജൗഹറിനെതിരെ കേസെടുക്കുകയും ചെയ്തത് ഇരട്ടനീതിയാണ്. ന്യൂനപക്ഷവേട്ട അവസാനിപ്പിച്ച് തുല്യനീതി നടപ്പിലാക്കാന്‍ ഇടതുസര്‍ക്കാര്‍ തയ്യാറാകണമെന്നും മുസ്‌ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

പി.കെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഇന്ത്യന്‍ ശിക്ഷാ നിയമവും(l-P-C) വകുപ്പുകളുമെല്ലാം ചില പ്രത്യേക ജന വിഭാഗത്തിന് നേരെ ഉപയോഗിക്കുന്നത് നമ്മുടെ രാജ്യത്തിപ്പോള്‍ സര്‍വ്വ സാധാരണമായിരിക്കുകയാണ്. രാജ്യത്തെ ജയിലുകളില്‍ വിചാരണ പൂര്‍ത്തിയാകാതെ തടവിലാക്കപ്പെട്ടവരുടെയും ശിക്ഷ വിധിച്ച് ജയിലുകളില്‍ കഴിയുന്നവരുടെയും കണക്കെടുത്താല്‍ ആദിവാസി, ദളിത്, മുസ്‌ലിം ജനവിഭാഗങ്ങളാണ് അതിലധികവും എന്ന് ബോധ്യമാകും. കുറ്റം ചെയ്യുന്നവര്‍ അവര്‍ മാത്രമായത് കൊണ്ടല്ല; നിയമത്തിന്റെ പ്രിവിലേജുകളോ ലൂപ്പ് ഹോള്‍സോ അവര്‍ക്ക് ലഭ്യമല്ല എന്നത് കൊണ്ടാണിത് സംഭവിച്ചത്.

ഏറെ പരിഷ്‌കൃതമെന്നവകാശപ്പെടുന്ന കേരളത്തിലെ സാഹചര്യവും വ്യത്യസ്തമല്ല. പോക്‌സോ ആക്ട് നടപ്പിലാക്കിയപ്പോള്‍ കേരളത്തിലെ ആദിവാസികളിലധികവും ജയിലുകളിലടക്കപ്പെടുന്ന സാഹചര്യമുണ്ടായി. നിയമങ്ങളും ഭരണകൂടത്തിന്റെ ടൂളുകളുമെല്ലാം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തിന് നേരെ മാത്രം ഉപയോഗിക്കുന്നു. അത്തരം ജനവിഭാഗമെപ്പോഴും മോണിറ്റര്‍ ചെയ്യപ്പെടുകയും ചെറിയ പിഴവുകള്‍ക്ക് പോലും നിയമത്തിന്റെ നൂലാമാലകളിലേക്ക് വലിച്ചിഴക്കപ്പെടുകയും ചെയ്യുന്നു.

കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം കേന്ദ്രത്തിലെ സര്‍ക്കാറിനെ തോല്‍പ്പിക്കും വിധമാണ് മുസ്‌ലിം സമുദായത്തിനെതിരെ നടപടികളുമായി മുന്നോട്ട് പോകുന്നത്. മുസ്‌ലിം ഐഡന്റിറ്റി ഉള്ളതിന്റെ പേരില്‍ അമേരിക്കയിലെ എയര്‍പോര്‍ട്ടുകളില്‍ പ്രത്യേകം സ്‌കാനിംഗിന് വിധേയമാകേണ്ടി വന്ന വാര്‍ത്ത പലകുറി നമ്മള്‍ കേട്ടിട്ടുണ്ട്. അത്തരം ‘സ്‌കാനിംഗ് മെഷീനുകള്‍’ കേരളത്തിലേക്കും ഇറക്കുമതി ചെയ്യുകയാണ് ഈ സര്‍ക്കാര്‍. ചില പ്രത്യേക വിഭാഗം റിവോള്‍വറുമായി പോവുമ്പോള്‍ കണ്ണു പൊത്തുകയും മൊട്ടുസൂചിയുമായി പോകുന്ന മറ്റു ചിലരെ അകത്തിടുകയും ചെയ്യുന്ന ഈ ‘മെഷീന്‍’ നമ്മുടെ നാടിന് ഒട്ടും ഗുണകരമല്ല.
ശംസുദ്ധീന്‍ പാലത്തും എം.എം അക്ബറും ഒടുവില്‍ ജൗഹര്‍ മുനവ്വിറുമെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രമാണ്. സമാനമായ സാഹചര്യങ്ങളില്‍ മറ്റു പലര്‍ക്കുമെതിരെ കേസെടുക്കാതിരിക്കുകയും/ കേസെടുത്താല്‍ തന്നെ നടപടികളെടുക്കാതിരിക്കുകയും ചെയ്യുമ്പോഴാണിതെന്ന് ഓര്‍ക്കണം.

നിയമത്തിലും ഭരണഘടനയിലും മുഴുവന്‍ ജനവിഭാഗത്തിന്റെയും വിശ്വാസം ആര്‍ജ്ജിക്കുക എന്നത് ഒരു സമൂഹത്തിന്റെ പുരോഗമനത്തിന് അനിവാര്യമാണ്. വിഭവങ്ങള്‍ തുല്ല്യമായി വീതിക്കുക എന്നത് പോലെ തന്നെ പ്രധാനമാണ് നിയമവും തുല്യമായി നടപ്പിലാക്കുക എന്നതും. അതിനാലാണ് Equ-a-l-tiy b-e-for-e l-aw (നിയമത്തിന് മുന്നില്‍ എല്ലാവരും തുല്ല്യര്‍) എന്നത് ഭരണഘടനയിലെ മൗലികാവകാശ തത്വങ്ങളില്‍ എഴുതിച്ചേര്‍ത്തത്. പിണറായി സര്‍ക്കാറിനും അത് ബാധകമാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.