Connect with us

Culture

പെരിയ ഇരട്ടക്കൊല: കേസ് അട്ടിമറിക്കാനുള്ള സി.പി.എം നീക്കത്തിനെതിരെ തുറന്നടിച്ച് കുഞ്ഞാലിക്കുട്ടി

Published

on

മലപ്പുറം: കാസര്‍ക്കോട് പെരിയയിലെ കൃപേഷിനെയും ശരത്‌ലാലിനെയും വെട്ടിക്കൊന്ന കേസിലെ പ്രതികളെ രക്ഷപ്പെടുത്താനുള്ള സിപിഎമ്മിന്റെ ആസൂത്രിത നീക്കത്തെ പൊളിച്ചെഴൂതി മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് കുഞ്ഞാലിക്കുട്ടി കടുത്ത വിമര്‍ശനം രേഖപ്പെടുത്തിയത്. പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ തലവനെ മാറ്റിയ പശ്ചാതലത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

കേസിലെ മുഖ്യ പ്രതിയായ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ പാര്‍ട്ടിയില്‍ നിന്ന്് പുറത്താക്കിയ സിപിഎം നടപടി ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള രാഷ്ട്രീയ കുതന്ത്രം മാത്രമാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ കേസ് അട്ടിമറിക്കാന്‍ സിപിഎം നേതൃത്വവും സര്‍ക്കാറും നടത്തുന്ന ആസൂത്രിത നീക്കങ്ങളില്‍ നിന്ന് വ്യക്തമാവുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. അന്വേഷണം ആരംഭിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനെ അകാരണമായി മാറ്റിയ നടപടി ജനാധിപത്യ സമൂഹത്തില്‍ കടുത്ത ആശങ്കയാണ് ഉയര്‍ത്തുന്നത്. അക്രമ രാഷ്ട്രീയം പഴയപടി തുടരാനാണ് സിപിഎം തീരുമാനമെങ്കില്‍ അതിനു വലിയ വില കൊടുക്കാന്‍ തയ്യാറാകേണ്ടി വരും.

വീടെന്ന കൃപേഷിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനും മനുഷ്യസ്‌നേഹികള്‍ മുന്നോട്ടു വരണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

ഫെയ്‌സ്ബുക് പേജിന്റെ പൂര്‍ണരൂപം:
കാസര്‍കോട് ജില്ലയിലെ പെരിയയില്‍ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനേയും നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയ പ്രതികളെ സിപിഎം തുടക്കത്തില്‍ തള്ളിപ്പറഞ്ഞിരുന്നു. മുഖ്യപ്രതിയായ ലോക്കല്‍ കമ്മിറ്റി അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നടപടി, സിപിഎം കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുന്നതിന്റെ സൂചനയായാണ് പൊതുസമൂഹം മനസ്സിലാക്കിയത്. എന്നാല്‍ സിപിഎം നടപടി ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള രാഷ്ട്രീയ കുതന്ത്രം മാത്രമാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ കേസ് അട്ടിമറിക്കാന്‍ സിപിഎം നേതൃത്വവും സര്‍ക്കാറും നടത്തുന്ന ആസൂത്രിത നീക്കങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. അന്വേഷണം ആരംഭിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനെ അകാരണമായി മാറ്റിയ നടപടി ജനാധിപത്യ സമൂഹത്തില്‍ കടുത്ത ആശങ്കയാണ് ഉയര്‍ത്തുന്നത്. അക്രമ രാഷ്ട്രീയം പഴയപടി തുടരാനാണ് സിപിഎം തീരുമാനമെങ്കില്‍ അതിനു വലിയ വില കൊടുക്കാന്‍ തയ്യാറാകേണ്ടി വരും.

അടുത്ത കാലത്തായി സിപിഎം കൊലക്കത്തിക്കിരയാക്കിയ നിരപരാധികളില്‍ മിക്കവരും ചെറുപ്പക്കാരാണ്. സമൂഹത്തില്‍ വലിയ തോതില്‍ അംഗീകാരം നേടി ഓരോ നാടിന്റെയും പ്രതീക്ഷയായി മാറിയവരാണ് കൊല്ലപ്പെടുന്ന ചെറുപ്പക്കാര്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ നിര്‍ധനരും നിസ്സഹായരുമായ ജനങ്ങള്‍ക്ക് കൈത്താങ്ങായി മാറിയവരാണ്. അരിയില്‍ ഷുക്കൂറും എടന്നൂരിലെ ഷുഹൈബും മുതല്‍ ഇപ്പോള്‍ പാര്‍ട്ടി കൊന്നൊടുക്കിയ കൃപേഷും ശരത് ലാലും വരെ അവര്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത നാടിന്റെ ഓമനകളായിരുന്നു. സിപിഎമ്മിന്റെ കപട രാഷ്ട്രീയത്തെ തുറന്നു കാണിക്കുകയും ജനങ്ങള്‍ക്ക് വേണ്ടിയുള്ള ശരിയായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മികച്ച മാതൃകയായി മാറുകയും ചെയ്തവരെയാണ് അക്രമ രാഷ്ട്രീയത്തിലൂടെ പാര്‍ട്ടി ഉന്‍മൂലനം ചെയ്യുന്നത്. സ്വന്തം ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനേക്കാള്‍ പ്രാധാന്യത്തോടെ നാടിനും നാട്ടുകാര്‍ക്കും വേണ്ടി ജീവിച്ച കൃപേഷ് പൊതുപ്രവര്‍ത്തനത്തിന്റെ മികച്ച മാതൃകയാണ്.

നികൃഷ്ടമായ കൊലപാതകത്തിലൂടെ രണ്ട് കുടുംബങ്ങളുടെ അത്താണിയാണ് സിപിഎം ഇല്ലാതാക്കിയത്. വീട് എന്ന കൃപേഷിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനും ഈ കുടുംബങ്ങളെ സഹായിക്കാനും മനുഷ്യസ്‌നേഹികള്‍ ഒന്നടങ്കം മുന്നോട്ടു വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ കുടുംബങ്ങള്‍ക്ക് സഹായവും പിന്തുണയും നല്‍കുന്നതിന് വേണ്ടി പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലയോടൊപ്പം ജനങ്ങളിലേക്ക് ഇറങ്ങിയപ്പോള്‍ ലഭിച്ച സ്വീകരണം ആശാവഹമാണ്. അതില്‍ അക്രമ രാഷ്ട്രീയത്തോടുള്ള അടങ്ങാത്ത ജനരോഷം കൂടി പ്രതിഫലിക്കുന്നുണ്ട്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.