Connect with us

Culture

മുത്തലാഖ് ബില്ലില്‍ ബി.ജെ.പിയുടെ ദുഷ്ട ലാക്ക്; രാജ്യസഭയില്‍ പരാജയപ്പെടുത്തും: പി.കെ കുഞ്ഞാലിക്കുട്ടി എം.പി

Published

on

ദുബൈ: പാര്‍ലമെന്റില്‍ ഈ മാസം 27ന് നടന്ന മുത്തലാഖ് ബില്ലിന്റെ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രസിഡന്റ് വിശദീകരണം ചോദിച്ചതിന് മറുപടി നല്‍കിയെന്നും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ് താനെന്നും പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ ശിരസാവഹിക്കാന്‍ ബാധ്യസ്ഥനാണെന്നും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി. ഇതുമായി ബന്ധപ്പെട്ട് ദുബൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്‌സഭയില്‍ ബിജെപിക്ക് മൃഗീയ ഭൂരിപക്ഷമുള്ളതിനാല്‍ അത് വെച്ച് മുത്തലാഖ് ബില്‍ പാസാക്കുമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. അതുകൊണ്ടു തന്നെ, ഈ വിഷയത്തില്‍ എന്ത് സ്ട്രാറ്റജി സ്വീകരിക്കണമെന്നത് സംബന്ധിച്ച് യുപിഎയുമായും തൃണമൂല്‍, എഐഎഡിഎംകെ എന്നീ കക്ഷികളുമായും ദിവസങ്ങള്‍ക്ക് മുന്‍പു തന്നെ ചര്‍ച്ച ചെയ്തിരുന്നു. ഇ.ടിയുമായി മുന്‍കൂട്ടി കാര്യങ്ങള്‍ ആലോചിച്ചു. മറ്റു വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ബഹിഷ്‌കരണം തുടരുകയായിരുന്നല്ലോ. മുത്തലാഖില്‍, പാര്‍ലമെന്റിന്റെ വെല്ലില്‍ ഇറങ്ങാതെ ചര്‍ച്ചയെ തുടര്‍ന്ന് ബഹിഷ്‌കരിക്കുക എന്നായിരുന്നു തീരുമാനം. പിന്നീട്, മുത്തലാഖ് ബില്‍ സംബന്ധിച്ച തീയതികള്‍ മാറിമാറി വന്നു. എങ്കിലും, സ്ട്രാറ്റജിയില്‍ ഞങ്ങള്‍ ഉറച്ചു തന്നെയായിരുന്നു. ബഹിഷ്‌കരണ കാര്യത്തില്‍ ഇ.ടിയെ ചുമതലപ്പെടുത്തി. കെ.സി വേണുഗോപാലുമായും സംസാരിച്ചിരുന്നു. എന്നാല്‍, പൊടുന്നനെ വോട്ടെടുപ്പ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. അപ്പോള്‍ ഞാന്‍ നാട്ടിലായിരുന്നു. വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതാണ് ഉചിതമെന്ന് ഞങ്ങള്‍ ഉടന്‍ തന്നെ നിലപാട് സ്വീകരിച്ചു. അതേത്തുടര്‍ന്നാണ് ഇ.ടി എതിര്‍ത്ത് വോട്ട് ചെയ്ത് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. അങ്ങനെയാണ് എതിര്‍ത്ത് 11 വോട്ടുകളായത് -അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട്ട് ചന്ദ്രിക ഗവേണിംഗ് ബോഡി യോഗം 27ന് നടന്നിരുന്നു. വളരെ സുപ്രധാനമായ യോഗമായതിനാല്‍ അതില്‍ പങ്കെടുക്കേണ്ടത് അനിവാര്യമായിരുന്നു. പി.എ ഇബ്രാഹിം ഹാജി, ഉമ്മര്‍ പാണ്ടികശാല, റസാഖ് മാസ്റ്റര്‍, സൂപ്പി തുടങ്ങിയ അംഗങ്ങളെല്ലാം അതില്‍ പങ്കെടുത്തിരുന്നു. യാദൃഛികമായി വോട്ടെടുപ്പ് വന്നതിനാലാണ് ഈ നിലയിലേക്ക് കാര്യങ്ങളെത്തിയത്. അങ്ങനെയാണ് പാര്‍ലമെന്റില്‍ എന്റെ അസാന്നിധ്യമുണ്ടായത്. മുത്തലാഖിന്റെ ആദ്യ വട്ട ചര്‍ച്ചയില്‍ വളരെ സജീവമായി പങ്കെടുത്തയാളാണ് ഞാന്‍. ശക്തിയുക്തം അന്നതിനെ എതിര്‍ക്കുകയും ചെയ്തു. എല്‍ഡിഎഫിന്റെ നിരവധി അംഗങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയിലും വോട്ടെടുപ്പിലും ഹാജരായിരുന്നില്ല. അതാര്‍ക്കും വിഷയമല്ല. എന്നാല്‍, എന്റെ അസാന്നിധ്യം പലരും വിവാദമാക്കാന്‍ ശ്രമിക്കുന്നതിന്റെ പിന്നിലെ താല്‍പര്യം അറിയാം. അതേസമയം, എന്റെ പാര്‍ട്ടി എന്നോട് വിശദീകരണം ചോദിച്ചത് ഓരോ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനുമുള്ള ഉത്തരവാദിത്ത ബോധത്തെ സൂചിപ്പിക്കുന്നതാണ്. എന്നാല്‍, എല്‍ഡിഎഫ് അംഗങ്ങളുടെ അസാന്നിധ്യത്തെ കുറിച്ച് അവര്‍ വിശദീകരണം ചോദിച്ചുവോ? എല്‍ഡിഎഫ് അതിന് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

31ന് രാജ്യസഭയില്‍ ഈ ബില്ല് വരുമ്പോള്‍ അതിനെ പരാജയപ്പെടുത്താന്‍ ആവശ്യമായ എല്ലാ നീക്കങ്ങളും യുപിഎയും മറ്റു കക്ഷികളും ചേര്‍ന്ന് സ്വീകരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഹുല്‍ ഗാന്ധിയുമായി ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി നടപ്പാക്കാന്‍ ശ്രമിക്കുന്ന ഈ മുത്തലാഖ് ബില്‍ ദുഷ്ടലാക്ക് ബില്ലാണെന്ന് അര്‍ക്കാണറിഞ്ഞു കൂടാത്തത്? ഇന്ത്യാ മഹാ രാജ്യത്ത് അതീവ ശ്രദ്ധയോടെ ഇടപെടേണ്ട നിരവധി പ്രശ്‌നങ്ങളും വിഷയങ്ങളുമുള്ളപ്പോള്‍ ഇതിന്മേല്‍ അവര്‍ ഇത്ര ധൃതിയില്‍ പാഞ്ഞു കയറുന്നതിന്റെ അജണ്ട തീര്‍ത്തും ദുരുദ്ദേശ്യപരമെന്നത് ഏത് കുഞ്ഞിനുമറിയാവുന്നതാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള ബിജെപിയുടെ ഗൂഢ താല്‍പര്യമാണ് ഇതിന് പിന്നിലുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ വിഷയത്തില്‍ വിവാദം സൃഷ്ടിച്ച് തന്റെ വീട്ടിലേക്ക് ഐഎന്‍എല്‍ മാര്‍ച്ചും പ്രതിഷേധവും നടത്തിയതുമൊന്നും വിഷയമേയല്ലെന്നും ഒരു ജനാധിപത്യ സംവിധാനത്തില്‍ അവര്‍ക്ക് അതിന് അധികാരമുണ്ടെന്നും, എന്നാല്‍, ഇതിനെക്കാള്‍ വലിയ പ്രതിസന്ധികളെയൊക്കെ താനും തന്റെ പാര്‍ട്ടിയും അഭിമുഖീകരിച്ചിട്ടുണ്ടെന്നത് അവര്‍ ഓര്‍ക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. സ്വജനപക്ഷപാതത്തില്‍ മന്ത്രി കെ.ടി ജലീലിന്റെ രാജിയാവശ്യത്തില്‍ തങ്ങള്‍ ഉറച്ചു തന്നെയാണുള്ളതെന്ന് ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടി പറഞ്ഞ അദ്ദേഹം, നിരന്തരമായി നേരിടുന്ന പ്രക്ഷോഭത്തില്‍ ഗത്യന്തരമില്ലാതായ മന്ത്രി ഒരു പിടിവള്ളിയെന്ന നിലയിലാണ് ഇപ്പോള്‍ ഈ വിഷയത്തില്‍ തൂങ്ങുന്നതെന്നും ഇതൊക്കെ എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

മുത്തലാഖ് വിഷയത്തില്‍ ബിജെപിക്കെതിരെ ശക്തമായി കാമ്പയിന്‍ ചെയ്യാനാണ് യുപിഎയും മറ്റു കക്ഷികളും തീരുമാനിച്ചിട്ടുള്ളത്. ഇക്കാര്യത്തിലുള്ള ബിജെപിയുടെ ഗൂഢ താല്‍പര്യം രാജ്യത്തെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു കാട്ടുമെന്നും അക്കാര്യത്തിലുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വിശദീകരിച്ചു.
രാഹുല്‍ ഗാന്ധിയുടെ യു.എ.ഇ സന്ദര്‍ശനം വിജയിപ്പിക്കാനുള്ള പദ്ധതികള്‍ എഐസിസി സെക്രട്ടറി ഹിമാന്‍ഷു വ്യാസുമായി ഇന്നലെ രാവിലെ ചര്‍ച്ച ചെയ്ത ശേഷമാണ് കുഞ്ഞാലിക്കുട്ടി മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ചത്. രാഹുലിന്റെ സന്ദര്‍ശനം വന്‍ വിജയമാക്കാന്‍ ഓരോ കെഎംസിസി പ്രവര്‍ത്തകരോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മുന്‍പ് ദുബൈയില്‍ നരേന്ദ്ര മോദിയുടെ പരിപാടിയിലുണ്ടായിരുന്നതിനെക്കാള്‍ ജനം രാഹുലിന്റെ പരിപാടിയില്‍ സംബന്ധിക്കുമെന്നാണ് പ്രതീക്ഷയെന്നും ആ നിലക്കുള്ള വമ്പിച്ച പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.
ദുബൈ കെഎംസിസി നേതാക്കളായ ഇബ്രാഹിം മുറിച്ചാണ്ടിയും മുസ്തഫ തിരൂരും പി.കെ കുഞ്ഞാലിക്കുട്ടിയോടൊപ്പമുണ്ടായിരുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.