Connect with us

main stories

ബാബരി നിലപാടിന് ശേഷം ലീഗ് വളരുകയാണ് ചെയ്തത്; മുഖ്യമന്ത്രിക്ക് പി.കെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി

ബാബരി മസ്ജിദ് പ്രശ്നത്തില്‍ ലീഗെടുത്ത നിലപാടിനെ വിമര്‍ശിക്കുന്നത് ഖേദകരമാണ്. ലീഗെടുത്ത നിലപാടിലേക്ക് പിന്നീട് എല്ലാവരും എത്തുന്ന കാഴ്ചയാണ് കാണുന്നത്.

Published

on

കോഴിക്കോട്: ബാബരി മസ്ജിദ് വിഷയത്തില്‍ മുസ്ലിംലീഗ് ദീര്‍ഘവീക്ഷണത്തോടെയുള്ള നിലപാടാണ് സ്വീകരിച്ചതെന്നും ലീഗ് അതിനു ശേഷം തകരുകയല്ല, വളരുകയാണ് ചെയ്തതെന്നും ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ബാബരി വിഷയത്തില്‍ ലീഗ് നിലപാടിനെ വിമര്‍ശിച്ച മുഖ്യമന്ത്രിക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ബാബരി മസ്ജിദ് പ്രശ്നത്തില്‍ ലീഗെടുത്ത നിലപാടിനെ വിമര്‍ശിക്കുന്നത് ഖേദകരമാണ്. ലീഗെടുത്ത നിലപാടിലേക്ക് പിന്നീട് എല്ലാവരും എത്തുന്ന കാഴ്ചയാണ് കാണുന്നത്. ബംഗാളിലെ സി.പി.എം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ രംഗത്തു വരുന്നത് അതിന്റെ ഭാഗമായാണ്. ജനങ്ങള്‍ക്ക് രാഷ്ട്രീയബോധമുണ്ട്. ലീഗ് പിന്നീട് വളര്‍ന്നപ്പോള്‍ സി.പി.എം രാജ്യത്ത് തളര്‍ന്ന് ലീഗിനൊപ്പമെത്തി. സി.പി.എമ്മിനുള്ള അത്രയും ലോക്സഭാംഗങ്ങള്‍ ഇപ്പോള്‍ ലീഗിനുമുണ്ട്. ലീഗിന്റെ നിലപാടാണ് ശരിയെന്ന് കാലം തെളിയിച്ചിരിക്കുകയാണ്. ബി.ജെ.പിയെ തടയാന്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കണമെന്നാണ് അന്നും ഇന്നും ലീഗ് സ്വീകരിച്ച നിലപാട്. -കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എല്ലാ മതേതര പാര്‍ട്ടികളും ഒന്നിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ തട്ടിപ്പും അഴിമതിയുമാണ് നടക്കുന്നത്. സ്വര്‍ണ്ണക്കടത്തില്‍ പിടികൂടുന്നത് മുഴുവന്‍ ഇടതു നേതാക്കളെയാണ്. കൊടുവള്ളിയിലെ ഇടത് കൗണ്‍സിലറെയാണ് കസ്റ്റഡിയിലെടുത്തത്. ഈ അഴിമതികളുടെ ആഴവും പരപ്പും വളരെ വലുതാണ്. ഇടതുപക്ഷത്തിന്റെ അഴിമതിയുടെ ഒരു ഭാഗം മാത്രമേ വെളിപ്പെട്ടിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. അഞ്ചുകൊല്ലം കൊണ്ട് സാധിക്കാത്തത് 100 ദിവസം കൊണ്ട് നടക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഭരണ പരാജയത്തിന്റെ ഏറ്റവും വലിയ തെളിവാണ്. ഇത്രയും കാലം പി.എസ്.സി നിയമനങ്ങള്‍ മരവിപ്പിച്ച സര്‍ക്കാര്‍, ആക്ഷേപം കേട്ടതോടെയാണ് നിയമനങ്ങളെക്കുറിച്ച് പറയുന്നത്. നിരവധി റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് കഴിഞ്ഞുപോയത്. മനുഷ്യത്വമില്ലാത്ത സമീപനമാണ് യുവാക്കളോട് സ്വീകരിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

main stories

മങ്കിപോക്‌സ് ആഗോള പകര്‍ച്ചവ്യാധി: ഡബ്ല്യു.എച്ച്.ഒ

മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ).

Published

on

ജനീവ: മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). അന്താരാഷ്ട്രതലത്തില്‍ പൊതുജന ആശങ്കയായി രോഗം വളര്‍ന്നിരിക്കുകയാണെന്ന് സംഘടനയുടെ അടിയന്തര യോഗത്തിന് ശേഷം ഡബ്ല്യു.എച്ച്.ഒ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ലോകത്ത് ഇതുവരെ 72 രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയുമാണ്. ഇതുവരെ മങ്കിപോക്‌സ് സ്ഥിരീകരിച്ചതില്‍ 70 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളിലാണെന്ന് സംഘടന പറഞ്ഞു. 2020 ജനുവരി 30ന് കോവിഡിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുമ്പോള്‍ ചൈനക്ക് പുറത്ത് 82 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വ്യാപനത്തിന്റെ വേഗതയും തോതും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടിയന്തര പ്രാധാന്യവും കണക്കിലെടുത്താണ് ഒരു രോഗത്തെ ആഗോള മഹാമാരിയായി പ്രഖ്യാപിക്കുന്നത്.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

india

ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍

ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

Published

on

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്ദു വര്‍മയുടെ ചുവടുമാറ്റം. മുന്‍ ബി.ജെ.പി എം.എല്‍.എ രാകേഷ് വര്‍മയുടെ ഭാര്യയാണ് ഇന്ദു വര്‍മ. 20 വര്‍ഷത്തോളമായി ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നു.

ഇന്ദു വര്‍മയുടെ കോണ്‍ഗ്രസ് പ്രവേശനം വരുന്ന ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സഹായകരമായി മാറുമെന്ന് ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി രാജീവ് ശുക്ല പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് ബി.ജെ.പിയുടെ ഹിമാചല്‍ പ്രദേശ് മുന്‍ പ്രസിഡന്റ് ഖിമി റാമും ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.