Culture
എക്‌സിറ്റ് പോൾ ഫലങ്ങൾ തെറ്റാകാനും ഇടയുണ്ട്: രാജ്ദീപ് സർദേശായ്

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് രണ്ടുദിവസം കൂടി ശേഷിക്കെ എക്‌സിറ്റ് പോൾ ഫലങ്ങൾ ചർച്ച ചെയ്യുന്ന തിരക്കിലാണ് രാജ്യം. പ്രമുഖ എക്‌സിറ്റ് പോളുകളെല്ലാം എൻ.ഡി.എ സർക്കാർ ഭരണം തുടരുമെന്ന് പ്രവചിച്ചപ്പോൾ വോട്ടെണ്ണും വരെ ശുഭാപ്തി വിശ്വാസത്തോടെ കാത്തിരിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. എക്‌സിറ്റ് പോളുകൾ വോട്ടിംഗ് യന്ത്രം തിരിമറി ചെയ്യുന്നതിനുള്ള മറയാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രഖ്യാപിച്ചു കഴിഞ്ഞു.
അതിനിടെ, എക്‌സിറ്റ് പോളുകളുടെ വിശ്വാസ്യത സംബന്ധിച്ച ചർച്ചകൾ ട്വിറ്റർ അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഭരണവിരുദ്ധ തരംഗമുണ്ടായിട്ടും നരേന്ദ്ര മോദി സർക്കാർ കേവല ഭൂരിപക്ഷം നേടുമെന്ന സർവേകളുടെ പ്രവചനം അസ്വാഭാവികമാണെന്ന് വലിയൊരു വിഭാഗം വിശ്വസിക്കുന്നു. അതിനിടെ, മുൻ തെരഞ്ഞെടുപ്പുകളിൽ 95 ശതമാനം കൃത്യത അവകാശപ്പെട്ട ഇന്ത്യാ ടുഡേ – ആക്‌സിസ് ഇത്തവണ പ്രവചിച്ചത് തെറ്റാനും സാധ്യതയുണ്ടെന്ന് ഇന്ത്യാ ടുഡേ കൺസൾട്ടിങ് എഡിറ്റർ രാജ്ദീപ് സർദേശായി പറയുന്നു.
339 മുതൽ 365 വരെ സീറ്റുകളാണ് ഇന്ത്യാ ടുഡേ – ആക്‌സിസ് എൻ.ഡി.എക്ക് പ്രവചിച്ചത്. പുറത്തുവന്ന പോളുകളിൽ ഭരണകക്ഷിക്ക് ഏറ്റവും അനുകൂലമായ പോളും ഇതുതന്നെയാണ്. യു.പി.എക്ക് 77 മുതൽ 108 വരെ സീറ്റുകളേ ഉണ്ടാകൂ എന്നും ഇന്ത്യാ ടുഡേ – ആക്‌സിസ് പ്രവചിക്കുന്നു.
എക്‌സിറ്റ് പോൾ ഫലം പ്രസിദ്ധീകരിച്ചതിനു പിന്നാലെ നിരവധി പേർ സംശയമുന്നയിച്ച് തന്നെ സമീപിച്ചെന്ന് സർദേശായ് ട്വിറ്ററിൽ കുറിച്ചു. പോളിലെ അക്കങ്ങൾ തന്റേതല്ലെന്നും ആക്‌സിസിന് നല്ല ട്രാക്ക് റെക്കോർഡുണ്ടെന്നും എുന്നാൽ ഇത്തരം പോളുകൾ തെറ്റാകാനും സാധ്യതയുണ്ടെന്നും സർദേശായ് കുറിച്ചു.
‘കഴിഞ്ഞ രാത്രി മുതൽ നിരവധി പേർ ചോദിക്കുന്നു: നിങ്ങളുടെ സംഖ്യകൾ സത്യമാണോ? എ. സംഖ്യകൾ എന്റേതല്ല, ആക്‌സിസിന്റേതാണ്. ബി. ഞങ്ങൾ അവർ നൽകിയ വിവരം അതുപോലെ പ്രേക്ഷകർക്ക് നൽകുകയാണ് ചെയ്തത്. സി. പോൾ വെറും സംഖ്യകളെയല്ല, തരംഗമാണ് വിലയിരുത്തുന്നത്. ഡി. ആക്‌സിസിന്റെ ട്രാക്ക് റെക്കോർഡ് മികച്ചും ബഹുമാനമർഹിക്കുന്നതുമാണ്. ഇ. പോളുകൾ തെറ്റാകാനും ഇടയുണ്ട്.’
അതേസമയം, സമീപകാലത്ത് ഓസ്‌ട്രേലിയയിൽ ഉണ്ടായതു പോലെ എക്‌സിറ്റ് പോളുകൾ പൂർണമായി തെറ്റാകാൻ ഇടയുണ്ടെന്ന പ്രചാരണം സർദേശായ് തള്ളിക്കളയുന്നുണ്ട്. ഓസ്‌ട്രേലിയയിലും ബ്രെക്‌സിറ്റിലും അമേരിക്കൻ തെരഞ്ഞെടുപ്പിലും ഉണ്ടായതു പോലെയല്ല ഇന്ത്യയിലെ പോളുകൾ എന്നും ഇവിടെ എല്ലാ പോളുകളും ഒരേ ദിശയിലേക്കാണ് വിരൽചൂണ്ടുന്നതെന്നും അദ്ദേഹം അവകാശപ്പെടുന്നു.

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture6 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ