Connect with us

Culture

കൈവശമുള്ള സ്വര്‍ണത്തിലും കേന്ദ്രത്തിന്റെ നിയന്ത്രണം വരുന്നതായി റിപ്പോര്‍ട്ട്

Published

on

ന്യൂഡല്‍ഹി: കള്ളപ്പണത്തിനെതിരെ രാജ്യത്തെ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയ നടപടിക്ക് പിന്നാലെ സ്വര്‍ണം കൈവശം വെക്കുന്നതിനും പരിധി നിശ്ചയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കളളപ്പണം തടയുന്നത് കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ജനങ്ങളുടെ കൈവശംവെക്കാവുന്ന സ്വര്‍ണത്തിലും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ആലോചിക്കുന്നതായി ഉത്തരേന്ത്യന്‍ ന്യൂസ് ഏജന്‍സിയായ ന്യൂസ് റൈസാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഉത്തരേന്ത്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ വെബ്‌സൈറ്റായ ന്യൂസ് റൈസ്, എന്നാല്‍ ഈ റിപ്പോര്‍ട്ടിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായിട്ടില്ല. ധനമന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച റിപ്പോര്‍ട്ടില്‍ അത്സമയം, സ്വര്‍ണം കൈവശം വെക്കുന്നവര്‍ക്ക് പരിധി നിശ്ചയിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്.
കളളപ്പണവും കള്ളനോട്ടും തീവ്രവാദവും തടയുന്നതിനായി രാജ്യത്തെ 500, 1000 നോട്ടുകള്‍ അസാധുവാക്കല്‍ പ്രഖ്യാപനം നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്. രാജ്യത്തെ ഞെട്ടിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ജനങ്ങളില്‍ ദുരിതംതീര്‍ത്ത നോട്ട് പ്രതിസന്ധിയിലേക്ക് എത്തുകയാണുണ്ടായത്.

കളളപ്പണം നോട്ടുകളായി സൂക്ഷിക്കുന്നവരുടെ എണ്ണം ആറുശതമാനം മാത്രമാണ് എന്ന നിലയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിമര്‍ശനം ഉയരുകയുമുണ്ടായി. കളളപ്പണത്തിന്റെ ഭൂരിഭാഗവും കറന്‍സിയിലെല്ല മറിച്ച് സ്വര്‍ണം, ഭൂമി എന്നീ രൂപങ്ങളിലാണ് സൂക്ഷിക്കുന്നത് എന്നതായിരുന്നു വിമര്‍ശനത്തിന്റെ പൊരുള്‍. ഈ പശ്ചാത്തലത്തിലാണ് കളളപ്പണം തടയുന്നതിനുളള നടപടി കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സ്വര്‍ണം അധികമായി കൈവശം വെയ്ക്കുന്നവരെ കൂടി പിടികൂടാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നത്.

അതേസമയം നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള ദിവസങ്ങളിലായി സ്വര്‍ണാഭരണ വ്യാപാരികള്‍ ക്രമാതീതമായി സ്വര്‍ണം വാങ്ങി കൂട്ടുന്നതായി റിപ്പോര്‍ട്ടുണ്ട്. ഉയര്‍ന്ന പ്രീമിയം നല്‍കി സ്വര്‍ണം വാങ്ങികൂട്ടാന്‍ വ്യാപാരികള്‍ തയ്യാറാകുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടെ സ്വര്‍ണത്തിന്റെ പ്രീമിയം നിരക്ക് രണ്ടുവര്‍ഷത്തെ ഉയര്‍ന്ന നിലയില്‍ എത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു്.

സ്വര്‍ണ ഇറക്കുമതിക്ക് കൂടുതല്‍ നിയന്ത്രണം വരുമെന്ന ആശങ്കയാണ് സ്വര്‍ണം വാങ്ങികൂട്ടാന്‍ സ്വര്‍ണാഭരണ വ്യാപാരികളെ പ്രേരിപ്പിക്കുന്നതെന്നാണ്് വിദഗ്ധരുടെ നിഗമനം. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സ്വര്‍ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. പ്രതിവര്‍ഷം രാജ്യത്ത് ശരാശരി 1000 ടണ്‍ സ്വര്‍ണത്തിന്റെ ഇടപാടാണ് നടക്കുന്നത്. അതേസമയം ഇന്ത്യയിലെ മൊത്തം സ്വര്‍ണ ആവശ്യകതയുടെ മൂന്നില്‍ ഒന്ന് കളളപ്പണം ഉപയോഗിച്ചാണ് നിര്‍വഹിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.