Connect with us

Culture

ട്രംപിന്റെ പ്രഖ്യാപനത്തില്‍ അമര്‍ഷം പുകയുന്നു; യു.എസ് എംബസികള്‍ക്ക് മുന്നില്‍ പ്രതിഷേധം

Published

on

വാഷിങ്ടണ്‍: ജറൂസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ ലോകവ്യാപക പ്രതിഷേധം തുടരുന്നു. വിവിധ രാഷ്ട്രങ്ങളിലെ യു.എസ് എംബസികളിലേക്ക് ഇന്നലെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ഇന്തൊനേഷ്യന്‍ തലസ്ഥാനമായ ജൊക്കാര്‍ത്തയിലെ യു.എസ് എംബസിയിലേക്ക് നടന്ന പ്രകടനത്തില്‍ ആയിരങ്ങളാണ് അണി നിരന്നത്.
ഖുദിസിന്റെ മണ്ണിലേക്ക് യു.എസ് എംബസി മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക, ജറൂസലേമിനെയും ഫലസ്തീനെയും ഇസ്രാഈലിന്റെ പിടിയില്‍നിന്ന് മോചിതമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും ഏന്തിയായിരുന്നു പ്രതിഷേധം. ഇസ്്‌ലാമിക് പ്രോസ്ഫറസ് ജസ്റ്റിസ് പാര്‍ട്ടിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. ബുധനാഴ്ച ട്രംപ് നടത്തിയ പ്രഖ്യാപനത്തിനു ശേഷം ജസ്റ്റിസ് പാര്‍ട്ടി സംഘടിപ്പിച്ച രണ്ടാമത് കൂറ്റന്‍ പ്രകടനമായിരുന്നു ഇന്നലത്തേത്. യു.എന്‍ പ്രമേയങ്ങളുടെ ലംഘനവും സമാധാന ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കുന്നതുമാണ് ട്രംപിന്റെ നടപടിയെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്്‌ലിം ജനസംഖ്യയുള്ള ഇന്തൊനേഷ്യ തികഞ്ഞ ഫലസ്തീന്‍ അനുഭാവ രാഷ്ട്രവും ഇസ്രാഈലുമായി ഒരു തരത്തിലുമുള്ള നയതന്ത്ര ബാന്ധവങ്ങളും ഇല്ലാത്ത രാഷ്ട്രവുമാണ്.
ലബനാനിലെ യു.എസ് എംബസിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയവരെ പിരിച്ചുവിടാന്‍ സുരക്ഷാ സൈന്യം കണ്ണീര്‍ വാതക പ്രയോഗം നടത്തി. നോര്‍ത്ത് ബെയ്‌റൂത്തിലെ അക്‌വാര്‍ ഏരിയയിലുള്ള യു.എസ് എംബസിയിലേക്ക് നടന്ന പ്രകടനത്തില്‍ ആയിരങ്ങളാണ് അണിചേര്‍ന്നത്. ലബനാന്റെയും ഫലസ്തീന്റെയും ദേശീയ പതാകകള്‍ ഏന്തിയാണ് പലരും പ്രകടനത്തില്‍ പങ്കെടുത്തത്. യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ കോലം കത്തിച്ചും ഇസ്രാഈല്‍, യു.എസ് പതാകകള്‍ക്ക് തീയിട്ടും ജനം പ്രതിഷേധം പ്രകടിപ്പിച്ചു.
ട്രംപിന്റെ നീക്കത്തെ വിമര്‍ശിച്ച് യു.എ.ഇയും രംഗത്തെത്തി. ഭീകരകേന്ദ്രങ്ങളെ സഹായിക്കാന്‍ മാത്രമേ ട്രംപിന്റെ നടപടി ഉപകരിക്കൂവെന്നും വിവാദ തീരുമാനം യു.എസ് ഭരണകൂടം പുനഃപ്പരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അബുബാദി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ രാജകുമാരന്‍ പറഞ്ഞു.
നിരന്തര ശ്രമങ്ങളിലൂടെ അടിച്ചമര്‍ത്തലിന് വിധേയമായിരിക്കൊണ്ടിരിക്കുന്ന ഭീകര കേന്ദ്രങ്ങള്‍ക്ക് ഉത്തേജനം നല്‍കുന്നതാണ് ട്രംപിന്റെ തീരുമാനം. മധ്യപൂര്‍വേഷ്യന്‍ സമാധാന ശ്രമങ്ങളില്‍ മധ്യസ്ഥത വഹിക്കാനുള്ള യു.എസിന്റെ സാധ്യതക്ക് ഇതോടെ മങ്ങലേറ്റതെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു. വാഷിങ്ടണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നിയര്‍ ഈസ്റ്റ് പോളിസിയില്‍നിന്നുള്ള പ്രതിനിധി സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബ് ഭൂരിപക്ഷ കിഴക്കന്‍ ജറൂസലേമിന്റെ നിയന്ത്രണം ഫലസ്തീന് നല്‍കണം. ഈ നിര്‍ദേശത്തിന് അന്താരാഷ്ട്ര സമൂഹത്തിന്റെ അംഗീകാരം ലഭിച്ചിട്ടുള്ളതാണ്. ഇതുസംബന്ധിച്ച യു.എന്‍ പ്രമേയങ്ങളുടെ ലംഘനം കൂടിയാണ് ട്രംപ് ഭരണകൂടത്തിന്റെ ഏകപക്ഷീയ നടപടിയെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് കുറ്റപ്പെടുത്തി.
തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പതിനായിരങ്ങളാണ് സംബന്ധിച്ചത്. ഇസ്രാഈല്‍- യു.എസ് വിരുദ്ധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയ ജനം തൂര്‍ക്കി പതാകക്കൊപ്പം ഫലസ്തീന്‍ പതാക കൂടി ചേര്‍ത്തുപിടിച്ച് പീഡിത ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഫലസ്തീന്‍ ഒറ്റയ്ക്കല്ല, സയണിസം തുലയട്ടെ തുടങ്ങിയ മുദ്രാവാക്യം വിളികളുമായാണ് ആയിരങ്ങള്‍ പ്രതിഷേധ പ്രകടനത്തില്‍ കണ്ണിചേര്‍ന്നത്. ട്രംപിന്റെ പ്രഖ്യാപനം വന്ന ബുധനാഴ്ച മുതല്‍ തുര്‍ക്കിയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ തുടരുകയാണ്. ട്രംപിന്റെ പ്രഖ്യാപനത്തെ നിശിതമായി വിമര്‍ശിച്ച് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.