Connect with us

Culture

പി.വി അന്‍വറിന്റെ വിവാദ തടയണ പൊളിച്ചുനീക്കാന്‍ ഒരു മാസമെടുത്തേക്കും

Published

on


പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാ പിതാവിന്റെ പേരിലുള്ള ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണ പൊളിച്ചുനീക്കല്‍ ഒരു മാസത്തോളം നീണ്ടേക്കും. അഞ്ച് ദിവസമായി പൊളിച്ചുനീക്കല്‍ തുടരുകയാണ്. നിലവിലുള്ള തടയണ 12 മീറ്റര്‍ താഴ്ചയില്‍ പൊളിച്ചുമാറ്റി സ്വാഭാവിക നീരൊഴുക്ക് പുനസ്ഥാപിക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
2 ലക്ഷം ഘനയടിവെള്ളം സംഭരിക്കാന്‍ ശേഷിയുള്ള തടയണ മുകള്‍ ഭാഗം 25 മീറ്റര്‍ വീതിയിലും മധ്യഭാഗം 12 മീറ്ററും താഴ്ഭാഗം ആറ് മീറ്റര്‍ വീതിയിലുമാണ് പൊളിച്ചുമാറ്റുന്നത്. ഇങ്ങനെ വരുമ്പോള്‍ മുകള്‍ ഭാഗത്ത് നിന്നും തടാകത്തിലേക്ക് ഒഴുകി എത്തുന്ന വെള്ളത്തെക്കാള്‍ കൂടുതല്‍ പുറത്തേക്കൊഴുക്കാന്‍ സാധിക്കും. ഇതിനായി ഏകദേശം 3000 ഘനയടി മണ്ണ് നീക്കേണ്ടി വരും. എന്നാല്‍ മഴ കനത്തതോടെ മണ്ണ് മാറ്റല്‍ പ്രവൃത്തി ഉദ്ദേശിച്ച സമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. തടയണക്ക് സമീപം ആനശല്യം വര്‍ധിച്ചതിനാല്‍ അതിരാവിലെ ഏഴ് മണിക്ക് സ്ഥലത്തെത്താന്‍ ഉദ്യോഗസ്ഥര്‍ക്കും മണ്ണുമാറ്റുന്ന ജോലിക്കാര്‍ക്കും സാധിക്കുന്നില്ല. ഇന്നലെയും രാവിലെ ഏഴ് മണിക്ക് പ്രദേശത്ത് ആനശല്യമുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തില്‍ 20 ദിവസത്തിലധികം ഇനിയും വേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. തടയണ പൊളിച്ചു നീക്കി ജൂലൈ രണ്ടിന് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കഴിഞ്ഞ 21 ന് പൊളിച്ചു നീക്കല്‍ തുടങ്ങിയത്. മൂന്ന് മണ്ണുമാന്തികളുപയോഗിച്ചാണ് ഇപ്പോള്‍ പ്രവൃത്തി നടത്തുന്നത്. ഇതിന് ഒരു ദിവസം മാത്രം 40000 രൂപയിലധികം ചെലവു വരുന്നുണ്ട്. പ്രവൃത്തി കൂടുതല്‍ ദിവസം നീണ്ടാല്‍ പത്ത് ലക്ഷത്തോളം രൂപ വേണ്ടിവരുമെന്നാണ് സൂചന. പ്രവൃത്തി വിലയിരുത്തുന്നതിന് മലപ്പുറം കലക്ടര്‍ ജാഫര്‍ മാലിക് ഇന്നലെ ചീങ്കണ്ണിപ്പാലി റവന്യൂ മൈനിങ് ആന്റ് ജിയോളജി, ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം സന്ദര്‍ശിച്ചു. ഉദ്യോഗസ്ഥരുമായി വിശദമായ ചര്‍ച്ച നടത്തി. കോടതി നിര്‍ദേശിച്ച സമയത്തിനകം തടയണ പൊളിച്ച് മാറ്റി സ്വാഭാവിക നീരൊഴുക്ക് പുനസ്ഥാപിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. കനത്ത മഴയില്‍ പ്രവൃത്തി നിര്‍ത്തിവെക്കേണ്ടി വരികയോ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരികയോ ചെയ്താല്‍ അക്കാര്യം കോടതിയെ ബോധ്യപ്പെടുത്താമെന്നും കലക്ടര്‍ പറഞ്ഞു. കഴിഞ്ഞ 2015 ലാണ് കരാര്‍ പ്രകാരം സ്വന്തമായ സ്ഥലത്ത് അന്‍വര്‍ തടയണകെട്ടിയത്. അന്നത്തെ നോര്‍ത്ത് ഡി.എഫ്.ഒ കെ.കെ സുനില്‍കുമാര്‍ സ്വാഭാവിക നീരൊഴുക്ക് തടയുന്ന രീതിയില്‍ നിര്‍മിച്ച തടയണ നിയമവിരുദ്ധമാണെന്നും നിര്‍മ്മാണ പ്രവൃത്തി തടയണമെന്നും ആവശ്യപ്പെട്ട് 2015 ജൂലൈ രണ്ടിന് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
തുടര്‍ന്ന്് 2015 സെപ്തംബര്‍ ഏഴിന് അന്നത്തെ കലക്ടര്‍ ടി.ഭാസ്‌കരന്‍ തടയണ പൊളിക്കാന്‍ ഉത്തരവിട്ടെങ്കിലും നടപ്പാക്കിയില്ല. പിന്നീട് 2017 ല്‍ എം.പി വിനോദ് ഉത്തരവ് നടപ്പാക്കിയില്ലെന്ന് വീണ്ടും പരാതി നല്‍കിയതോടെ കലക്ടര്‍ അമിത് മീണ ദുരന്തനിവാരണ നിയമപ്രകാരം പൊളിക്കാന്‍ വീണ്ടും ഉത്തരവിട്ടു. ഇതിനെതിരെ അന്‍വറിന്റെ ഭാര്യാ പിതാവ് ഹൈക്കോടതിയെ സമീപച്ചതോടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.