Connect with us

Culture

ഖത്തരി പൗരന്‍മാരെ നാടുകടത്തല്‍: യുഎഇ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതെന്ന് എന്‍എച്ച്ആര്‍സി

Published

on

ദോഹ: ഉപരോധത്തെത്തുടര്‍ന്ന് ഖത്തരി പൗരന്‍മാരെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് യുഎഇ വിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഖത്തര്‍ ദേശീയ മനുഷ്യാവകാശ കമ്മിറ്റി(എന്‍എച്ച്ആര്‍സി). കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചു മുതല്‍ യുഎഇയില്‍ നിന്നും ഖത്തരി പൗരന്‍മാരെ നാടുകടത്തുന്നതിനായി എന്തെങ്കിലും തരത്തിലുള്ള ഭരണനിര്‍വഹണപരമായതോ നിയമപരമായതോ ആയ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നായിരുന്നു യുഎഇ അതോറിറ്റികളുടെ വിശദീകരണം.
എന്നാല്‍ ഈ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും നിരവധി സ്പഷ്ടമായ അസത്യപരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടതുമാണെന്ന് എന്‍എച്ച്ആര്‍സി ചൂണ്ടിക്കാട്ടി. ഉപരോധത്തിന്റെ തുടക്കം മുതല്‍ യുഎഇ അതോറിറ്റികള്‍ കൈക്കൊണ്ടിരിക്കുന്ന നിയമലംഘനങ്ങളുടെ ഫലമായുള്ള നിയമപരമായ ഉത്തരവാദിത്വങ്ങളില്‍ നിന്നും രക്ഷതേടുന്നതിനായാണ് ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ യുഎഇ അധികൃതര്‍ പുറത്തുവിടുന്നത്. ലോകത്തിന്റെ മുന്നില്‍ തങ്ങളുടെ ഇമേജ് മെച്ചപ്പെടുത്തുന്നതിനുള്ള യുഇ അതോറിറ്റികളുടെ നിരാശാജനകമായ ശ്രമമാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ നിന്നും വ്യക്തമാകുന്നത്.
മനുഷ്യാവകാശങ്ങളുടെ തീവ്രമായ ലംഘനമാണ് യുഎഇ അതോറിറ്റികളുടെ ഭാഗത്തുന്നുണ്ടായത്. മേഖലാ, രാജ്യാന്തര മനുഷ്യാവകാശ സംഘടനകള്‍ യുഎഇയുടെ പ്രവര്‍ത്തനങ്ങളെയും ഏകപക്ഷീയമായ നടപടികളെയും ശക്തവും വ്യക്തവുമായി അപലപിച്ചിരുന്നു. പൊതുജനാഭിപ്രായവും അവര്‍ക്ക് എതിരായതോടെയാണ് ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നത്. കഴിഞ്ഞവര്‍ഷം ജൂണ്‍ അഞ്ചിന് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് യുഎഇയുടെ ഉത്തരവിനെക്കുറിച്ചും എന്‍എച്ച്ആര്‍സി ഓര്‍മപ്പെടുത്തി. യുഎഇയിലുള്ള ഖത്തരി പൗരന്‍മാര്‍ പതിനാല് ദിവസത്തിനകം രാജ്യം വിടണമെന്നും ഖത്തറിലുള്ള യുഎഇ പൗരന്‍മാര്‍ ഈ ദിവസത്തിനുള്ളില്‍ തിരിച്ചെത്തണമെന്നുമായിരുന്നു യുഎഇ ഉത്തരവിട്ടത്.കൂടാതെ മാനുഷിക കാരണങ്ങളൊന്നുംതന്നെ കണക്കിലെടുക്കാതെതന്നെ പെട്ടെന്ന് യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു.
ഖത്തര്‍ സന്ദര്‍ശിച്ച രാജ്യാന്തര സംഘടനകളുടെയും പാര്‍ലമെന്ററി പ്രതിനിധിസംഘങ്ങളുടെയും റിപ്പോര്‍ട്ടില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. തുടര്‍റിപ്പോര്‍ട്ടുകളില്‍ എന്‍എച്ച്ആര്‍സിയും വസ്തുതകള്‍ സഹിതം ഈ ലംഘനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മാനുഷികവും അവകാശപരവുമായ ഘടകങ്ങള്‍ പരിഗണിക്കാതെ യുഎഇ അതോറിറ്റികള്‍ പുറത്താക്കിയ നൂറുകണക്കിന് കേസുകളാണുള്ളത്. പൊതുകുടുംബങ്ങള്‍, വിദ്യാര്‍ഥികള്‍, വസ്തു ഉടമകള്‍, അംഗപരിമിതര്‍, ചികിത്സയിലിരിക്കുന്നവര്‍ എന്നിവരെല്ലാമാണ് ബാധിക്കപ്പെട്ടത്. രാജ്യാന്തര മനുഷ്യാവകാശ വ്യവസ്ഥകളുടെ നഗ്നമായ ലംഘനങ്ങളാണ് യുഎഇയുടെ ഭാഗത്തുനിന്നുണ്ടായതെന്നും എന്‍എച്ച്ആര്‍സി വിശദീകരിച്ചു.
പൊതുകുടുംബങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കഴിഞ്ഞവര്‍ഷം ജൂണ്‍ 11ന് പുറത്തിറക്കിയ പ്രസ്താവനയില്‍ വിശദീകരിച്ചിരുന്നു. യുഎഇ യൂണിവേഴ്‌സിറ്റികളിലെ ഖത്തരി വിദ്യാര്‍ഥികള്‍ നേരിടുന്ന നിയമലംഘനങ്ങള്‍ ജൂണ്‍ 26നും ഖത്തരി ഉടമകളുടെ യുഎഇയിലെ സ്വത്തുകളുടെ അവകാശലംഘനം സംബന്ധിച്ച് ജൂലൈ 20നും പ്രസ്താവനകള്‍ എന്‍എച്ച്ആര്‍സി പുറത്തുവിട്ടിരുന്നു. രാജ്യാന്തര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള യുഎഇ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പുതിയ പ്രസ്താവനയെന്നും എന്‍എച്ച്ആര്‍സി കുറ്റപ്പെടുത്തി.യുഎഇ മേഖകളില്‍ ഖത്തരി പൗരന്‍മാരും താമസക്കാരും പ്രവേശിക്കുന്നത് തടയുന്ന യുഎഇ അതോറിറ്റികളുടെ നിലപാടില്‍ എന്‍എച്ച്ആര്‍സി കടുത്ത ആശങ്കയും ഉത്കണ്ഠയും രേഖപ്പെടുത്തി. ഖത്തരി വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ നിഷേധിക്കല്‍, കുടുംബങ്ങളെ സന്ദര്‍ശിക്കുന്നതിനുള്ള അവകാശം അനുവദിക്കാതിരിക്കല്‍, സ്വകാര്യസ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നത് തടയല്‍, കാരണങ്ങളില്ലാതെ ചികിത്സ തടയല്‍ എന്നിവയിലെല്ലാം ആശങ്ക വ്യക്തമാക്കിയിട്ടുണ്ട്. രാജ്യാന്തര ഫോറങ്ങളില്‍ ഇക്കാര്യങ്ങളിലെല്ലാം യുഎഇയുടെ ഉത്തരവാദിത്വം അവരില്‍ നിക്ഷിപ്താമക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും എന്‍എച്ച്ആര്‍സി അറിയിച്ചു. ഇരകള്‍ക്കെതിരായ അനീതി ഇല്ലാതാക്കുന്നതിനനും നീതി ഉറപ്പാക്കുന്നതിനും യുഎഇ അതോറിറ്റികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ രാജ്യാന്തര സമൂഹം തയാറാകണമെന്നും എന്‍എച്ച്ആര്‍സി ആവശ്യപ്പെട്ടു.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.