Connect with us

Culture

ഖത്തര്‍ ഉപരോധം: ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ 50 ശതമാനം വര്‍ധനവ്

Published

on

ദോഹ: സഊദി സഖ്യരാജ്യങ്ങളുടെ ഖത്തറിനെതിരായ ഉപരോധത്തിനുശേഷം ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള കയറ്റുമതിയില്‍ 50ശതമാനത്തിന്റെ വര്‍ധന. ഇക്കാലയളവില്‍ ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള പഴംപച്ചക്കറി കയറ്റുമതിയിലും കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. അന്തിമ കണക്കുകള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളു എങ്കില്‍ത്തന്നെയും കയറ്റുമതിയില്‍ 50ശതമാനത്തിന്റെ വര്‍ധനവാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ദോഹയില്‍ നടന്ന വൈബ്രന്റ് തമിഴ്‌നാട് റോഡ്‌ഷോയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ഇന്ത്യയ്ക്കും ഖത്തറിനുമിടയില്‍ നേരിട്ടുള്ള രണ്ട് ഷിപ്പിംഗ് ലൈനുകള്‍ കഴിഞ്ഞവര്‍ഷം തുറന്നത് വ്യാപാരബന്ധം ശക്തിപ്പെടുത്താന്‍ സഹായകമായിട്ടുണ്ട്. ചരക്കുനീക്കത്തിനുള്ള സമയം മൂന്നു മുതല്‍ നാലുദിവസം വരെ കുറയ്ക്കാന്‍ ഇന്ത്യ- ഖത്തര്‍ എക്‌സ്പ്രസ് സര്‍വീസ് എന്ന പുതിയ ഷിപ്പിങ് സര്‍വീസിന് കഴിയുന്നുണ്ട്. നിരവധി ഇന്ത്യന്‍ ഭക്ഷ്യകമ്പനികള്‍, പ്രത്യേകിച്ചും തമിഴ്‌നാട്ടില്‍നിന്നുള്ളവ ഖത്തരി വിപണിയിലേക്ക് പ്രവേശിച്ചിട്ടുണ്ട്.

ഖത്തറിന്റെ ദ്രുതഗതിയില്‍ വികസിച്ചുവരുന്ന ഭക്ഷ്യവിപണിയില്‍ ഇന്ത്യന്‍ കമ്പനികള്‍ക്കു തുടര്‍ന്നും വലിയ സാധ്യതകളുണ്ടെന്നും ഇന്ത്യന്‍ അംബാസഡര്‍ ചൂണ്ടിക്കാട്ടി. ഖത്തര്‍ ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളുടെയും പഴങ്ങളുടെയും 50% ല്‍ അധികം ഇന്ത്യയില്‍ നിന്നാണെന്ന് വൈബ്രന്റ് തമിഴ്‌നാടു റോഡ്‌ഷോയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

ഉപരോധത്തിനുശേഷം കഴിഞ്ഞ പത്തുമാസത്തിനിടെ ഇന്ത്യയില്‍ നിന്നുള്ള ഭക്ഷ്യോത്്പന്ന്ങ്ങള്‍, പ്രത്യേകിച്ചും പച്ചക്കറികളും പഴവര്‍ഗങ്ങളും ഖത്തര്‍ കൂടുതലായി ഇറക്കുമതി ചെയ്യുന്നുണ്ട്. വൈബ്രന്റ് തമിഴ്‌നാട് ഷോയില്‍ ദോഹ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭക്ഷ്യകമ്പനികളുടെ വര്‍ധിച്ച പങ്കാളിത്തമുണ്ടായിരുന്നു. വിവിധയിനം ഭക്ഷ്യധാന്യങ്ങള്‍, കാര്‍ഷിക, കന്നുകാലി ഉത്പന്നങ്ങള്‍ എന്നിവയുടെ ഉത്പാദനത്തില്‍ ആഗോളതലത്തില്‍ തന്നെ മുന്‍നിരയിലാണ് ഇന്ത്യയുടെ സ്ഥാനമെന്ന് പി.കുമരന്‍ ചൂണ്ടിക്കാട്ടി. ഖത്തറിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഇന്ത്യയുടെ സാധ്യതകളും അവസരങ്ങളും പ്രയോജനപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ നിന്നും ഏറ്റവുമധികം ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്നത് അരി, പച്ചക്കറി, പൗള്‍ട്രി, മാംസം, ഡ്രൈ ഫ്രൂട്ട്‌സ്, മാംഗോ പള്‍പ്പ്, പാലുത്പന്നങ്ങള്‍, സ്‌നാക്ക്‌സ്, മല്‍സ്യം, പഴം, അച്ചാറുകള്‍ എന്നിവയാണ്. ഈ ഉത്പന്നങ്ങളുടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ 2016- 17 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2017- 18 സാമ്പത്തികവര്‍ഷത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ആഗസ്റ്റ് 12 മുതല്‍ 15 വരെ മധുരയില്‍ നടക്കുന്ന വൈബ്രന്റ് തമിഴ് നാട് ഗ്ലോബല്‍ ഫുഡ് എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ കമ്പനികളെ ക്ഷണിക്കുന്നതായി സംഘടനയുടെ ചെയര്‍മാന്‍ കെ. ടി രാജന്‍ അറിയിച്ചു. ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സിലും ദോഹയിലെ തമിഴ് അസോസിയേഷനുകളും ചേര്‍ന്നാണ് വൈബ്രന്റ് തമിഴ്‌നാട് ഗ്ലോബല്‍ എക്‌സ്‌പോയും സമ്മേളനവുംസംഘടിപ്പിച്ചത്. റിതാജ് അല്‍ റയ്യാനില്‍ നടന്ന പരിപാടിയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഭക്ഷ്യ കയറ്റുമതി വര്‍ധിപ്പിക്കാനും ഗള്‍ഫ് വിപണിയിലുള്ള സാന്നിധ്യം വര്‍ധിപ്പിക്കുകയുമായിരുന്നു ലക്ഷ്യം. തമിഴ്‌നാട്ടിലെ ഭക്ഷ്യ പാനീയ വിഭവങ്ങളെ കുറിച്ചുള്ള പ്രഥമ ഗ്ലോബല്‍ എക്‌സ്‌പോയും ചര്‍ച്ചയുമാണ് നടന്നത്.

ഇന്ത്യയിലെ കാര്‍ഷിക ഭക്ഷ്യ പാനീയ ഉത്പന്ന രംഗത്ത് മികവ് പുലര്‍ത്തുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. അത്യന്താധുനിക സാങ്കേതിക സൗകര്യങ്ങളേയും കാര്‍ഷിക, ഭക്ഷ്യ പാനീയ രംഗത്തെ പുതുമകളേയും ഭക്ഷ്യ സംസ്‌ക്കരണത്തേയും പാക്കേജിംഗ്, ലോജിസ്റ്റിക്‌സ്, കോള്‍ഡ് സ്‌റ്റോറേജ്, വെയര്‍ഹൗസിംഗ്, ബ്രാന്റിംഗ് തുടങ്ങിയ വിഷയങ്ങളിലും ചര്‍ച്ചയും അവതരണങ്ങളും നടന്നു.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.