Connect with us

Culture

യു.എ.ഇ യുദ്ധ വിമാനം വീണ്ടും വ്യോമാതിര്‍ത്തി ലംഘിച്ചതായി; ഖത്തര്‍ യു.എന്നിനെ സമീപിച്ചു

Published

on

ദോഹ: യുഎഇ യുദ്ധവിമാനം വീണ്ടും രാജ്യത്തിന്റെ വ്യോമാതിര്‍ത്തി ലംഘിച്ചതായി ഖത്തര്‍. രാജ്യത്തിന്റെ പരമാധികാരത്തിനെതിരായി യുഎഇയുടെ ഭാഗത്തുനിന്നുണ്ടായ ലംഘനം യുഎന്നിനെ ഖത്തര്‍ രേഖാമൂലം അറിയിച്ചു. ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് നാലിനാണ് അബൂദാബിയില്‍ നിന്നും പുറപ്പെട്ട സിഎന്‍ 35 ഇനത്തില്‍ പെട്ട യുദ്ധ വിമാനം അനുമതിയില്ലാതെ രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചത്. ഇത് സംബന്ധമായ പരാതി യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, യു എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രസിഡന്റ് അംബാസഡര്‍ കാരെല്‍ വാന്‍ ഊസ്റ്റെറോം എന്നിവര്‍ക്ക് കൈമാറി. യു എന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനിയാണ് പരാതി നല്‍കിയത്.

രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് യുഎഇയുടെ നടപടികളെന്ന് ഖത്തര്‍ കുറ്റപ്പെടുത്തി. ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിച്ചുവരുന്നത് ഖത്തര്‍ എന്ന രാജ്യത്തിന്റെ പരമാധികാരത്തിനു മേല്‍ നടത്തുന്ന കയ്യേറ്റവും മേഖലയുടെ തന്നെ സുരക്ഷക്ക് ഭീഷണി ഉയര്‍ത്തുന്ന നടപടിയാണെന്നും പരാതിയില്‍ പറഞ്ഞു.
മേഖലയില്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കാന്‍ മാത്രമെ ഇത്തരം നടപടികള്‍ സഹായിക്കുകയുള്ളു. നിരുത്തരവാദപരവും പ്രകോപനപരവുമായ പ്രവര്‍ത്തനങ്ങള്‍ തുടരുമ്പോഴും ഖത്തര്‍ ആത്മനിയന്ത്രണം പാലിക്കുകയും അതു തുടരുകയുമാണ്. രാജ്യത്തിന്റെ പരമാധികാരത്തിനെതിരായ ഏതു നിയമലംഘനങ്ങളെയും ഖത്തര്‍ അപലപിക്കുകയാണ്. ഏതു നിയമലംഘനങ്ങള്‍ക്കെതിരെയും പ്രതികരണം തുടരും.

രാജ്യാന്തര നിയമങ്ങള്‍ക്കനുസൃതമായി രാജ്യത്തിന്റെ അതിര്‍ത്തിയും ദേശീയ സുരക്ഷയും സംരക്ഷിക്കുന്നതിനായി രാജ്യം ആവശ്യമായതെല്ലാം ചെയ്യുമെന്നും ഖത്തര്‍ യുഎന്നിന് കൈമാറിയ സന്ദേശത്തില്‍ വ്യക്തമാക്കി. യുഎഇയുടെ തുടര്‍ച്ചയായ നിയമലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിനും രാജ്യാന്തര സമാധാനം നിലനിര്‍ത്തുന്നതിനും യുഎന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ഖത്തര്‍ ആവര്‍ത്തിച്ചു.

നേരത്തെ യുഎഇ യുദ്ധ വിമാനങ്ങള്‍ ഒന്നിലധികം തവണ രാജ്യത്തിന്റെ വ്യോമാതിര്‍ത്തി ലംഘച്ച സംഭവത്തില്‍ ഖത്തര്‍ യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന് പരാതി നല്‍കിയിരുന്നു. ഖത്തറിന്റെ പ്രത്യേക സാമ്പത്തിക മേഖലയുടെ 33,000 അടി ഉയരത്തില്‍ കഴിഞ്ഞ ഡിസംബര്‍ 21നും ജനുവരി മൂന്നിനും യുഎഇ വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചിരുന്നു. രണ്ടു നിയമലംഘനങ്ങളും ചൂണ്ടിക്കാട്ടി ഖത്തര്‍ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിനു പരാതി സമര്‍പ്പിച്ചിട്ടുണ്ട്. കൂടാതെ ബഹ്‌റൈന്‍ വിമാനവും ഖത്തറിന്റെ വ്യോമാതിര്‍ത്തി ലംഘിച്ചതായി പരാതി നല്‍കിയിട്ടുണ്ട്. ഇവയ്ക്കു പുറമെ ഖത്തരി മത്സ്യബന്ധന ബോട്ട് യുഎഇ തട്ടിയെടുത്തതായും യുഎന്‍ സുരക്ഷാ കൗണ്‍സിലിനെ ഖത്തര്‍ അറിയിച്ചു.
ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഖത്തരി മറൈന്‍ സര്‍വയലന്‍സാണ്(ഖത്തര്‍ സമുദ്ര നിരീക്ഷണം) മത്സ്യബന്ധന ബോട്ട് കിഡ്‌നാപ്പ് ചെയ്തത് കണ്ടെത്തിയത്. ഈ ജനുവരി 19നായിരുന്നു സംഭവം. ഖത്തറിനെതിരെ കഴിഞ്ഞവര്‍ഷം ജൂണ്‍ അഞ്ചു മുതല്‍ യുഎഇ ഉള്‍പ്പെടെയുള്ള സഊദി സഖ്യം ഉപരോധം തുടരുകയാണ്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.