Connect with us

Culture

റഫാല്‍ അഴിമതി : മോദി സര്‍ക്കാര്‍ വീണ്ടും വെട്ടില്‍ , ഖത്തര്‍ വിമാനം വാങ്ങിയത് പകുതിയില്‍ താഴെ വിലക്ക്

Published

on

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് അഴിമതി മോദി സര്‍ക്കാറിനെതിരെയുള്ള ആരോപണം പുതിയ വഴിതിരിവിലേക്ക്. കഴിഞ്ഞ ദിവസം 12 റാഫല്‍ വിമാനങ്ങള്‍ ഖത്തര്‍ വാങ്ങാന്‍ ധാരണയായത് ഇന്ത്യയെക്കാള്‍ കുറഞ്ഞവിലയ്ക്കാണ്. ഇതോടെ റഫാല്‍ യുദ്ധവിമാന ഇടപാടില്‍ ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ അഴിമതി നടത്തിയെന്ന് ശരിവെക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഒരു വിമാനത്തിന് ഏകദേശം 700 കോടി രൂപയ്ക്കു (9 കോടി യൂറോ) ഖത്തര്‍ നല്‍കുമ്പോള്‍, അതേ വിമാനത്തിന് ഇന്ത്യ ഇരട്ടിയിലേറെ (24 കോടി യൂറോ– കരാര്‍കാലത്തെ വിനിമയനിരക്കില്‍ 1526 കോടി രൂപ) നല്‍കേണ്ടത്. ഇത് ഇന്ത്യയുടെ പൊതുഖജനാവിന് ഭീമമായ നഷ്ടമാണ്. നേരത്തെ കരാറില്‍ അഴിമതി നടന്നെന്ന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ ആരോപണത്തിനു വിശ്വാസ്യത പകരുന്നതാണു പുതിയ വിവരങ്ങള്‍.

റഫാല്‍ വിമാനങ്ങള്‍ മുന്‍പു വാങ്ങിയ രണ്ടു രാജ്യങ്ങള്‍ ഈജിപ്തും ഖത്തറുമാണ്. ഈജിപ്ത് 24 എണ്ണം 520 കോടി യൂറോയ്ക്കാണു വാങ്ങിയത്. ഒരു വിമാനത്തിനു ചിലവായത് 21.70 കോടി യൂറോ. 12 വിമാനങ്ങള്‍ കൂടി വാങ്ങുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഖത്തര്‍ ആദ്യഘട്ടമായി 630 കോടി യൂറോയ്ക്ക് 24 വിമാനങ്ങള്‍ വാങ്ങി.– ഒരു വിമാനവില 26.2 കോടി യൂറോ. എന്നാല്‍ ഖത്തര്‍ ഇപ്പോള്‍ 12 വിമാനങ്ങള്‍ കൂടി വാങ്ങിയപ്പോള്‍ ഒരെണ്ണത്തിന്റെ വില 9 കോടി യൂറോ മാത്രം. ആകെ വാങ്ങിയ 36 വിമാനത്തിന്റെ ശരാശരി കൂട്ടിയാലും 20.5 കോടി യൂറോ.രണ്ടാം ഘട്ടത്തില്‍ വാങ്ങുമ്പോള്‍ വില അല്‍പം കുറയുക പതിവാണെങ്കിലും ഖത്തറുമായുള്ള കരാറിലെ പുതിയ വിലയും ശരാശരി വിലയും പരിഗണിക്കുമ്പോള്‍ ഇന്ത്യ ഒരു വിമാനത്തിന് 24 കോടി യൂറോ നല്‍കേണ്ടി വന്നത് ആരോപണങ്ങളുടെ മൂര്‍ച്ച കൂട്ടും.

കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാ സമിതിയില്‍ ആലോചിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍കൈയെടുത്ത് 58,000 കോടി രൂപയ്ക്കാണ് (780 കോടി യൂറോ) 36 വിമാനങ്ങള്‍ക്കു കരാര്‍ ഒപ്പിട്ടത്. അന്ന് കരാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മോദിയേയും സര്‍ക്കാരിനേയും ചോദ്യം ചെയ്തിരുന്നു. വിമാനത്തിന്റെ വില സംബന്ധിച്ചു കേന്ദ്രസര്‍ക്കാര്‍ സുതാര്യത പാലിക്കുന്നില്ലെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു.

അതേസമയം ഇന്ത്യയ്ക്കു വിമാനങ്ങള്‍ നല്‍കിയതു കൂടിയ വിലയ്ക്കല്ലെന്നും ചില പ്രത്യേകതകള്‍ കണക്കിലെടുക്കണമെന്നും റഫാല്‍ നിര്‍മാതാക്കളായ ദാസോള്‍ത് വ്യക്തമാക്കിയിരുന്നു. ഏറ്റവും ആധുനികമായ ആയുധങ്ങളാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്, ഏഴു വര്‍ഷത്തേക്കു സ്‌പെയര്‍പാര്‍ട്ടുകള്‍ നല്‍കാന്‍ കരാറില്‍ വ്യവസ്ഥയുണ്ട്, ഇന്ത്യയുടെ ആവശ്യാനുസരണം വിമാനത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് എന്നിവയാണവ. ഇന്ത്യ വാങ്ങുന്ന 36 വിമാനങ്ങളില്‍ 28 എണ്ണം ഒറ്റ സീറ്റ് മാത്രമുള്ള പോര്‍വിമാനങ്ങളാണ്. എട്ടെണ്ണം ഇരട്ട സീറ്റ് ഉള്ളവയുമാണെന്നാണ് നിര്‍മാതാക്കളായ ദാസോള്‍ത് പറഞ്ഞത് . എന്നാല്‍ ഖത്തര്‍ വാങ്ങിയ വിമാനങ്ങള്‍ ഇവയില്‍ ഏതു തരമാണെന്നു വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയ്ക്കു 2019 സെപ്റ്റംബറിനും 2022 ഏപ്രിലിനും ഇടയില്‍ വിമാനം നല്‍കണമെന്നാണു കരാര്‍.

ഇന്ത്യയ്ക്ക് വേണ്ട 126 റഫാല്‍ യുദ്ധവിമാനങ്ങളില്‍ 18 എണ്ണം നേരിട്ടു വാങ്ങുമെന്നും ബാക്കി 108, സാങ്കേതികവിദ്യ സ്വന്തമാക്കി ഇന്ത്യയില്‍ നിര്‍മിക്കുമെന്നുമാണ് യുപിഎ സര്‍ക്കാര്‍ എത്തിയ ധാരണ. എന്നാല്‍, എന്‍ഡിഎ സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടപ്പോള്‍ വിമാനങ്ങള്‍ 38 മാത്രമെന്നായി. നിര്‍മാണസാങ്കേതിക വിദ്യ ഇന്ത്യയ്ക്കു ലഭിക്കില്ല. പകരം, ഏതാനും വിമാനഭാഗങ്ങളുടെ സാങ്കേതികവിദ്യ ഒരു ഇന്ത്യന്‍ കമ്പനിക്കു കൈമാറും.ക്രമേണ വിമാനനിര്‍മാണ സാങ്കേതികവിദ്യ സ്വന്തമാക്കാമെന്ന ഇന്ത്യയുടെ പദ്ധതിക്കു തിരിച്ചടിയുമാണിത്.

2012ല്‍ മന്‍മോഹന്‍സിങ്ങിന്റെ ഭരണകാലത്ത് 120 യുദ്ധവിമാനങ്ങള്‍ 90000 കോടി രൂപയ്ക്ക് വാങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ആ പദ്ധതിയില്‍ മാറ്റം വരുത്തി 60000 കോടി രൂപയ്ക്ക് 36 വിമാനങ്ങള്‍ വാങ്ങാനാണ് മോദി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതായത് 2012 ലെ കരാര്‍ പ്രകാരം ഒരു യുദ്ധവിമാനം 714 കോടി രൂപയ്ക്ക് ലഭിക്കുമായിരുന്നിടത്ത് പുതിയ കരാര്‍ പ്രകാരം 1666 കോടി രൂപ ചിലവ് വരും. ഇതിലൂടെ 950 കോടി രൂപയാണ് ഓരോ യുദ്ധവിമാനത്തിന്റെ ഇടപാടിലും നഷ്ടം വന്നിരിക്കുന്നത.്

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.