Connect with us

Culture

സ്ത്രീവിവേചനം ഇല്ലെന്ന് രാഹുല്‍ ഈശ്വര്‍; ശബരിമലയില്‍ അയ്യപ്പധര്‍മസേനയുടെ നിരാഹാരം 17 മുതല്‍ 22 വരെ

Published

on

കോഴിക്കോട്: ശബരമലയില്‍ സ്ത്രീ വിവേചനം ഉണ്ടായിട്ടില്ലെന്നും പ്രായത്തിന്റെ പേരിലുള്ള നിയന്ത്രണം മാത്രമാണ് ഉള്ളതെന്നും തന്ത്രി കുടുംബാംഗമായ രാഹുല്‍ ഈശ്വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം നാലര ലക്ഷം സ്ത്രീകളാണ് അവിടെയെത്തിയത്. അമ്പത് വയസ്സിന് കൂടുതല്‍ പ്രായമുള്ള സ്ത്രീകളും പത്ത് വയസിന് താഴെയുള്ള പെണ്‍കുട്ടികളും എത്തുന്നുണ്ട്. തുലാമാസ പൂജക്കായി ശബരിമലയില്‍ യുവതികള്‍ എത്തുകയാണെങ്കില്‍ വഴിയില്‍ തടയില്ലെന്നും അതേസമയം യുവതികള്‍ വരുന്ന വഴിയില്‍ അയ്യപ്പ ധര്‍മസേനാ പ്രവര്‍ത്തകര്‍ കിടക്കുമെന്നും അവരുടെ ദേഹത്ത് ചവിട്ടി മാത്രമെ യുവതികള്‍ക്ക് ശബരിമലയില്‍ കയറാന്‍ പറ്റുകയുള്ളൂവെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ഈ മാസം 17 മുതല്‍ 22 വരെ ശബരിമലപള്ളിക്കെട്ടുമുതല്‍ ജെല്ലിക്കെട്ടുവരെ എന്ന ആശയമുയര്‍ത്തി ശബരിമലയില്‍ നിരാഹാര സമരം നടത്തും. മതസൗഹാര്‍ദത്തിലധിഷ്ഠിതവും ഗാന്ധിയന്‍ മാര്‍ഗത്തിലുമാണ് നിരാഹാരസമരം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ ബി.ജെ.പി നേതാവ് സുബ്രഹ്മണന്‍ സ്വാമിയുടേത് വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ്. ശബരിമല ഏകീകൃത സിവില്‍ കോഡിന്റെ ആരംഭമാകട്ടെ എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നത്. ഇത്തരത്തിലുള്ള രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി ശബരിമലയെ എറിഞ്ഞുകൊടുക്കാനാവില്ലെന്നും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഈ വിഷയത്തില്‍ വനിതാ കമ്മീഷന്റെ നിലപാടിനോട് ശക്തമായി വിയോജിക്കുന്നു. അമ്പലങ്ങളോ പള്ളികളോ പൊതുസ്ഥലങ്ങളല്ല. പൊതു ആരാധനക്കുവേണ്ടിയുള്ള വിശ്വാസികളുടെ സ്ഥലമാണത്. അതേസമയം ശബരിമല പൊതുസ്ഥലമായി ബ്രാന്‍ഡ് ചെയ്യാനാണ് ചിലര്‍ ശ്രമിക്കുന്നത്. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിക്കെതിരേ പുന:പരിശോധനാ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ക്ഷേത്രത്തിലുള്ള ദേവതയുടെ അവകാശത്തെ വേണ്ടരീതിയില്‍ പരിഗണിച്ചിട്ടില്ലെന്നും വിധി പ്രസ്താവിച്ച ജഡ്ജിമാരില്‍ അഞ്ചു ചോദ്യങ്ങള്‍ മൂന്നുപേര്‍ പരിഗണിച്ചിട്ടില്ലെന്നും വ്യക്തമാക്കിയാണ് പുന:പരിശോധനാ ഹര്‍ജി നല്‍കുന്നത്. വിശ്വാസ സംസ്‌കാരത്തിന് സ്വാതന്ത്ര്യവേണമെന്ന ഭരണഘടനയിലെ അവകാശം സംരക്ഷിക്കണമെന്നാണ് അയ്യപ്പധര്‍മസേന ആവശ്യപ്പെടുന്നത്. 800 കോടിയോളം രൂപ ശബരിമലയില്‍ നിന്നുമാത്രമായി ലഭിക്കുന്ന ദേവസ്വം ബോര്‍ഡ് റിവ്യൂ പെറ്റീഷന് പോകാത്തത് ധാര്‍ഷ്ഠ്യമാണ്.

സുപ്രീംകോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനെ പോലുംവെക്കാതിരുന്നത് അനീതിയാണ്. ഓരോ അമ്പലത്തിലും ദേവതകള്‍ വ്യത്യസ്തമാണ്. ശബരിമലയിലെ അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്. അത് മാനിച്ചാവണം അവിടെ പോവാന്‍. ക്ഷേത്രങ്ങളെ ആര്‍ത്തവത്തോടു ബന്ധിപ്പിച്ചതാണ് ഫെമിനിസ്റ്റുകള്‍ക്ക് അവസരം ലഭിക്കാന്‍ കാരണം. ആര്‍ത്തവവുമായി ബന്ധിപ്പിച്ചതാണ് ശബരിമല കേസ് ദുര്‍ബലപ്പെടാന്‍ കാരണം. രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.