Connect with us

Culture

ലോക്‌സഭാ തെരഞ്ഞെടുപ്പ് : രാഹുലിന്റെ ഭൂരിപക്ഷം മൂന്ന് ലക്ഷം കവിയും

Published

on

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം മുന്ന് ലക്ഷം കവിയുമെന്ന് കല്‍പറ്റയില്‍ നടന്ന തെരഞ്ഞെടുപ്പ് സമിതി അവലോകന യോഗം വിലയിരുത്തിയതായി കെ.പി. പി. സി. പ്രസിഡണ്ടും തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
കണ്ണൂരിലും കാസര്‍ഗോഡും കോഴിക്കോടും അക്രമരാഷ്ടീയം അരങ്ങുതകര്‍ക്കുകയാണ്. ഇതിനോടു മുഖ്യമന്ത്രി പ്രതികരിക്കാത്തതിനു കാരണം അക്രമങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത് അദ്ദേഹം തന്നെ ആയതുകൊണ്ടാണ്. അണികളോട് ആയുധം താഴെ വയ്ക്കാന്‍ പറയാനുള്ള രാഷ്ട്രീയ ആര്‍ജവം മുഖ്യമന്ത്രിക്കില്ല.
കള്ളവോട്ടിന്റെയും അട്ടിമറിയുടെയും സഹായമില്ലാതെ മലബാറില്‍ ഒരു നിയോജമണ്ഡലത്തില്‍പോലും വിജയിക്കാന്‍ ശേഷിയില്ലാത്ത ദുര്‍ബല രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഎം. കേരളത്തില്‍ 18ല്‍പരം സീറ്റുകള്‍ എല്‍ഡിഎഫ് നേടുമെന്ന കോടിയേരിയുടെ വാദത്തെക്കുറിച്ച്
ഒന്നം പറയുന്നില്ല. തെരഞ്ഞെടുപ്പുഫലം പുറത്തുവരുന്നതിനു പിന്നാലെ പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനമായി സിപിഎം മൂക്കുകുത്തും. അഖിലേന്ത്യാ പാര്‍ട്ടി എന്ന പദവി സിപിഎമ്മിനു നഷ്ടമാകും.
കുറ്റമറ്റതും ഭരണഘടന ശാസിക്കുന്നതുമായ രൂപത്തില്‍ ഭരണഘടനാസ്ഥാപനമായ തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രവര്‍ത്തിക്കണം. അല്ലാത്ത പക്ഷം ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ക്കു വിശ്വാസം നഷ്ടമാകുന്ന സാഹചര്യമുണ്ടാകും. തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇക്കാര്യം ഗൗരവത്തോടെ കാണണം. ദേശീയ രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമാണ്. കേരളത്തില്‍ സിപിഎം നടത്തുന്ന കൊള്ളരുതായ്മകളെ തുറന്നുകാട്ടി കോണ്‍ഗ്രസ് മുന്നോട്ടുപോകും. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ഇക്കാര്യത്തില്‍ തടസം നില്‍ക്കില്ല. ദേശീയതലത്തില്‍ മതേതര ശക്തികളുടെ സഹകരണം ഉറപ്പാക്കി മുന്നോട്ടുപോകണമെന്നു ചിന്തിക്കുന്നതുകൊണ്ടാണ് എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ ഒരിടത്തുപോലും സിപിഎമ്മിനെതിരെ ശക്തമായി പ്രതികരിക്കാതിരുന്നത്. ഇതിനെ അദ്ദേഹത്തിന്റെ വീഴ്ചയായി കാണരുത്. കാര്യങ്ങള്‍ കേരളത്തിലുള്ള കോണ്‍ഗ്രസ് നേതാക്കളേക്കാള്‍ വ്യക്തമായി രാഹുല്‍ ഗാന്ധിക്കറിയാം. രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്തുകള്‍ ഫാസിസവും വര്‍ഗീയതയുമാണെന്നു മനസിലാക്കി നരേന്ദ്രമോദിയെ പുറത്താക്കാനുള്ള സമരത്തില്‍ തീര്‍ച്ചയായും ഐക്യവേദി ഉണ്ടാകണം. ജനാധിപത്യമതേതര ശക്തികളുടെ ഐക്യം ഊട്ടിയുറപ്പിക്കണം. അതിന്റെ ഭാഗമായാണ് ഉന്നത രാഷ്ട്രീയമാനങ്ങളുള്ള പ്രസ്താവനകള്‍ രാഹുല്‍ ഗാന്ധി നടത്തുന്നത്. ഇതുള്‍ക്കൊള്ളാന്‍ പിണറായിയും കോടിയേരിയും ഉള്‍പ്പെടെ കേരളത്തിലെ സിപിഎം നേതാക്കള്‍ക്കു മാത്രമാണ് കഴിയാതെപോകുന്നത്.
വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്കു മൂന്നു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു. കല്‍പറ്റ വുഡ് ലാന്റ്‌സ് ഓഡിറ്റോറിയത്തില്‍ കെ.പി. സി .സി പ്രസിഡണ്ടിനൊപ്പം കോണ്‍ഗ്രസ് നേതാക്കളായ , കെ.പി. അനില്‍കുമാര്‍,പി.കെ. ജയലക്ഷ്മി, കെ.സി. റോസക്കുട്ടി, സജീവ് ജോസഫ്, എന്‍. സുബ്രഹ് മണ്യന്‍,ഐ.സി. ബാലകൃഷ്ണന്‍, ടി. സിദ്ദിഖ്, കെ.കെ. ഏബ്രഹാം, എന്‍.ഡി. അപ്പച്ചന്‍, പി.വി. ബാലചന്ദ്രന്‍, കെ.എല്‍. പൗലോസ് സംബന്ധിച്ചു.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.