Connect with us

main stories

‘ഐസക്ക് കോഴ സാക്ഷി’, ഇടപാട് നടന്നത് മുഖ്യമന്ത്രിയുടെ കാര്‍മികത്വത്തില്‍; ചെന്നിത്തല

വടക്കാഞ്ചേരിയില്‍ നിര്‍മിക്കുന്ന ഭവനസമുച്ചയത്തിന്റെ എല്ലാ ഘട്ടത്തിലും സര്‍ക്കാരിന്റെ ഇടപെടലും സാന്നിധ്യവുമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

Published

on

തിരുവനന്തപുരം: ലൈഫ് മിഷന്റെ വടക്കാഞ്ചേരിയിലെ പദ്ധതിയെക്കുറിച്ച് ജനങ്ങളോട് പച്ചക്കള്ളം പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വടക്കാഞ്ചേരിയില്‍ യുഎഇ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റിന്റെ സഹായത്തോടെ യൂണിടാക് കമ്പനി നിര്‍മിക്കുന്ന ഭവനസമുച്ചയ പദ്ധതിക്കു ഭൂമി നല്‍കിയതിനപ്പുറം അതുമായി സര്‍ക്കാരിന് ഒരു ബന്ധവുമില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞതു പച്ചക്കള്ളമാണെന്നാണ് വാര്‍ത്തകളിലൂടെ വ്യക്തമാകുന്നതെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു.

വടക്കാഞ്ചേരിയില്‍ നിര്‍മിക്കുന്ന ഭവനസമുച്ചയത്തിന്റെ എല്ലാ ഘട്ടത്തിലും സര്‍ക്കാരിന്റെ ഇടപെടലും സാന്നിധ്യവുമുണ്ടായിരുന്നു. യൂണിടാക്കുമായി സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടതിന്റെ തെളിവുകളാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. പദ്ധതി രൂപരേഖ യൂണിടാക് 2019 ഓഗസ്റ്റ് 22ന് സമര്‍പ്പിച്ചത് ലൈഫ് മിഷനാണ്. ആ രൂപരേഖ ലൈഫ് മിഷന്‍ അംഗീകരിച്ചു. ഓഗസ്റ്റ് 26നു ലൈഫ് മിഷന്‍ സിഇഒ റെഡ്ക്രസന്റിനു നല്‍കിയ കത്തില്‍ യൂണിടാകിന്റെ പ്ലാന്‍ അംഗീകരിച്ചതായി പറയുന്നുണ്ട്. സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യൂണിടാക്കിനു റെഡ്ക്രസന്റ് കരാര്‍ നല്‍കിയതെന്നും ചെന്നിത്തല ആരോപിച്ചു.

കരാര്‍ ലഭിക്കാന്‍ കോടികളുടെ കോഴ ഇടപാടു നടന്നു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഴിമതി നടന്നതെന്നു വ്യക്തമാണ്. പദ്ധതി ലഭിക്കാന്‍ യൂണിടാക് കോഴകൊടുത്ത കാര്യം അറിയാമായിരുന്നു എന്നാണ് പാര്‍ട്ടി ചാനലില്‍ ധനമന്ത്രി തോമസ് ഐസക് പറഞ്ഞത്. കോഴയെ സംബന്ധിച്ചു സര്‍ക്കാരില്‍ എല്ലാവര്‍ക്കും നേരത്തേ അറിയാമായിരുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ഇത്രവലിയ തട്ടിപ്പു നടക്കുന്നെന്ന് അറിഞ്ഞിട്ടും അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കാന്‍ ധനകാര്യമന്ത്രി തയാറായില്ല. ഇത് ഗുരുതരമായ തെറ്റാണ്. എന്തുകൊണ്ട് അദ്ദേഹം അറിയിച്ചില്ല? തോമസ് ഐസക്കിനെ കോഴസാക്ഷി എന്നാണ് വിശേഷിപ്പിക്കേണ്ടത്. ഇങ്ങനെ കേരളത്തിന്റെ ധനകാര്യമന്ത്രി അധഃപതിക്കാന്‍ പാടുണ്ടോ. ട്രഷറി വെട്ടിപ്പിന് മൂകസാക്ഷിയായിരുന്നയാള്‍ ഇപ്പോള്‍ കോഴ സാക്ഷിയായിരിക്കുന്നു. ഇങ്ങനെയുള്ള ഒരു മന്ത്രി അവതരിപ്പിക്കുന്ന ധനബില്‍ എങ്ങനെ ജനങ്ങള്‍ വിശ്വസിക്കും. എത്ര കോഴകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ധനകാര്യ ബില്ലാകും അദ്ദേഹം അവതരിപ്പിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ നടന്ന ഗൂഢാലോചനയുടെ ഫലമായാണ് യൂണിടാക്കിനു കരാര്‍ ലഭിച്ചത്. ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട ഫയല്‍ മുഖ്യമന്ത്രി പരിശോധനയ്ക്കായി വിളിച്ചെന്നു പറയുന്നത് ജനത്തെ കബളിപ്പിക്കാനാണ്. താന്‍ ഒന്നും അറിഞ്ഞില്ലെന്നു പറയാനുള്ള വിഫലശ്രമമാണു മുഖ്യമന്ത്രി നടത്തുന്നത്. ധനമന്ത്രി, നിയമമന്ത്രി, മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് എന്നിവര്‍ പറയുന്നതു പദ്ധതിക്കായി യൂണിടാക് 4.25 കോടിരൂപ കോഴ നല്‍കിയെന്നാണ്. അപ്പോള്‍ ഈ വിവരം മുഖ്യമന്ത്രിയും അറിയണ്ടേതാണെന്നും ചെന്നിത്തല പറഞ്ഞു.

main stories

മങ്കിപോക്‌സ് ആഗോള പകര്‍ച്ചവ്യാധി: ഡബ്ല്യു.എച്ച്.ഒ

മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ).

Published

on

ജനീവ: മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). അന്താരാഷ്ട്രതലത്തില്‍ പൊതുജന ആശങ്കയായി രോഗം വളര്‍ന്നിരിക്കുകയാണെന്ന് സംഘടനയുടെ അടിയന്തര യോഗത്തിന് ശേഷം ഡബ്ല്യു.എച്ച്.ഒ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ലോകത്ത് ഇതുവരെ 72 രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയുമാണ്. ഇതുവരെ മങ്കിപോക്‌സ് സ്ഥിരീകരിച്ചതില്‍ 70 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളിലാണെന്ന് സംഘടന പറഞ്ഞു. 2020 ജനുവരി 30ന് കോവിഡിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുമ്പോള്‍ ചൈനക്ക് പുറത്ത് 82 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വ്യാപനത്തിന്റെ വേഗതയും തോതും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടിയന്തര പ്രാധാന്യവും കണക്കിലെടുത്താണ് ഒരു രോഗത്തെ ആഗോള മഹാമാരിയായി പ്രഖ്യാപിക്കുന്നത്.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

india

ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍

ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

Published

on

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്ദു വര്‍മയുടെ ചുവടുമാറ്റം. മുന്‍ ബി.ജെ.പി എം.എല്‍.എ രാകേഷ് വര്‍മയുടെ ഭാര്യയാണ് ഇന്ദു വര്‍മ. 20 വര്‍ഷത്തോളമായി ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നു.

ഇന്ദു വര്‍മയുടെ കോണ്‍ഗ്രസ് പ്രവേശനം വരുന്ന ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സഹായകരമായി മാറുമെന്ന് ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി രാജീവ് ശുക്ല പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് ബി.ജെ.പിയുടെ ഹിമാചല്‍ പ്രദേശ് മുന്‍ പ്രസിഡന്റ് ഖിമി റാമും ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.