Connect with us

Culture

വിവാദം പുകയുന്നു: ജയ് ഷാക്കെതിരായ അഴിമതിയാരോപണം: കൂടുതല്‍ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷം

Published

on

ന്യൂഡല്‍ഹി: അമിത്ഷായുടെ മകന് നേരെ ഉയര്‍ന്ന അഴിമതിയാരോപണം പുകയുന്നു. ദി വയര്‍ എന്ന വാര്‍ത്താ വെബ്‌സൈറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിനെ പിന്‍പറ്റി സിബിഐക്കോ എന്‍ഫോര്‍സ്‌മെന്റ ഡയരക്ടറേറ്റിനോ അന്വേഷണ ചുമതല നല്‍കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് ശക്തമായി മുന്നോട്ടുവന്നു. വിഷയത്തില്‍ കൂടുതല്‍ പ്രതികരണവുമായി വിവധ രാഷ്ട്രീയ പാര്‍ടി നേതാക്കളും രംഗത്തെത്തി.

മാര്‍ച്ച് 2015ല്‍ 50,000രൂപ ലാഭമുണ്ടായ അമിത്ഷായുടെ മകന് ജയ് ഷായുടെ കമ്പനിയായ ടെമ്പിള്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിനു 2015-16 വര്‍ഷമാവുമ്പോഴേക്കും ലാഭം 16,000 ഇരട്ടിയായി വര്‍ദ്ധിച്ച് 80.5 കോടിയാവുകയായിരുന്നു. കെഐഎഫ്എസ് എന്ന സാമ്പത്തിക സേവനദായകരില്‍ നിന്നും ഉറപ്പുപത്രം ഒന്നും വെക്കാതെ 15.78 കോടി രൂപയുടെ വായ്പ്പയും ലഭിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

റിപ്പോര്‍ട്ടിനോട് പ്രതികരിച്ച സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി ഉയര്‍ന്നതലത്തില്‍ തന്നെ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ചു. അതിനെക്കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ട്, അമിത് ഷായുടെ മകന്‍ സര്‍ക്കാരിന്റെ അധികാരങ്ങള്‍ ദുര്‍വിനിയോഗം ചെയ്തുകൊണ്ട് വളരെ രഹസ്യമായ രീതിയില്‍ ധനം സമ്പാദിക്കുകയായിരുന്നു എന്നും സീതാറാം യെച്ചൂരി പറഞ്ഞു.

” നോട്ടുനിരോധനത്തിന്റെ യതാര്‍ത്ഥ ഗുണഭോക്താക്കള്‍ ആരാണെന്ന് നമ്മള്‍ അവസാനം കണ്ടെത്തിയിരിക്കുന്നു. അത് ആര്‍ബിഐയോ പാവങ്ങളോ കര്‍ഷകരോ അല്ല. നോട്ടുനിരോധനത്തിന്റെ ഷാ-ഇന്‍ ഷാ ആയ ജയ് അമിത് ഷായാണ്.” എന്നായിരുന്നു കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തത്. റിപോര്‍ട്ടിനെ ആധാരമാക്കി സിപിഐഎം, എ.ഏ.പി, സമാജ്വാദി പാര്‍ട്ടി, ആര്‍ജെഡി എന്നിവര്‍ ബിജെപിയേയും അമിത് ഷായേയും നരേന്ദ്ര മോദിയേയും കടന്നാക്രമിച്ചു.

ഇന്നലെ ന്യൂഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് ജയ് ഷാക്കെതിരെ കോണ്‍ഗ്രസ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. റജിസ്ട്രാര്‍ ഓഫ് കമ്പനിയുടെ രേഖകള്‍ ചൂണ്ടിക്കാണിച്ച മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ വസ്തുക്കളോ ആസ്തിയോ ഇല്ലാത്ത കമ്പനിക്ക് ഒരു വര്‍ഷത്തിനുള്ളില്‍ 80.5 കോടി രൂപ ലാഭം ഉണ്ടായതില്‍ അസ്വാഭാവികതയുണ്ടെന്നും പറഞ്ഞിരുന്നു.

എന്നാല്‍ റിപ്പോര്‍ട്ട് ‘വ്യാജമാണ്’ എന്നും ‘അപകീര്‍ത്തികരമാണ് എന്നുമായിരുന്നു ബിജെപിയുടെ പ്രതികരണം. റിപ്പോര്‍ട്ട് എഴുതിയ മാധ്യമപ്രവര്‍ത്തകയ്ക്കും വെബ്‌സൈറ്റ് ഉടമകള്‍ക്കും എഡിറ്റര്‍മാര്‍ക്കും നേരെ അപകീര്‍ത്തിപ്പെടുത്തിയത്തിനു ക്രിമിനല്‍ കേസ് നല്‍കും എന്നായിരുന്നു അമിത് ഷായുടെ മകന്‍ ജയ് അമിത് ഷായുടെ പ്രതികരണം. അപകീര്‍ത്തിപ്പെടുത്തിയെന്ന പേരില്‍ ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ഉടമകള്‍, എഡിറ്റര്‍മാര്‍, റിപ്പോര്‍ട്ടര്‍ എന്നിവര്‍ക്ക് നേരെ നൂറു കോടിരൂപയുടെ കേസ് നല്‍കുമെന്നും ജയ് അമിത് ഷാ അറിയിച്ചു.

അതിനിടയില്‍ ജയ് അമിത് ഷായെ പിന്തുണച്ചുകൊണ്ട് റെയില്‍വേ മന്ത്രി പിയുഷ് ഗോയാലും മുന്നോട്ടുവന്നു. തികച്ചും നിയമമാനുശാസിക്കുന്ന രീതിയിലാണ് ജയ് ഷായുടെ കച്ചവടം എന്നും അദ്ദേഹത്തിനെതിരെ നടക്കുന്നത് പൊള്ളയായ അപകീര്‍ത്തിപ്പെടുത്തല്‍ ആണ് എന്നുമായിരുന്നു പിയുഷ് ഗോയല്‍ പറഞ്ഞത്. ”നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ വ്യവസായത്തിനു നഷ്ടം സംഭവിക്കുകയും ഒക്ടോബര്‍ 2016 ഓടു കൂടി അത് നിര്‍ത്തിവെക്കേണ്ടി വരികയും ചെയ്തു.” എന്നും പിയുഷ് ഗോയാല്‍ കൂട്ടിചേര്‍ത്തു.

എന്നാല്‍ ഗോയലിന് മറുപടി നല്‍കാന്‍ വീണ്ടും പത്രസമ്മേളനം വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ഒരു കേന്ദ്രമന്ത്രി എന്തിനാണ് ഒരു സ്വകാര്യവ്യക്തിയെ ഇതുപോലെ പ്രതിരോധിക്കുന്നത് എന്നും ആരാഞ്ഞു. എന്തായലും ഇതൊരു രാഷ്ട്രീയ ആയുധമാക്കി ബി.ജെ.പിയേയും അമിത്ഷായേയും പ്രിതികൂട്ടില്‍ നിര്‍ത്താനാണ് പ്രതിപക്ഷ പാര്‍ടികളുടെ നീക്കം
.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.