Connect with us

Culture

സലാഹില്‍ മിന്നാന്‍ മിസ്‌രിപ്പട

Published

on

കമാല്‍ വരദൂര്‍

റഷ്യ വിളിക്കുന്നു/ഫിഫ വേള്‍ഡ് കപ്പ് 2018

ലോകകപ്പിന്റെ ചരിത്രമെടുത്താല്‍ വലിയ സ്ഥാനമില്ല ഈജിപ്തിന്. പങ്കെടുത്തത് ആകെ രണ്ട് തവണ. ആദ്യ റൗണ്ടിനപ്പുറം കടന്നിട്ടുമില്ല. റഷ്യയിലേക്ക് അവര്‍ യോഗ്യത നേടിയത് പക്ഷേ തകര്‍പ്പന്‍ പ്രകടനവുമായാണ്. 28 വര്‍ഷത്തെ വലിയ ഇടവേളക്ക് ശേഷം കാല്‍പ്പന്ത് ലോകത്തെ വലിയ വേദിയിലേക്ക് വരുമ്പോള്‍ ഈജിപ്ത് ചര്‍ച്ച ചെയ്യപ്പെടുന്നത് ഒരേ ഒരു താരത്തിന്റെ നാമധേയത്തിലാണ്-മറ്റാരുമല്ല മുഹമ്മദ് സലാഹ് എന്ന ഗോള്‍വേട്ടക്കാരന്റെ പേരില്‍.

ഗ്രൂപ്പ് എ യില്‍ ആതിഥേയരായ റഷ്യ, സഊദി അറേബ്യ, ഉറുഗ്വേ എന്നിവര്‍ക്കൊപ്പമാണ് ഈജിപ്ത് കളിക്കുന്നത്. ആദ്യ മല്‍സരം ജൂണ്‍ 15ന് ലൂയിസ് സുവാരസും എഡ്ഗാര്‍ കവാനിയുമെല്ലാം കളിക്കുന്ന ലാറ്റിനമേരിക്കന്‍ പ്രബലരായ ഉറുഗ്വേയുമായാണ്.സമീപകാലത്ത് ലോക ഫുട്‌ബോളില്‍ ഉദിച്ചുയര്‍ന്ന നക്ഷത്രമാണ് സലാഹ്. ലയണല്‍ മെസി, കൃസ്റ്റിയാനോ റൊണാള്‍ഡോ തുടങ്ങിയവര്‍ക്കൊപ്പം ഇന്ന് ലോകം അദ്ദേഹത്തെ ചര്‍ച്ച ചെയ്യുന്നു. ലിവര്‍പൂള്‍ എന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബിനെ യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ നിശ്ചയിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ വരെ എത്തിച്ചിരിക്കുന്നു 25 കാരന്‍. 43 ഗോളുകളാണ് ഈ സീസണില്‍ അദ്ദേഹം ലിവര്‍പൂളിനായി നേടിയിരിക്കുന്നത്. ക്ലബിന്റെ വലിയ റെക്കോര്‍ഡാണിത്.

ഈജിപ്ത് ഇപ്പോള്‍ ലോകകപ്പില്‍ പോലും ചര്‍ച്ച ചെയ്യപ്പെടുന്നത് സലാഹിന്റെ ടീം എന്ന നിലയിലാണ്. അത്രമാത്രം സ്വാധീനം കുറഞ്ഞ കാലയളവില്‍ നേടിയെടുക്കാന്‍ കഴിഞ്ഞ ഈ സൂപ്പര്‍ താരത്തിന്റെ ഫോം തന്നെയാണ് ലോകകപ്പില്‍ ഈജിപ്തിന്റെ യാത്ര നിര്‍ണയിക്കുക.ആഫ്രിക്കന്‍ യോഗ്യതാ റൗണ്ടില്‍ സലാഹിന്റെ മികവില്‍ തന്നെയായിരുന്നു ടീമിന്റെ കുതിപ്പ്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോക്കെതിരെയ മല്‍സരത്തില്‍ സലാഹ് പായിച്ച പെനാല്‍ട്ടി കിക്കിന്റെ ശക്തി ഇപ്പോഴും ആസ്വദിക്കുന്നവരാണ് ഈജിപ്തുകാര്‍. അന്നത്തെ ആ ആഘോഷത്തില്‍ സര്‍ക്കാര്‍ രാജ്യത്തിന് പൊതു അവധി പോലും പ്രഖ്യാപിച്ചിരുന്നു. 1990 ഇറ്റലിയില്‍ നടന്ന ലോകകപ്പിലാണ് അവസാനമായി ഈജിപ്ത് കളിച്ചത്. 28 വര്‍ഷം പിന്നിടുമ്പോള്‍ ഇന്നത്തെ ടീമിലെ ഭൂരിപക്ഷത്തിനും ഇറ്റാലിയന്‍ ലോകകപ്പ് സമയത്ത് ജനിച്ചിട്ട് പോലുമില്ല. സീനിയര്‍ ഗോള്‍ക്കീപ്പര്‍ ഇസം അല്‍ ഹദാരി മാത്രമായിരിക്കാം ഒരു പക്ഷേ ആ ലോകകപ്പിനെക്കുറിച്ച് അറിഞ്ഞ ഇന്നത്തെ ടീമിലെ ഏക അംഗം. 45 കാരനാണ് ഹദാരി. അദ്ദേഹം റഷ്യയില്‍ കളിക്കുന്ന പക്ഷം പുതിയ റെക്കോര്‍ഡും പിറക്കും-ലോകകപ്പില്‍ കളിക്കുന്ന ഏറ്റവും പ്രായം ചെന്ന താരം. 43 വയസ്സുള്ളപ്പോള്‍ ലോകകപ്പ് കളിച്ച കൊളംബിയക്കാരന്‍ ഫരീദ് മോണ്‍ഡഗ്രോയുടെ പേരിലാണ് ഇപ്പോഴുള്ള റെക്കോര്‍ഡ്.

1934 ല്‍ ഇറ്റലിയില്‍ നടന്ന പ്രഥമ ലോകകപ്പില്‍ പന്ത് തട്ടിയവരെന്ന ഖ്യാതിയിലും, ആഫ്രിക്കയിലെ പ്രബല ഫുട്‌ബോള്‍ ശക്തി എന്ന വിലാസത്തിലും എന്ത് കൊണ്ട് ലോകകപ്പ് വേദി തങ്ങള്‍ക്ക് അന്യമാവുന്നു എന്ന ചോദ്യം മിസ്‌രികള്‍ സ്വയം ചോദിക്കാറുണ്ട്. 34 ന് ശേഷം 90 വരെ കാത്തിരിക്കേണ്ടി വന്നു. അതിന് ശേഷം ഇപ്പോള്‍ 28 വര്‍ഷത്തെ കാത്തിരിപ്പ്. യോഗ്യതാ കടമ്പ കടന്ന് ഈജിപ്ത് കളിച്ച ആദ്യ ലോകകപ്പ് 90 ലേതായിരുന്നു. അന്ന് വന്‍കരയില്‍ നിന്നും റോജര്‍ മില്ലറുടെ കാമറൂണിനൊപ്പമായിരുന്നു അവര്‍ റോമിലെത്തിയത്. പക്ഷേ അതിശക്തരുടെ ഗ്രൂപ്പില്‍പ്പെട്ട് വന്നത് പോലെ മടങ്ങേണ്ടി വന്നു ടീമിന്.

ആദ്യ മല്‍സരം ഫ്രാങ്ക് റെയ്ക്കാര്‍ഡും മാര്‍ക്കോ വാന്‍ ബാസ്റ്റണും റുഡോ ഗുള്ളിറ്റുമെല്ലാം കളിച്ച ഹോളണ്ടുമായി. ആ മല്‍സരത്തില്‍ ഒരു ഗോള്‍ സ്‌ക്കോര്‍ ചെയ്തു എന്ന് മാത്രമല്ല മല്‍സരം 1-1 ല്‍ പിടിച്ചുനിര്‍ത്താനുമായി. അടുത്ത മല്‍സരത്തില്‍ റിപ്പബ്ലിക് ഓഫ് അയര്‍ലാന്‍ഡുമായും സമനില. അവസാന മല്‍സരം ശക്തരായ ഇംഗ്ലണ്ടുമായി. ഗ്രൂപ്പില്‍ ഒരു ടീമും വിജയിക്കാതെ വന്നപ്പോള്‍ ഈ മല്‍സരം നിര്‍ണായകമായി. പക്ഷേ രണ്ടാം പകുതിയില്‍ ലിവര്‍പൂള്‍ ഡിഫന്‍ഡര്‍ മാര്‍ക്ക് റൈറ്റ് നേടിയ ഗോള്‍ കാര്യങ്ങള്‍ ഇംഗ്ലണ്ടിന് അനുകൂലമാക്കിയപ്പോള്‍ ഫറോവമാര്‍ക്ക് മടക്കം. അതിന് ശേഷം 1994 ല്‍ അമേരിക്കന്‍ ലോകകപ്പിലും 1998 ല്‍ ഫ്രാന്‍സ് ലോകകപ്പിലും 2002 ല്‍ ജപ്പാന്‍-കൊറിയയിലും 2006 ല്‍ ജര്‍മനിയിലും 2010 ല്‍ ദക്ഷിണാഫ്രിക്കയിലും 2014 ലെ ബ്രസീല്‍ ലോകകപ്പിലും യോഗ്യതാ കടമ്പയില്‍ തട്ടി ടീം പുറത്തായി. ഇത്തവണ സലാഹുണ്ട്-ഈജിപ്തുകാര്‍ രണ്ടാം റൗണ്ട് സ്വപ്‌നം കാണുന്നുണ്ട്…. അവരുടെ മുന്നില്‍ സലാഹ് അജയ്യനാണ്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.