Connect with us

Culture

കാന്‍സര്‍ മരുന്നുകള്‍ കുറിച്ച് ഡോക്ടര്‍മാര്‍; മുന്നറിയിപ്പുകളോട് മുഖംതിരിച്ച് ആരോഗ്യകേരളം

Published

on

ചിക്കു ഇര്‍ഷാദ്

കോഴിക്കോട്: അള്‍സര്‍ ഉള്‍പ്പെടെയുള്ള ഉദരസംബന്ധമായ അസുഖങ്ങള്‍ക്കും മലയാളികള്‍ സ്ഥിരംകഴിക്കുന്ന ആന്റിബയോട്ടിക് മരുന്നുകളുടെ സൈഡ് എഫ്ക്ടിനുമായി വ്യാപകമായ തോതില്‍ ഉപയോഗിച്ചുവരുന്ന ‘റാനിറ്റിഡിന്‍’ മരുന്നുകള്‍ ക്യാന്‍സറിന് കാരണമാകുമെന്ന പഠനം പുറത്തുവന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും കൂസാതെ ആരോഗ്യമേഖല.

സെപ്റ്റംബര്‍ 13 നാണ് അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌റ്റ്രേഷന്‍് റാനിറ്റിഡില്‍ 150-300എംജി മരുന്നുകളില്‍ കാന്‍സര്‍ ഉണ്ടാകുവാന്‍ കാരണമാകുന്ന രാസ ഘടകം അടങ്ങിയിരിക്കുന്നതായ പ്രസ്താവന പുറത്തിറക്കിയത്. ഇത്തരം മരുന്നുകളില്‍ ക്യാന്‍സറിന് കാരണമാകുന്ന എന്‍.ഡി.എം.എ (എന്‍നൈട്രോസോ ഡൈമീതൈലമീന്‍) എന്ന പദാര്‍ത്ഥം കണ്ടെത്തിയെന്നായിരുന്നു പ്രസ്താവന. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ലോകരാജ്യങ്ങള്‍ പലതും ഒന്നൊന്നായി മരുന്ന് നിരോധിക്കുകയുണ്ടായി. എന്നാല്‍ ലോക ജനസഖ്യയുടെ പകുതിയോളം വരുന്നു ഇന്ത്യയിലെ ബന്ധപ്പെട്ട അധികാരികള്‍ വിവരം ഇനിയും അറിയാത്ത നിലയാണ്.

സോഷ്യല്‍ മീഡിയയയില്‍ മരുന്ന് സംബന്ധിച്ച കാന്‍സര്‍ ഭീതി കത്തിപ്പടര്‍ന്നിട്ടും ആസ്‌ത്രേലിയ അടക്കമുള്ള രാജ്യങ്ങളില്‍ ഇവ പിന്‍വലിച്ചിട്ടും ഇന്ത്യയില്‍ ഇതുവരെ വിവാദമരുന്നുകളെ സംബന്ധിച്ച ഒരു ഔദ്യോഗിക അറിയിപ്പും പുറത്തുവന്നിട്ടില്ല. പകരം കൊല്‍ക്കത്തയിലെ കേന്ദ്ര ലാബില്‍ നിന്നുള്ള ഫലത്തിനായി കാത്തിരിക്കുകയാണ് അധികൃതര്‍. റിലീസിങ് വന്നു ദിവസങ്ങള്‍ക്കകം കൊല്‍ക്കത്തയിലെ കേന്ദ്ര ലാബില്‍ പരിശോധനക്കായി അയച്ചതായാണ് ബന്ധപ്പെട്ടവരില്‍ നിന്നുമുള്ള വിവരം. എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും റിസല്‍റ്റ് സംബന്ധിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.

മരുന്നുകളുടെ വില്‍പന ശാല എന്നറിയപ്പെടുന്ന രാജ്യത്ത് നിലവിലുള്ള മരുന്നുകള്‍ വിറ്റു തീര്‍ന്നതിനു ശേഷമേ പരിശോധന ഫലം പുറത്ത് വരു എന്ന നിലയിലാണ് കാര്യങ്ങള്‍. സംസ്ഥാനത്തെ സര്‍ക്കാര്‍ ഡിസ്പന്‍സറികളില്‍ വരെ സിന്‍ഡാക് റാന്ടാക് തുടങ്ങിയ റാനിറ്റിഡിന്‍ മരുന്നുകള്‍ ഇപ്പോഴും കുറിക്കുന്നതായാണ് വിവരം.

സംഭവത്തെ കുറിച്ച് വാര്‍ത്തകളെല്ലാതെ ഒന്നും അറിഞ്ഞിട്ടില്ലെന്ന നിലപാടിലാണ് സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ ഉന്നക ഉദ്യോഗസ്ഥര്‍. മാധ്യമങ്ങളില്‍ വാര്‍ത്ത കണ്ടു എന്നതല്ലാതെ വിഷയത്തെ സംബന്ധിച്ച് ഔദ്യോഗികമായി ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ ജയശ്രീ ‘ചന്ദ്രിക’യോട് പറഞ്ഞു.

ഏതൊക്കെ മരുന്നുകളിലാണ് എന്‍.ഡി.എം.എ എന്ന രാസവസ്തു കണ്ടെത്തിയതെന്ന് വ്യക്തമല്ലെന്നും വാര്‍ത്തകളെല്ലാതെ വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ലെന്നും ആരോഗ്യ കേരളം ഡിപിഎംമാരും വ്യക്തമാക്കി.

അതേസമയം, ലോകത്തെ പല പ്രധാന മരുന്നു നിര്‍മാണകമ്പനികളും സ്വമേധയാ റാനിറ്റിഡിന്‍ അടങ്ങിയ മരുന്നുകള്‍ പിന്‍വലിച്ചെങ്കിലും ഇന്ത്യയിലെ നിയന്ത്രണം സംബന്ധിച്ച് പറയാന്‍ കേന്ദ്ര ലാബില്‍ നിന്നുള്ള പരിശോധന ഫലം ലഭിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ രവി എസ് മേനോന്‍ ‘ചന്ദ്രിക’യോട് പറഞ്ഞു. നിലവില്‍ സി.ഡി.എസ്.സി(സെന്റ്രല്‍ ഡ്രെഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍)യില്‍ നിന്നും മരുന്നുകളുടെ പരിശോധന സംബന്ധിച്ച ഒരു വിവരവും കേരളത്തിന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

നിലവില്‍ തെലുങ്കാനയിലും ഗുജറാത്തിലുമാണ് ‘റാനിറ്റിഡിന്‍’ മരുന്നുകള്‍ ഉല്‍പാതിപ്പിക്കുന്നത് കേരളത്തില്‍ വിതരണം മാത്രമാണ് നടക്കുന്നത്. എന്നാല്‍ പരിശോധന ഫലം വരുന്നത് വരെ കേരളത്തില്‍ താല്‍ക്കാലികമായി മരുന്നിന്റെ വിതരണത്തില്‍ നിയന്ത്രണം വരുത്താന്‍ സാധിക്കും. പകരം മരുന്നുകള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ഗൗരവത്തിലെടുക്കാതെയാണ് വിവാദ മരുന്ന് വിപണിയില്‍ എത്തിക്കുന്നതും ഡോക്ടര്‍മാര് ശുപാര്‍ശ ചെയ്യുന്നതും.

നിരോധനത്തെ ചൊല്ലി വിവാദം

‘റാനിറ്റിഡിന്‍’ മരുന്നുകള്‍ അത്തരത്തിലുള്ള ഒരു വെല്ലുവിളി ഉയര്‍ത്തുന്നില്ലെന്ന വാദവുമായി ഒരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. മരുന്നുകളില്‍ കണ്ടെത്തിയ എന്‍നൈട്രോസോ ഡൈമീതൈലമീന്‍ എന്ന പദാര്‍ഥത്തിന്റെ സാന്നിദ്ധ്യം പഴങ്ങളിലും പച്ചക്കറികളിലും പാല്‍, പാലുല്പന്നങ്ങള്‍, ഇറച്ചി എന്നിവയിലും കാണപ്പെടുന്ന ഒന്നാണെന്ന വാദമാണ് അവരുയര്‍ത്തുന്നത്. റാനിറ്റിഡിനില്‍ കണ്ടെത്തിയ രാസവസ്തുവിന്റെ അളവ് ഭക്ഷണപദാര്‍ഥങ്ങളില്‍ ഉള്ളതിനേക്കാള്‍ ഒരല്പം മാത്രമാത്രമാണ് കൂടുതലെന്നും ഉല്‍പാദന സമയത്ത് ഇത് എല്ലാ മരുന്നുകളിലും ചേരുന്നതായത് കൊണ്ടും മരുന്ന് പിന്‍വലിക്കാന്‍ എഫ്.ഡി.എ ആവശ്യപ്പെടുന്നില്ലെന്നും മരുന്നു ലോപികളുടെ വാദം. അതേസമയം, ഫ്രഞ്ച് ഡ്രഗ്മേക്കര്‍ സനോഫി, അസിഡിറ്റിക്ക് ഉപയോഗിക്കുന്ന സാന്‍ഡാക് അടക്കമുള്ള മരുന്നുകള്‍ അമേരിക്കന്‍ ലോകരാജ്യങ്ങളില്‍ നിന്നും പിന്‍വലിച്ചതായാണ് വിവരം.

പല വ്യാവസായിക രാസ പ്രവര്‍ത്തനങ്ങളിലും ബൈ പ്രോഡക്റ്റ് ആയി ഉണ്ടാകുന്നതുമായ N-Ntirosodimethylamine (എന്‍.ഡി.എം.എ) എന്ന രാസവസ്തുവാണ് വിവാദ മരുന്നുകളില്‍ കണ്ടെത്തിയ വില്ലന്‍. വെള്ളം ക്ലോറിനേറ്റ് ചെയ്യുമ്പോഴും ഈ രാസവസ്തു ഉണ്ടാകുന്നുണ്ട്. ഭക്ഷണ പദാര്‍ഥങ്ങളില്‍ നിന്നും വെള്ളത്തിലും കാണപ്പെടുന്ന ഈ രാസവസ്തുവിന് നിയമപരമായ ഒരു ഉയര്‍ന്ന അളവ് നിശ്ചയിച്ചിട്ടുണ്ട്. ഒരു കിലോ ഗ്രാം തൂക്കത്തിന് 8 നാനോ ഗ്രാം അടങ്ങുന്നതാണ് ഏകദേശ അളവ്. എന്നാല്‍ താഴ്ന്ന അളവ് പോലും കരളിനെ ബാധിക്കാന്‍ ശേഷിയുള്ളതാണ്. ഇവ ഗൗരവകരമാണ്. പരീക്ഷണ ആവശ്യത്തിന് എലികളില്‍ കാന്‍സര്‍ സൃഷ്ടിക്കാന്‍ ഈ രാസവസ്തു ഉപയോഗിക്കാറുണ്ട്. ഇതാണ് മനുഷ്യരില്‍ കാന്‍സര്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ള രാസവസ്തുക്കളുടെ പട്ടികയില്‍ ഇതിനെ ഉള്‍പ്പെടുത്താനും വിവിധ രാജ്യങ്ങളില്‍ നിരോധിക്കാനും കാരണമായത്.

ചിത്രം : വിവാദ മരുന്നിനായി ശിപാര്‍ശ ചെയ്യുന്ന സര്‍ക്കാര്‍ ഡിസ്പന്‍സറിയില്‍ നിന്നുള്ള മരുന്ന് ഷീറ്റ്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.