Connect with us

main stories

ഒരാഴ്ച യാത്രാവിലക്ക്; ആവശ്യമെങ്കിൽ നീട്ടും അതിർത്തികൾ വീണ്ടുമടച്ച് സഊദി; പ്രവാസികൾ ആശങ്കയിൽ

കോവിഡ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും പടരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കമെന്നും രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ മുൻനിർത്തിയുള്ള തീരുമാനമാണിതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : സഊദി വീണ്ടും യാത്രാവിലക്ക് ഏർപ്പെടുത്തി. ഒരാഴ്ച്ച കാലത്തേക്ക് കര, നാവിക, വ്യോമ അതിർത്തികൾ അടച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആവശ്യമെങ്കിൽ വിലക്ക് നീട്ടുമെന്നും സൂചനയുണ്ട്. കോവിഡ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും പടരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കമെന്നും രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ മുൻനിർത്തിയുള്ള തീരുമാനമാണിതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച അർദ്ധ രാത്രി മുതൽ തന്നെ യാത്രാവിലക്ക് നടപ്പിലാകും.

കഴിഞ്ഞ സെപ്റ്റംബർ മുതൽ ഭാഗികമായി പുനരാരംഭിച്ചിരുന്ന അന്തരാഷ്ട്ര വിമാന സർവീസുകൾ ഇതോടെ ഒരാഴ്‌ചത്തേക്ക് പൂർണമായും നിലക്കും.
ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം അന്താരാഷ്ട്ര വിമാന സർവീസുകൾ ഒരാഴ്ച്ചത്തേക്ക് റദ്ദാക്കി. അത്യാവശ്യഘട്ടങ്ങളിലുള്ള യാത്രകൾ അനുവദിക്കും. അതുപോലെ നിലവിൽ സഊദിയിലെത്തിയ വിദേശ വിമാനങ്ങൾക്ക് തിരിച്ചുപോകാം. കര, നാവിക അതിർത്തികളിലൂടെയുള്ള യാത്രയും അടുത്ത ഒരാഴ്ചത്തേക്ക് റദ്ദാക്കി. ആവശ്യമെങ്കിൽ ഒരാഴ്ച കൂടി തുടരും. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ഡിസംബർ 8ന് ശേഷം സഊദിയിൽ എത്തിയവർ രണ്ടാഴ്ച ക്വാറന്റൈനിൻ കഴിയണം. ക്വാറന്റൈൻ സമയം ഓരോ അഞ്ചുദിവസം കോവിഡ് ടെസ്റ്റ് ചെയ്യണം.

യൂറോപ്പിൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ സന്ദർശനം നടത്തിയവരും  കോവിഡ് ടെസ്റ്റിന് വിധേയരാവണം. ചരക്ക് നീക്കവും വൈറസ് ബാധയില്ലാത്ത രാജ്യങ്ങളിലേക്കുള്ള സഹായ വിതരണവും തടസ്സമില്ലാതെ തുടരും. ഇപ്പോഴുള്ള നടപടികള്‍ പുനഃപരിശോധിക്കാന്‍ ആരോഗ്യമന്ത്രാലയത്തിന് അധികാരമുണ്ടായിരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു .

യാത്ര വിലക്ക് വീണ്ടും തുടരാനുള്ള തീരുമാനം പ്രവാസികൾ ഞെട്ടലോടെയാണ് ശ്രവിച്ചത്. സഊദിയിലെ കോവിഡ് വ്യാപനം പൂർണമായി നിയന്ത്രണത്തിലായ സാഹചര്യത്തിൽ യാത്രാവിലക്കിന്ന് അറുതിയാകുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികൾ. ജനുവരി മുതൽ രാജ്യാതിർത്തികൾ പൂർണമായി തുറക്കുമെന്നായിരുന്നു കരുതിയത്. വിമാന സർവീസ് ഉടനെ ആരംഭിച്ചേക്കുമെന്ന ധാരണയിൽ കുടുംബങ്ങളടക്കം ഒട്ടേറെ പേർ ഈയടുത്ത് നാട്ടിലേക്ക് അവധിക്ക് പോയിരുന്നു. കൂടാതെ ദുബായ് വഴി സഊദിയിലേക്ക് പുറപ്പെട്ട വിദ്യാർത്ഥികളടക്കമുള്ള നിരവധി പേർ ദുബായിൽ കുടുങ്ങി. 14 ദിവസത്തെ കൊറന്റൈൻ പൂർത്തിയാക്കിയവർ തന്നെ നൂറുകണക്കിന്ന് പ്രവാസികൾ ഉണ്ടെന്നാണ് കരുതുന്നത്. സഊദിയിൽ നിന്ന് ദുബൈയിലേക്ക് യാത്ര പോയവരും വിലക്ക് മൂലം തിരിച്ചു പോരാനാകാതെ കുടുങ്ങിയതായാണ് വിവരം. വിലക്ക് വീണ്ടും പഴയ പടി അനിശ്ചിതമായി തുടരുമോ എന്ന കനത്ത ആശങ്കയിലാണ് സഊദിയിലെ പ്രവാസി സമൂഹം.

ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളൊഴികെ മറ്റു രാജ്യങ്ങളിൽ നിന്ന് കഴിഞ്ഞ സെപ്റ്റംബർ മുതൽ വിമാന സർവീസ് ഭാഗികമായി പുനാരാരംഭിച്ചിരുന്നു . കോവിഡ് കേസുകൾ ഇപ്പോഴും കൂടുതലുള്ളതിനാൽ ഇന്ത്യ, അർജന്റീന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലേക്ക് പ്രത്യേക വിമാനങ്ങളല്ലാതെ സാധാരണ വിമാന സർവീസുകൾക്ക് സഊദി അനുമതി നൽകിയിരുന്നില്ല. ഇന്ത്യയിൽ നിന്ന് സഊദിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സയീദ് സഊദി സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി അബ്ദുൽ ഹാദി മൻസൂരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു . ഇരു രാജ്യങ്ങളും തമ്മിൽ എയർ ബബ്ൾ കരാർ പ്രകാരമുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള ചർച്ച പുരോഗതിയിലായിരുന്നു. അതിനിടെയാണ് വീണ്ടും വിലക്ക് ഏർപെടുത്തിയുള്ള വാർത്ത ഇന്ന് അർധരാത്രിയോടെ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടത് .

main stories

മങ്കിപോക്‌സ് ആഗോള പകര്‍ച്ചവ്യാധി: ഡബ്ല്യു.എച്ച്.ഒ

മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ).

Published

on

ജനീവ: മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). അന്താരാഷ്ട്രതലത്തില്‍ പൊതുജന ആശങ്കയായി രോഗം വളര്‍ന്നിരിക്കുകയാണെന്ന് സംഘടനയുടെ അടിയന്തര യോഗത്തിന് ശേഷം ഡബ്ല്യു.എച്ച്.ഒ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ലോകത്ത് ഇതുവരെ 72 രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയുമാണ്. ഇതുവരെ മങ്കിപോക്‌സ് സ്ഥിരീകരിച്ചതില്‍ 70 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളിലാണെന്ന് സംഘടന പറഞ്ഞു. 2020 ജനുവരി 30ന് കോവിഡിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുമ്പോള്‍ ചൈനക്ക് പുറത്ത് 82 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വ്യാപനത്തിന്റെ വേഗതയും തോതും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടിയന്തര പ്രാധാന്യവും കണക്കിലെടുത്താണ് ഒരു രോഗത്തെ ആഗോള മഹാമാരിയായി പ്രഖ്യാപിക്കുന്നത്.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

india

ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍

ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

Published

on

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്ദു വര്‍മയുടെ ചുവടുമാറ്റം. മുന്‍ ബി.ജെ.പി എം.എല്‍.എ രാകേഷ് വര്‍മയുടെ ഭാര്യയാണ് ഇന്ദു വര്‍മ. 20 വര്‍ഷത്തോളമായി ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നു.

ഇന്ദു വര്‍മയുടെ കോണ്‍ഗ്രസ് പ്രവേശനം വരുന്ന ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സഹായകരമായി മാറുമെന്ന് ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി രാജീവ് ശുക്ല പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് ബി.ജെ.പിയുടെ ഹിമാചല്‍ പ്രദേശ് മുന്‍ പ്രസിഡന്റ് ഖിമി റാമും ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.