Connect with us

Culture

സ്കൂളുകളില്‍ നിന്ന് മലയാളത്തെയും പുറത്താക്കി ഇടത് സർക്കാർ

മലയാളം അറിഞ്ഞില്ലെങ്കിലും മലയാളം മീഡിയമടക്കമുള്ള സർക്കാർ സ്‌കൂളുകളിൽ പഠിപ്പിക്കാൻ ഇനി ഭാഷ അറിഞ്ഞിരിക്കേണ്ടതില്ല എന്നാണ് പി.എസ്.സി പറയുന്നത്

Published

on

‘കേരളത്തിലെ പി.എസ്.സി ഒരു സ്വതന്ത്ര ബനാന റിപ്പബ്ലിക്കാണോ? അവർക്ക് മലയാളം പ്രശ്‌നമല്ല, സർക്കാറിന്റെ മാതൃഭാഷാ നയവും പ്രശ്‌നമല്ല…’ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എൻ.എസ് മാധവൻ ട്വിറ്ററിൽ കുറിച്ചതാണിത്.

മാധവന്റെ ചോദ്യത്തിൽ കഴമ്പുമുണ്ട്. സർക്കാറിന്റെ കീഴിലുള്ള പി.എസ്.സി, കേരളത്തിലെ വിദ്യാർത്ഥികളെ പഠിപ്പിക്കാനുള്ള യോഗ്യതയായി മലയാള ഭാഷാ പരിജ്ഞാനം കണക്കാക്കുന്നില്ല എന്നതാണ് വസ്തുത. നവംബറിൽ നടക്കാനിരിക്കുന്ന എൽ.പി, യു.പി സ്‌കൂളുകളിലേക്കുള്ള അധ്യാപക നിയമനത്തിനുള്ള എഴുത്തുപരീക്ഷയിൽ നിന്നാണ് മാതൃഭാഷയെ പി.എസ്.സി തഴഞ്ഞിരിക്കുന്നത്. അതായത്, മലയാളം അറിഞ്ഞില്ലെങ്കിലും മലയാളം മീഡിയമടക്കമുള്ള സർക്കാർ സ്‌കൂളുകളിൽ പഠിപ്പിക്കാൻ ഇനി ഭാഷ അറിഞ്ഞിരിക്കേണ്ടതില്ല എന്നർത്ഥം. ഇതിനെതിരെ ഭാഷാ സ്‌നേഹികൾ മുഖ്യമന്ത്രിക്ക് ഓൺലൈൻ ഭീമഹർജി സമർപ്പിക്കാനൊരുങ്ങുകയാണ്.

അടുത്തകാലം വരെ പ്രൈമറി അധ്യാപക നിയമന പരീക്ഷകളിൽ മാതൃഭാഷ ഒരു വിഷയം എന്ന നിലയിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ കുറെക്കാലമായി പലവിധ കാരണങ്ങളാൽ മാതൃഭാഷ പ്രസ്തുത സിലബസ്സിൽ നിന്നും ഒഴിവാക്കപ്പെട്ടു. ഒന്ന്, രണ്ട് ക്ലാസുകളിൽ മലയാളത്തിലാണ് ഗണിതവും പരിസരപഠനവും അടക്കം പഠിപ്പിക്കുന്നത്. അഞ്ചാം ക്ലാസ് മുതൽ മലയാളത്തിന് രണ്ട് പേപ്പറുകളുമുണ്ട്. ഇതെല്ലാം ശരിയായ രീതിയിൽ പഠിപ്പിക്കണമെങ്കിൽ ഈ മേഖലയിൽ നിയമിതരാവുന്ന അധ്യാപകർക്ക് മലയാള ഭാഷയിൽ സാമാന്യ ധാരണയെങ്കിലും ഉറപ്പുവരുത്തേണ്ടതുണ്ട്. എന്നാൽ, പി.എസ്.സിയുടെ എൽ.പി, യു.പി അധ്യാപക നിയമന പരീക്ഷയിൽ നിന്ന് ദുരൂഹമായി മലയാളത്തിനെ പുറത്തുനിർത്തിയിരിക്കുകയാണ്.

ലോകമെങ്ങും മാതൃഭാഷകൾക്കു വേണ്ടിയുള്ള പ്രയ്തനങ്ങൾ ശക്തിപ്പെടുമ്പോഴാണ് പി.എസ്.സി വിചിത്രമായ നയം സ്വീകരിച്ചിരിക്കുന്നത്. ഇതിനെതിരെ ഐക്യമലയാള പ്രസ്ഥാനം മുഖ്യമന്ത്രിക്ക് ഓൺലൈൻ ഹർജി സമർപ്പിക്കുകയാണ്. https://petition.malayalaaikyavedi.in/ എന്ന ലിങ്കിൽ കയറി ഹർജിയിൽ പങ്കാളികളാവാം.

 

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.