Connect with us

Culture

സംഘര്‍ഷ ഭൂമിയായി ഉത്തരേന്ത്യ: ഏഴ് മരണം

Published

on

ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിക്കെതിരെ ഇന്നലെ രാജ്യവ്യാപകമായി അരങ്ങേറിയ പ്രതിഷേധം കൂടുതല്‍ പ്രതിരോധത്തിലാക്കുന്നത് കേന്ദ്ര സര്‍ക്കാറിനെ. ദുരുപയോഗം തടയാനെന്ന പേരില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ക്കെതിരെ പുനഃപ്പരിശോധനാ ഹര്‍ജി നല്‍കണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും ദളിത് സംഘടനകളും ആവശ്യപ്പെട്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ മുഖവിലക്കെടുത്തിരുന്നില്ല. മാര്‍ച്ച് 20നാണ് വിവാദ നിര്‍ദേശങ്ങള്‍ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് പുറപ്പെടുവിച്ചത്.

നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന വിലയിരുത്തലോടെയായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് ലഭിക്കുന്ന നിയമ സുരക്ഷ ഇല്ലാതാക്കുന്നതാണ് സുൂപ്രീംകോടതി വിധിയെന്നും അതിനാല്‍ സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്നുമായിരുന്നു കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളുടെ ആവശ്യം. രണ്ടാഴ്ചയായിട്ടും കേന്ദ്രം പുനഃപരിശോധനാ ഹര്‍ജി നല്‍കാതിരുന്നതോടെയാണ് ദളിത് സംഘടനകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

രാഷ്ട്രീയ പാര്‍ട്ടികളുടെ നേരിട്ടുള്ള പിന്തുണയില്ലാതെയാണ് ദളിത് സംഘടനകള്‍ പ്രക്ഷോഭത്തിനിറങ്ങിയത്. അതുകൊണ്ടുതന്നെ ആള്‍കൂട്ടം അക്രമാസക്തമായപ്പോള്‍ നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ ഒന്നുമില്ലായിരുന്നു. സംഘര്‍ഷ സാധ്യത സംബന്ധിച്ച മുന്നറിയിപ്പുണ്ടായിട്ടും സംസ്ഥാന സര്‍ക്കാറുകള്‍ ഇത് ഗൗരവത്തിലെടുക്കാതിരുന്നതും സ്ഥിതി വഷളാക്കി. ദളിത് സംഘടനയായ ഭീം ആര്‍മിയുടെ കൊടികളുമായാണ് ബിഹാറിലും യു.പിയിലും രാജസ്ഥാനിലും ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും പ്രതിഷേധക്കാരില്‍ ചിലര്‍ തെരുവില്‍ ഇറങ്ങിയത്. ബിഹാറില്‍ മാത്രം ഡസനിലധികം ട്രെയിനുകള്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. ഇതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ വിവിധ സ്റ്റേഷനുകളില്‍ കുടുങ്ങി. പഞ്ചാബിലെ കപൂര്‍തലയില്‍ ജലന്ദര്‍-അമൃതസര്‍ ദേശീയ പാതയും ഹോഷിയാര്‍പൂരില്‍ പാണ്ഡ ബൈപാസും പ്രതിഷേധക്കാര്‍ ഉപരോധിച്ചു. രാജസ്ഥാനിലെ ബാര്‍മറില്‍ പ്രതിഷേധക്കാര്‍ കടകള്‍ക്കും കാറുകള്‍ക്കും തീവെച്ചു.

ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയില്‍ ശോഭാപൂരില്‍ പ്രതിഷേധക്കാര്‍ നൂറുകണക്കിന് കാറുകളും ബൈക്കുകളും അഗ്നിക്കിരയാക്കി. റാഞ്ചിയില്‍ പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആള്‍വാറില്‍ പ്രതിഷേധക്കാര്‍ക്കു നേരെ കടയുടമ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് കടയുടമയെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ദളിത് പ്രവര്‍ത്തകര്‍ ആള്‍വാര്‍ സര്‍ക്കാര്‍ ആസ്പത്രിക്കു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.

മീററ്റിലെ ഹാപൂരില്‍ നൂറു കണക്കിന് ജനങ്ങളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ദേശീയ പാത 58ല്‍ പാര്‍ക് ചെയ്തിരുന്ന വാഹനങ്ങള്‍ ഇവര്‍ അടിച്ചു തകര്‍ത്തു. മധ്യപ്രദേശിലെ മൊറീന, ബിന്ദ്, ഗ്വാളിയോര്‍ എന്നിവിടങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. മൊറീനയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതിനെതുടര്‍ന്ന് ഇവിടെ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡസനിലധികം പേര്‍ക്ക് ഇവിടെ പരിക്കേറ്റു. രാജസ്ഥാനിലെ അജ്മീരില്‍ പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. ഇതോടെ പ്രകോപിതരായ പ്രതിഷേധക്കാര്‍ കല്ലും വടിയുമായി പൊലീസിനെതിരെ തിരിച്ചടിച്ചു. രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഇവിടെ പരിക്കേറ്റു. ആള്‍വാറിലും ഖൈര്‍ത്താലിലും ട്രെയിനുകള്‍ തടഞ്ഞു.

ഗ്വാളിയോറില്‍ പ്രതിഷേധ പ്രകടനത്തിനു നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഇവിടെ 18ലധികം പേര്‍ക്ക് പരിക്കേറ്റു. ഗുജറാത്തില്‍ ജുനഗഡ് ജില്ലയിലെ വന്ദില്‍ മേഖലയില്‍ പ്രതിഷേധക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് അടിച്ചു തകര്‍ത്തു. സൗരാഷ്ട്ര മേഖലയിലെ ഭാവ്‌നഗര്‍, അംറേലി, ഗിര്‍ സോമനാഥ് ജില്ലകളിലും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഝാര്‍ഖണ്ഡിലും കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടന്നു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും ആവശ്യത്തിന് കേന്ദ്ര സേനയെ ലഭ്യമാക്കിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.