Connect with us

Culture

ശിഹാബ് തങ്ങളുടെ വിയോഗത്തിന് പത്താണ്ട്: ഓര്‍മകളെ തഴുകി കൊടപ്പനക്കലെ പൂമുറ്റം

Published

on

മലപ്പുറം: ആ പൂമരം മണ്ണോടുചേര്‍ന്നതല്ല, ജനസഹസ്രങ്ങള്‍ മനസ്സിലേക്ക് പറിച്ചുനട്ടതായിരുന്നു. കണ്‍പാര്‍ത്തു, കാത്തുവെച്ച് കൊതിതീരും മുമ്പ് മിഴിയോരത്തുനിന്നും മാഞ്ഞ ആ സ്‌നേഹവസന്തത്തിന്റെ ഓര്‍മകള്‍ ചേര്‍ത്തുവെച്ച് പരസ്പരം പങ്കുവെക്കാന്‍ ഇന്നലെ കൊടപ്പനക്കല്‍ മുറ്റത്തേക്ക് ഓടിയെത്തിയത് സാംസ്‌കാരിക കേരളത്തിന്റെ പരിഛേദം. തീരാവേദനയായി, നിലക്കാത്ത നഷ്ടമായി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഓര്‍മയായിട്ട് ഒരു പതിറ്റാണ്ട് കടന്നുപോയിരിക്കുന്നു. ആ പാല്‍നിലാവുദിച്ചു നിന്ന തറവാട്ടുമുറ്റം ഇന്നലെ മിഴിനീരോര്‍മകള്‍ പുതുക്കുന്ന നിമിഷങ്ങളാണ് പകര്‍ന്നത്. നേതാവിനെ നഷ്ടപ്പെട്ട ജനത, ആത്മസൗഹൃദം നെഞ്ചിലൊതുക്കിയ സഹചാരികള്‍, പ്രിയ ജ്യേഷ്ഠന്റെ സ്‌നേഹതലോടലുകള്‍ മതിവരാത്ത സഹോദരങ്ങള്‍, ആ സാന്നിധ്യം ഇന്നുമുണ്ടായിരുന്നെങ്കിലെന്നു കൊതിക്കുന്ന മക്കളും പേരമക്കളും എല്ലാവരും ആ പൂമുഖത്ത് ഒരിമിച്ചിരുന്നു. നടന്നുതീര്‍ത്ത വഴിയില്‍ ആ മന്ദസ്മിതവും ലാളിത്യവും മൗനത്തില്‍ പൊതിഞ്ഞ ശാസനയും നിലപാടുകളും ഓരോരുത്തരിലും ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും അതുണ്ടാക്കിയ നേട്ടങ്ങളെക്കുറിച്ചും അവര്‍ ഓര്‍ത്തെടുത്തു. ഗദ്ഗദത്താല്‍ പലരുടെയും സ്വരമിടറിയപ്പോള്‍ സദസ്സ് കണ്ണീര്‍ച്ചാലായി മാറുകയായിരുന്നു. കടലുണ്ടിയപ്പോഴും ശാന്തമായി ഒഴുകുകയായിരുന്നു തൊട്ടുചാരെയൊരു സ്‌നേഹസമുദ്രമുണ്ടായിരുന്നെന്ന ഗതകാലത്തെയോര്‍ത്ത്.
പ്രിയ തങ്ങള്‍ വിടചൊല്ലിയതില്‍ പിന്നെ ആദ്യമായാണ് ഓര്‍മപുതുക്കാന്‍ കൊടപ്പനക്കല്‍ മുറ്റത്ത് ഒരു ചടങ്ങ് സംഘടിപ്പിക്കുന്നത്. കേട്ടറിഞ്ഞവരെല്ലാം അവിടേക്കെത്തി. രാവിലെ മുതല്‍ തന്നെ സാംസ്‌കാരിക രംഗത്തെ പ്രമുഖരും വിദേശ പ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും ചടങ്ങിന്റെ ഭാഗമായി.
പത്തുമണിയോടെ ഔദ്യോഗിക പരിപാടികള്‍ക്ക് തുടക്കമായി. മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സ്വാഗതഭാഷണം നടത്തി. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, അബ്ദുസമദ് സമദാനി, കെ.പി.എ മജീദ്, ഡോ.എം.കെ മുനീര്‍, പാലോളി മുഹമ്മദ് കുട്ടി, ആര്യാടന്‍ മുഹമ്മദ്, മാധ്യമ പ്രവര്‍ത്തകന്‍ ജോണി ലൂക്കോസ്, കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ടി.പി അബ്ദുല്ലക്കോയ മദനി, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, കുട്ടി അഹമ്മദ് കുട്ടി, എം.എന്‍ നഫേല്‍ (ശ്രീലങ്ക), മുഹമ്മദ് റഈസ് ബിന്‍ നൂറുദ്ദീന്‍ (മലേഷ്യ), ചലചിത്ര സംവിധായകന്‍ ജയരാജ്, ഡോ.ആസാദ് മൂപ്പന്‍, ചന്ദ്രിക പത്രാധിപര്‍ സി.പി സൈതലവി, നവാസ് പാലേരി, പി.എം.എ ഗഫൂര്‍, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ പ്രസംഗിച്ചു. ടി.എം സലീം, സി.പി ചെറിയ മുഹമ്മദ്, പി.എം.എ സലാം, കെ.എസ് ഹംസ, സി.എച്ച് റഷീദ്, സി.എം.എ കരീം, അബ്ദുറഹ്മാന്‍ രണ്ടത്താണി, പി.കെ അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി, കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍, അഡ്വ.എന്‍ ശംസുദ്ദീന്‍, കെ.എന്‍.എ ഖാദര്‍, പി.അബ്ദുല്‍ ഹമീദ്, സി.മമ്മുട്ടി, അഡ്വ.എം ഉമ്മര്‍, പി.ഉബൈദുല്ല, പി.കെ ബഷീര്‍, ടി.വി ഇബ്രാഹിം, അഡ്വ.യു.എ ലത്തീഫ്, അഡ്വ.എം.റഹ്മത്തുല്ല, കോഴിക്കോട് ഖാസി സയ്യിദ് നാസര്‍ അബ്ദുല്‍ഹയ്യ് ശിഹാബ് തങ്ങള്‍, എം.സി വടകര, കെ.മുഹമ്മദുണ്ണി ഹാജി, മെട്രോ മുഹമ്മദ് ഹാജി, ഉമ്മര്‍ പാണ്ടികശാല, എം.എ റസാക്ക് മാസ്റ്റര്‍, അഷ്‌റഫ് കോക്കൂര്‍, സി. മുഹമ്മദലി, ഉമ്മര്‍ അറക്കല്‍, എം.കെ ബാവ, ഇസ്മയില്‍ മൂത്തേടം, നൗഷാദ് മണ്ണിശ്ശേരി, അഡ്വ.എന്‍ സൂപ്പി, എം.പി.എം ഇസ്ഹാഖ് കുരിക്കള്‍, സി.കെ സുബൈര്‍, അഡ്വ. ഫൈസല്‍ ബാബു, എം.എ സമദ്, നജീബ് കാന്തപുരം, ഫൈസല്‍ ബാഫഖി തങ്ങള്‍, മുജീബ് കാടേരി, പി.ഇസ്മയില്‍, ആഷിഖ് ചെലവൂര്‍, വി.അന്‍വര്‍സാദത്ത്, പി.ജി മുഹമ്മദ്, വി.വി മുഹമ്മദലി, ടി.പി അഷ്‌റഫലി, ഷെമീര്‍ ഇടിയാട്ടില്‍, എന്‍.എ കരീം, പി.വി അഹമ്മദ് സാജു, എ.കെ സൈനുദ്ദീന്‍ മാസ്റ്റര്‍, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, എടപ്പാള്‍ ബാപ്പു, പി.വി മുഹമ്മദ് അരീക്കോട് പങ്കെടുത്തു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഖിറാഅത്ത് നടത്തി. സയ്യിദ് യൂസുഫ് തങ്ങള്‍ നന്ദിയും പറഞ്ഞു.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.