Connect with us

Culture

സംഗീതമായിരുന്നു കുഞ്ഞിമ്മൂസയുടെ ജീവിതം

Published

on

പി. അബ്ദുല്‍ ലത്തീഫ്


വടകര :വാര്‍ധക്യ സഹജമായ അവശത കീഴടക്കിയതിനാല്‍ കോട്ടക്കലിലെ വീട്ടില്‍ വിശ്രമിക്കുകയാണ് എം കുഞ്ഞിമ്മൂസ. ഗായിക സീന രമേശ് അദ്ദേഹത്തെ കാണാന്‍ വീട്ടിലെത്തി. തിരിഞ്ഞു കിടക്കാന്‍ പോലും പ്രയാസത്തിലാണ് കുഞ്ഞിമ്മൂസയുള്ളത്. വന്ന സന്തോഷത്തിന് സീന, മൂസ്സക്ക സംഗീതം ചെയ്ത ഒരു പാട്ടു പാടി. പെട്ടെന്ന് ആ ചുണ്ടുകള്‍ ചലിച്ചു. വരിയുടെ അവസാന ഭാഗം ഗായിക വേണ്ട പോലെ നീട്ടാത്തത് തിരുത്തുകയാണ് അദ്ദേഹം. ശരീരത്തെ ക്ഷീണം കീഴടക്കുമ്പോഴും സംഗീതമായിരുന്നു എം കുഞ്ഞിമ്മൂസയുടെ മനസ്സു നിറയെ.
എം കുഞ്ഞിമ്മൂസക്ക് സംഗീതം ദൈവികമായി കിട്ടിയ വരദാനമായിരുന്നു. നൂറൂ കണക്കിന് ഗാനങ്ങള്‍ ആ തൂലിക തുമ്പില്‍ പിറവി കൊള്ളുകയുണ്ടായി. അദ്ദേഹം സംഗീതം നല്‍കിയ മനോഹരമായ പാട്ടുകള്‍ മലയാളമുള്ളിടത്തെല്ലാം മാറ്റൊലി കൊണ്ടു. ആലപിച്ച ഗാനങ്ങള്‍ ആസ്വാദക ഹൃദയങ്ങള്‍ മാധുര്യത്തോടെ ഏറ്റുവാങ്ങി.

മാപ്പിളപ്പാട്ട്, ലളിതഗാനം, നാടകഗാനം, ഗസല്‍ തുടങ്ങിയ ശൈലികളിലുള്ള പാട്ടുകള്‍ എഴുതുകയും സംഗീതം നല്‍കുകയും ചെയ്തിട്ടുണ്ടെങ്കിലും മാപ്പിളപ്പാട്ട് ആണ് കുഞ്ഞിമ്മൂസയെ കൂടുതല്‍ പ്രശസ്തനാക്കിയത്. എസ്.വി ഉസ്മാന്‍ രചിച്ച മധുവര്‍ണ്ണ പൂവല്ലേ…. പി.ടി അബ്ദുറഹിമാന്‍ രചന നിര്‍വഹിച്ച രാപ്പകല്‍ പൂക്കളെ ഊതിയുണര്‍ത്തിയ ജീവന്റെ നായകനെവിടെ…, പി.ടി തന്നെ രചന നിര്‍വഹിച്ച നിസ്‌കാര പായ നനഞ്ഞു കുതിര്‍ന്നല്ലോ…., എസ്.വി ഉസ്മാന്‍ രചന നിര്‍വഹിച്ച ബദ്‌റില്‍ ശഹീദോരെ….എസ്.വി തന്നെ രചന നിര്‍വഹിച്ച കതിര്‍ കത്തും റസൂലിന്റെ തിരുറൗള ശരീഫെന്റെ…., ഇന്നലെ രാവിലെന്‍ മാറത്തുറങ്ങിയ പൊന്മണി പൂങ്കുയിലെവിടെ…എന്നീ ഗാനങ്ങള്‍ ആസ്വാദകരിലേക്കെത്തിയത് കുഞ്ഞിമ്മൂസയുടെ മനോഹരമായ സംഗീത സംവിധാനത്തിലായിരുന്നു.

തലശ്ശേരിയിലെ മൂലക്കല്‍ തറവാട്ടില്‍ അബ്ദുല്ലയുടെയും മറിയുമ്മയുടെയും മകനായി 1929 ലാണ് കുഞ്ഞിമ്മൂസ ജനിച്ചത്. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ വരികള്‍ എഴുതിയും ഗാനങ്ങള്‍ ആലപിച്ചും കുഞ്ഞിമ്മൂസ നാട്ടുകാരുടെ ശ്രദ്ധ കവര്‍ന്നു. തലശ്ശേരി ടൗണില്‍ ചുമട്ടുകാരനായാണ് ജീവിതമാരംഭിക്കുന്നത്. കുഞ്ഞിമ്മൂസയിലെ പ്രതിഭയെ കവിയും സംഗീതഞ്ജനുമായ കെ രാഘവന്‍ മാസ്റ്ററാണ് തേച്ചു മിനുക്കിയത്.
കുഞ്ഞിമ്മുസ രാഘവന്‍ മാഷെ കണ്ടു മുട്ടന്നത് തന്നെ ആകസ്മികമായാണ്. തലശ്ശേരി ടൗണില്‍ ലോഡിംഗ് പണിയില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കെയാണ് രാഘവന്‍ മാസ്റ്റര്‍ സമീപത്തുണ്ടെന്ന് കുഞ്ഞിമ്മൂസ അറിയുന്നത്. തൊഴില്‍ വേഷത്തില്‍ തന്നെ രാഘവന്‍ മാസ്റ്ററെ കാണുകയും പരിചയപ്പെടുകയും ചെയ്തു. കുഞ്ഞിമ്മൂസയിലെ പ്രതിഭയെ രാഘവന്‍ മാസ്റ്റര്‍ എളുപ്പത്തില്‍ തിരിച്ചറിഞ്ഞു. ആ ബന്ധം അധികം വൈകാതെ ദൃഢമാവുകയും ചെയ്തു.

രാഘവന്‍ മാസ്റ്ററുമായുള്ള പരിചയം കുഞ്ഞിമ്മൂസക്ക് ആകാശവാണിയില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതിനും കാരണമായി. മുപ്പത്തിയഞ്ച് വര്‍ഷത്തോളം ആകാശവാണിയില്‍ കുഞ്ഞിമ്മൂസ തുടര്‍ച്ചയായി പരിപാടികള്‍ അവതരിപ്പിച്ചു. അക്കിത്തം, ജി ശങ്കരക്കുറുപ്പ്, തിക്കോടിയന്‍, ശ്രീധരനുണ്ണി, പൂവ്വച്ചല്‍ ഖാദര്‍ തുടങ്ങിയവരുടെ രചനകള്‍ക്ക് കുഞ്ഞിമ്മൂസ സംഗീത ആവിഷ്‌കാരം നല്‍കുകയുണ്ടായി.

രാഘവന്‍ മാസ്റ്ററുടെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു കുഞ്ഞിമ്മൂസ. എം കുഞ്ഞിമ്മൂസ എ.ഐ.ആര്‍ ഫെയിം എന്ന പേരിലായിരുന്നു അന്ന് അദ്ദേഹം അറിയപ്പെട്ടത്. ആകാശവാണി പരിപാടികളുമായി ബന്ധപ്പെട്ട ഓഡിറ്റിംഗിനായി ഉദ്യോഗസ്ഥരെത്തിയപ്പോള്‍ കുഞ്ഞിമ്മൂസയെന്നയൊരാള്‍ തുടര്‍ച്ചയായി പരിപാടികള്‍ അവതരിപ്പിച്ചത് കാണുകയുണ്ടായി. ഇതിനെ കുറിച്ച് രാഘവന്‍ മാസ്റ്ററോട് അന്വേഷണവുമുണ്ടായി. കേരളത്തില്‍ ഈ രീതിയിലുള്ള പരിപാടി അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യനായ ഒരാള്‍ കുഞ്ഞിമ്മൂസയാണെന്നാണ് അന്ന് രാഘവന്‍ മാസ്റ്റര്‍ ഉദ്യോഗസ്ഥര്‍ക്ക് മറുപടി നല്‍കിയത്. സംഗീതം കുഞ്ഞിമ്മൂസക്ക് നൈസര്‍ഗികമായി ലഭിച്ച വരദാനമായിരുന്നു. സംഗീതത്തിന്റെ ശാസ്ത്രീയവശങ്ങളെ കുറിച്ച് അദ്ദേഹത്തിന് വലിയ അവഹാഗം ഉണ്ടായിരുന്നില്ല. പക്ഷെ പാട്ടുകള്‍ക്ക് അദ്ദേഹമറിയാതെ തന്നെ ശാസ്ത്രീയ ഗുണങ്ങള്‍ കൈവരികയായിരുന്നുവെന്ന് ഗായകന്‍ വി.ടി മുരളി പറഞ്ഞു.

പ്രതിഭ ആവോളമുണ്ടെങ്കിലും അതിന്റെ അഹങ്കാരം അശേഷമില്ലാത്തയാളായിരുന്നു കുഞ്ഞിമ്മൂസ. അദ്ദേഹം എഴുതിയ പാട്ടുകള്‍ പലരും സ്വന്തമെന്ന് അവകാശപ്പെട്ടപ്പോള്‍ അതിലൊന്നും വലിയ ആകുലതയില്ലാതെയാണ് അദ്ദേഹം ജീവിച്ചത്. സിനിമയില്‍ അവസരങ്ങള്‍ അടുത്തു കൈവിന്നിട്ടും അതിനോട് വലിയ താത്പര്യം കാണിച്ചില്ല. സുഖമില്ലെന്നും മറ്റും പറഞ്ഞു പിന്തിരിഞ്ഞു കളയുകയായിരുന്നു പലപ്പോഴും. സംഗീത നാടക അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ കുഞ്ഞിമ്മൂസയെ തേടിയെത്തുകയുണ്ടായി. അവാര്‍ഡുകളോ അവസരങ്ങളോ തേടി അദ്ദേഹം ഒരു വാതിലും പോയി മുട്ടിയില്ല. അംഗീകാരം ആഗ്രഹിച്ചുവെങ്കിലും കുറുക്കു വഴികളിലൂടെ അവ നേടിയെടുക്കാനറിയില്ലാത്ത നിസ്വനായ കലാകാരനായിരുന്നു എം. കുഞ്ഞിമ്മൂസ.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.