Connect with us

Culture

ബി.ജെ.പിയെ ഞെട്ടിക്കാന്‍ ചൊവ്വാഴ്ച എസ്.എന്‍.ഡി.പി വാര്‍ഷിക സമ്മേളനം

Published

on

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് നിലപാട് ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കും. ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കേണ്ടതില്ലെന്ന് തീരുമാനിച്ച വെള്ളാപ്പള്ളി നടേശന്‍ 15ന് ചെങ്ങന്നൂരില്‍ ചേരുന്ന എസ്.എന്‍.ഡി.പിയുടെ 116ാം ജന്മവാര്‍ഷിക സമ്മേളനത്തില്‍ തങ്ങളുടെ വോട്ട് ആര്‍ക്കെന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. ആള്‍ക്കൂട്ടം കാട്ടി ബി.ജെ.പിയെ ഭയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എസ്.എന്‍.ഡി.പി വാര്‍ഷിക സമ്മേളനം ചെങ്ങന്നൂര്‍ മണ്ഡലത്തിലെ തേരകത്ത് മൈതാനത്ത് സംഘടിപ്പിക്കുന്നത്. മണ്ഡലത്തില്‍ തങ്ങള്‍ക്ക് 40,000 വോട്ടുകള്‍ ഉണ്ടെന്നാണ് ബി.ഡി.ജെ.എസിന്റെ അവകാശവാദം. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആശയക്കുഴപ്പത്തിലാണ്. എന്‍.ഡി.എയുമായി സഹകരിക്കേണ്ടതില്ലെന്ന് വെള്ളാപ്പള്ളി നിര്‍ദേശം നല്‍കിയതോടെ പ്രാദേശിക നേതൃത്വം നിശബ്ദമാണ്. കഴിഞ്ഞ ദിവസം പ്രാദേശിക നേതാക്കള്‍ വെള്ളാപ്പള്ളിയെയും തുഷാറിനെയും സന്ദര്‍ശിച്ച് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 15ന് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വെള്ളാപ്പള്ളി നല്‍കിയ ഉറപ്പ്. ഇതനുസരിച്ച് എസ്.എന്‍.ഡി.പി സമ്മേളനത്തില്‍ ഉദ്ഘാടകനായ വെള്ളാപ്പള്ളി ബി.ഡി.ജെ.എസ് ആരെ പിന്തുണക്കണമെന്ന് നിര്‍ദേശിക്കുമെന്നാണ് കരുതപ്പെടുന്നത്.
ചെങ്ങന്നൂരില്‍ ഒറ്റക്ക് മത്സരിച്ച് കരുത്ത് തെളിയിക്കണമെന്നും ബി.ജെ.പിയുമായി ബന്ധമില്ലെന്നും പരസ്യമായി പ്രഖ്യാപിച്ച സ്ഥിതിക്ക് ഇനി അവര്‍ക്ക് വഴങ്ങാന്‍ സാധ്യതയില്ല. അതേസമയം ബി.ജെ.പി ദേശീയ നേതൃത്വം പലപ്രാവശ്യം തുഷാറുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ തീരുമാനം വെള്ളാപ്പള്ളിക്ക് വിട്ടുകൊണ്ട് തുഷാര്‍ നിശബ്ദത പാലിക്കുകയാണ്. പാര്‍ട്ടി എല്‍.ഡി.എഫിനെ പിന്തുണക്കുമെന്ന അഭ്യൂഹം ബി.ഡി.ജെ.എസിലെ ഉന്നത നേതാക്കള്‍ തന്നെ നിഷേധിക്കുന്നു. അങ്ങനെയെങ്കില്‍ മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യാനും സാധ്യതയുണ്ട്. മണ്ഡലത്തില്‍ തങ്ങളുടെ ശക്തി തെളിയിക്കാന്‍ പരസ്യമായി ഏതെങ്കിലുമൊരു മുന്നണിയെ പിന്തുണക്കേണ്ട സ്ഥിതിയാണുള്ളത്. സജി ചെറിയാന് വിജയസാധ്യതയുണ്ടെന്നും ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് തള്ളിപ്പെടുമെന്ന് പറഞ്ഞ് വെള്ളാപ്പള്ളി എല്‍.ഡി.എഫിനോട് അടുക്കാന്‍ ശ്രമിച്ചെങ്കിലും കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍ അടക്കമുള്ള ഉന്നത സി.പി.എം നേതാക്കള്‍ വെള്ളാപ്പള്ളിയുമായി അകലം പാലിക്കണമെന്ന നിലപാട് ആവര്‍ത്തിക്കുന്നു.
ഏതായാലും ബി.ഡി.ജെ.എസിന് സ്വാധീനമുള്ള മണ്ഡലമെന്ന നിലയില്‍ ചെങ്ങന്നൂരില്‍ നിലപാട് തുറന്നുപറയാന്‍ നിര്‍ബന്ധിതനയായിരിക്കുകയാണ് വെള്ളാപ്പള്ളി. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് മുന്നോട്ടുപോകാനാവില്ല. യു.ഡി.എഫാകട്ടെ വെള്ളാപ്പള്ളിയുടെ പിന്തുണ തേടുകയോ ബി.ഡി.ജെ.എസിനെ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല.
ബി.ജെ.പി.യുമായി സഖ്യം തുടര്‍ന്നാല്‍ ബി.ഡി.ജെ.എസിന്റെ അണികള്‍ ഇനി പിന്തുണക്കില്ലെന്നും അതിന് വിശ്വാസ്യതയുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും കഴിഞ്ഞദിവസം വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.