Connect with us

Culture

പരിയാരം മെഡിക്കല്‍ കോളജില്‍ ഒന്നും മാറുന്നില്ല

Published

on

എപി താജുദ്ദീന്‍

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തതുകൊണ്ട് ജനങ്ങളുടെ ജീവിതത്തില്‍ ഒരു മാറ്റവും സംഭവിക്കുന്നില്ല. പഠനവും ഫീസും ചികിത്സയും ചികിത്സാ ചിലവും സ്വാശ്രയ ശൈലിയില്‍ തന്നെ തുടരും.

ഭരണശൈലിയിലും കാതലായ മാറ്റത്തിന് സാധ്യതയില്ല. സഹകരണ സൊസൈറ്റിക്ക് പകരം സര്‍ക്കാര്‍ രൂപീകരിക്കുന്ന സൊസൈറ്റി ഭരണം നടത്തും. ഇടതു സര്‍ക്കാര്‍ രൂപീകരിക്കുന്ന സൊസൈറ്റിയുടെ മേധാവികള്‍ ഭരിക്കുന്ന പാര്‍ട്ടിക്കാരല്ലാതിരിക്കാന്‍ യാതൊരു കാരണവുമില്ല. പാര്‍ട്ടീഗ്രാമം പോലെ ഒരു പാര്‍ട്ടി മെഡിക്കല്‍ കോളജായി പരിയാരം മാറുന്നു എന്നതു മാത്രമായിരിക്കും മാറ്റം.

ഏറെ പ്രതീക്ഷയോടെയായിരുന്നു ഉത്തരമലബാര്‍ പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് കാത്തിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃകയായിരുന്നു അപ്പോള്‍ ജനങ്ങളുടെ മനസ്സില്‍. സൗജന്യ ചികിത്സ, മക്കള്‍ക്ക് സര്‍ക്കാര്‍ ഫീസില്‍ എംബിബിഎസ്, ഡെന്റല്‍, നഴ്‌സിംഗ്, പിജി പഠനം. ഈ സ്വപ്നങ്ങളെല്ലാം തകര്‍ത്തുകൊണ്ടാണ് സര്‍ക്കാര്‍ പരിയാരം ഏറ്റെടുത്തിരിക്കുന്നത്.

എല്ലാ ജില്ലകള്‍ക്കും മെഡിക്കല്‍കോളജ് എന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ നിന്ന് കണ്ണൂര്‍ പുറത്തായിരിക്കുകയാണ് ഈ ഏറ്റെടുക്കലിലൂടെ. സര്‍ക്കാറിന്റെ കണക്കില്‍ പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജായി എണ്ണപ്പെടുകയും ജനങ്ങളുടെ ജീവിതത്തില്‍ പഴയ സ്വാശ്രയ മെഡിക്കല്‍ കോളജായി തുടരുകയും ചെയ്യുന്നതാണ് ഇതിന് കാരണം.

എംബിബിഎസിന് 100 സീറ്റും പിജിക്ക് 37 സീറ്റുമാണ് പരിയാരത്തുള്ളത്. നടപ്പു വര്‍ഷം പ്രതിവര്‍ഷം 4.85 ലക്ഷം രൂപയും അടുത്ത വര്‍ഷം 5.6 ലക്ഷം രൂപയുമാണ് പരിയാരത്തെ വാര്‍ഷിക ഫീസ്. സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ രണ്ടു വര്‍ഷത്തെ ഫീസ് പ്രഖ്യാപിക്കുകയായിരുന്നു. രണ്ട് ലക്ഷവും ബോണ്ടും നല്‍കി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ഫീസ് പ്രകാരം അവശേഷിക്കുന്ന 2.83 ലക്ഷം രൂപ അടക്കുന്നതിന് മെമ്മോ നല്‍കിക്കഴിഞ്ഞു. അടക്കാത്തപക്ഷം അവരുടെ പഠനം മുടങ്ങും. സര്‍ക്കാര്‍ ഏറ്റെടുത്തതോടെ സര്‍ക്കാറായിരിക്കും ഇനി സ്വാശ്രയ ഫീസ് അടക്കാത്ത വിദ്യാര്‍ത്ഥികളുടെ മേല്‍ നടപടി സ്വീകരിക്കുക.

കേരളത്തിലെ മറ്റു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ 25000 രൂപ വാര്‍ഷിക ഫീസ് ഈടാക്കുമ്പോളാണ് പരിയാരത്ത് 4.83 ഉം 5.6 ഉം ലക്ഷം ഈടാക്കി സര്‍ക്കാര്‍ മേല്‍വിലാസത്തില്‍ തുടരുന്നത്. കേരളത്തിലെ സര്‍ക്കാര്‍ മേഖലയില്‍ എംബിബിഎസിന് 1100 സീറ്റ് മാത്രമുള്ളപ്പോഴാണ് പരിയാരത്തെ 100 സീറ്റ് സ്വാശ്രയത്തില്‍ തന്നെ നിലനിര്‍ത്തിയിരിക്കുന്നത്.

രോഗികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ലെങ്കിലും ഇത്രയും കാലം പരിയാരം മെഡിക്കല്‍ കോളജ് ഭരിച്ച എംവി ജയരാജന്‍ ചെയര്‍മാനായ കമ്മിറ്റിക്ക് വന്‍ സാമ്പത്തിക നേട്ടമാണ് ഈ ഏറ്റെടുക്കലിലൂടെ ഉണ്ടാകുന്നത്. ഇത്രയും കാലം ഭരണം നടത്തിയതിലൂടെ ഹഡ്‌കോയ്ക്ക് അടക്കാനുണ്ടായിരുന്ന 266.4.7 കോടി രൂപയുടെ കടം സര്‍ക്കാര്‍ അടക്കുന്നതിലൂടെ അവരുടെ ഉത്തരവാദിത്തം ഒഴിവാകുകയും യാതൊരു ബാധ്യതയുമില്ലാത്ത മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ സഹകരണ സൊസൈറ്റി വഴി തിരിച്ചുകിട്ടുകയുമാണ്.

സാമുവല്‍ ആറോണ്‍ സൗജന്യ ചികിത്സക്ക് മാത്രമായി സര്‍ക്കാറിന് നല്‍കിയ പരിയാരത്തെ 119 ഏക്കല്‍ സ്ഥലത്ത് എംവി രാഘവന്റെ നേതൃത്വത്തില്‍ 1993ലാണ് സ്വാശ്രയ മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നത്.

1000 കിടക്കകളുള്ള ഈ മെഡിക്കല്‍ കോളജ് കേരളത്തിലെ ആദ്യ സഹകരണ സ്വാശ്രയ മെഡിക്കല്‍ കോളജാണ്. ഇതിനെതിരെ സിപിഎം ആരംഭിച്ച പ്രക്ഷോഭത്തില്‍ 1994 നവംബര്‍ 25ന് അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസിന്റെ വെടിയേറ്റ് മരിക്കുകയും ആറു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും പുഷ്പന്‍ എന്ന പ്രവര്‍ത്തകന്‍ ജീവച്ഛവമായി മാറുകയും ചെയ്തു.

വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ മെഡിക്കല്‍ കോളജ് ഭരണസമിതി സിപിഎം പിടിച്ചടക്കുകയും ഇപ്പോള്‍ കേരളത്തിലെ ആദ്യ സര്‍ക്കാര്‍ സ്വാശ്രയ മെഡിക്കല്‍ കോളജായി മാറ്റുകയും ചെയ്തിരിക്കുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.