Connect with us

Culture

നിയമ നടപടികളില്‍ നിന്ന് തലയൂരാന്‍ പലരും രാജ്യം വിടുന്നതായി സുപ്രീം കോടതി

Published

on

ന്യൂഡല്‍ഹി: ഇന്ത്യയിലെ നിയമ സംവിധാനങ്ങളുടെ പിടി വീഴാതിരിക്കാന്‍ 100 കണക്കിന് പിടികിട്ടാപ്പുള്ളികളും തട്ടിപ്പുകാരും രാജ്യം വിടുന്നതാണ് ഇപ്പോള്‍ കണ്ടു വരുന്നതെന്ന് സുപ്രീം കോടതി.

ഇങ്ങനെ വിദേശത്ത് അഭയം തേടുന്നവരെ ഏത് വിധേനെയും തിരിച്ചു കൊണ്ടുവന്ന് വിചാരണ ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നു സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. നിയമത്തിന് അവരെ പിടിയിലാക്കാന്‍ കഴിയുമെന്ന സന്ദേശം നല്‍കാന്‍ ഇത്തരക്കാരെ തിരിച്ചു കൊണ്ടുവന്ന് നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കേണ്ടത് അനിവാര്യമാണ്. അത്തരത്തിലൊരു കീഴ്‌വഴക്കം ഉണ്ടാക്കേണ്ടിയിരിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ജെ.എസ് ഖേഹാര്‍, ജസ്റ്റിസ് അരുണ്‍ മിശ്ര എന്നവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് നിയമ നടപടികളെ വെട്ടിച്ച് മുങ്ങുന്നവരുടെ എണ്ണത്തിലെ വര്‍ധനയില്‍ ആശങ്ക പ്രകടിപ്പിച്ചത്.

വളരെ എളുപ്പത്തില്‍ രാജ്യം വിട്ട് രക്ഷപ്പെടാന്‍ ആളുകള്‍ക്ക് കഴിയുന്നത് ആശങ്കപ്പെടുത്തുന്നുവെന്നും ഇവരെ തിരിച്ച് കൊണ്ടുവന്ന് നിയമത്തിന്റെ മുന്നിലെത്തിക്കുന്ന കാര്യം ഉറപ്പു വരുത്തേണ്ടത് കേന്ദ്ര സര്‍ക്കാറാണെന്നും കോടതി ഓര്‍മ്മപ്പെടുത്തി.

ബാങ്കുകളില്‍ നിന്ന് കോടികളുടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ നാടുവിട്ട മദ്യവ്യവസായി വിജയ് മല്യയുടെ പേരെടുത്ത് പറയാതെ ആ വിഷയമാണ് കോടതി സൂചിപ്പിച്ചത്. കോടതി ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്ത വിജയ് മല്യ ലണ്ടനില്‍ ഇപ്പോള്‍ സുഖജീവിതം നയിക്കുകയാണ്. ഇതിലേക്ക് വിരല്‍ ചൂണ്ടിയാണ്, എല്ലാവരും ഇപ്പോള്‍ നിയമ നടപടികളെ വെട്ടിക്കാന്‍ നാടുവിടുന്നതാണ് കണ്ടുവരുന്നതെന്ന് സുപ്രീം കോടതി പറഞ്ഞത്. ക്രിമിനല്‍ കേസില്‍ പ്രതിയായ റിതിക അവാസ്തി വിചാരണ നേരിടാന്‍ തയ്യാറാകാതെ ലണ്ടനില്‍ ഒളിച്ച് താമസിക്കുകയാണെന്നും സുപ്രീം കോടതി പറഞ്ഞു. ഇവരെ തിരിച്ചു കൊണ്ടു വരാന്‍ അടിയന്തര നടപടി വേണമെന്ന് കേന്ദ്രസര്‍ക്കാറിനോട് സുപ്രീം കോടതി ഉത്തരവിട്ടു.

വിചാരണയ്ക്ക് ഇടയില്‍ രോഗാതുരനായ ഭര്‍ത്താവിനെ കാണാന്‍ ലണ്ടനിലേക്ക് പോകാന്‍ കോടതി റിതികയ്ക്ക് അനുമതി കൊടുത്തിരുന്നു, എന്നാല്‍ പിന്നീട് മടങ്ങിവരാന്‍ ഇവര്‍ കൂട്ടാക്കിയില്ല. പാസ്‌പോര്‍ട്ട് റദ്ദാക്കി അവരെ ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ നേരത്തെ സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനോടും നടപടി ത്വരിതപ്പെടുത്താന്‍ പറഞ്ഞിട്ട് ഫലമുണ്ടായില്ല. എന്നാല്‍ നടപടിയെടുക്കാന്‍ കേന്ദ്രത്തിന് കഴിയാത്തത് അവരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ കയ്യില്‍ ലഭിക്കാത്തതിനാലാണെന്നാണ് കേന്ദ്രസര്‍ക്കാറിന് നടപടിയെടുക്കാന്‍ കഴിയാഞ്ഞതെന്ന് പറഞ്ഞ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറിനെ കോടതി വിമര്‍ശിച്ചു.

കേന്ദ്രസര്‍ക്കാറാണ് പാസ്‌പോര്‍ട്ട് നല്‍കുന്നതെന്നും അതിനാല്‍ വിവരം ലഭിക്കില്ലെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും കോടതി പറഞ്ഞു. അവരെ തിരിച്ചു കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാറിന് താല്‍പര്യമില്ലെന്ന് കോടതിക്ക് സംശയം തോന്നുന്നുവെന്നും സുപ്രീം കോടതി തിരിച്ചടിച്ചു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.