Connect with us

Culture

ശൂന്യമായ ഖജനാവിന് ‘തുണയായത്’ കാരാട്ട് ഫൈസലും സിനിമാതാരങ്ങളും

Published

on

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് അല്‍പമെങ്കിലും ആശ്വാസം നല്‍കിയതിന് ധനമന്ത്രി നന്ദി പറയേണ്ടത് കാരാട്ട് ഫൈസലിനും സുരേഷ് ഗോപി- ഫഹദ് ഫാസില്‍- അമലാപോള്‍ ത്രയത്തിനും. ജി.എസ്.ടി വന്നതോടെ നികുതി വരുമാനം ഇടിയുകയും പെട്രോളിയം ഉല്‍പന്നങ്ങളുടെ വില്‍പന നികുതി പോലും വളര്‍ച്ചയില്ലാതെ മുരടിച്ച് നില്‍ക്കുകയും ചെയ്തപ്പോള്‍ ആകെ ആശ്വാസമായത് മോട്ടോര്‍വാഹന നികുതിയിലുണ്ടായ വര്‍ധന മാത്രം. സംസ്ഥാനത്ത് ആകെ വര്‍ധനവുണ്ടായത് മോട്ടോര്‍ വാഹന നികുതി മാത്രമാണ്. 22 ശതമാനമാണ് വര്‍ധന.

കാരാട്ട് ഫൈസലിന്റെ പുതുച്ചേരി റജിസ്‌ട്രേഷനുള്ള ആഢംബര കാറില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യാത്ര ചെയ്തത് വിവാദമായതോടെയാണ് എല്ലാത്തിന്റെയും തുടക്കം. ഈ കാര്‍ പുതുച്ചേരിയില്‍ വ്യാജവിലാസത്തില്‍ റജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സിനിമാ താരങ്ങളുടെ വാഹന നികുതി വെട്ടിപ്പ് സംബന്ധിച്ച വാര്‍ത്തകളും പുറത്തുവന്നു. ഇതോടെ കൂടുതല്‍ വാഹന ഉടമകള്‍ കേരളത്തില്‍ തന്നെ നികുതി ഒടുക്കി നിയമപ്രകാരം റജിസ്റ്റര്‍ ചെയ്യാന്‍ തയാറായി. ഇതാണ് മോട്ടോര്‍ വാഹന നികുതിയില്‍ വര്‍ധനവുണ്ടാകാന്‍ കാരണം.

സിനിമാ താരങ്ങളുടെ പേരില്‍ കേസെടുത്തതോടെയാണ് മോട്ടോര്‍വാഹന നികുതിവരുമാനത്തില്‍ കുതിപ്പുണ്ടായത്. മറ്റെല്ലാ നികുതിയിനങ്ങളിലും വളര്‍ച്ച കുറഞ്ഞപ്പോള്‍ മോട്ടോര്‍വാഹന നികുതിവരുമാനം 22 ശതമാനം വളര്‍ന്നതായി ധനമന്ത്രി തോമസ് ഐസക് തന്നെ വെളിപ്പെടുത്തി. പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തുവന്നിരുന്ന വാഹനങ്ങള്‍ കേരളത്തില്‍ത്തന്നെ റജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങി. മുന്‍പ് റജിസ്റ്റര്‍ ചെയ്തവര്‍ പിഴ അടക്കാന്‍ തയാറായി. പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ചെയ്തതിന് നടന്‍ ഫഹദ് ഫാസിലിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. സുരേഷ് ഗോപി എംപിയെ പൊലീസ് ചോദ്യംചെയ്തു. നടി അമലാപോളിനെതിരെയും കേസെടുത്തിരിക്കുകയാണ്.

നികുതി വെട്ടിപ്പു ശ്രദ്ധയില്‍പ്പെട്ടതോടെ ബെന്‍സ് കാറിന്റെ റജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് നടന്‍ ഫഹദ് ഫാസില്‍ അറിയിച്ചിരുന്നു. മേട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഈ കാര്യം അറിയിക്കുകയും ചെയ്തു. പുതുച്ചേരിയില്‍ നിന്ന് എന്‍.ഒ.സി കിട്ടിയാലുടന്‍ റജിസ്‌ട്രേഷന്‍ മാറ്റുമെന്നാണ് മേട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസിലുള്ള മറുപടിയില്‍ നടന്‍ അറിയിച്ചത്. പുതുച്ചേരി സ്വദേശികളായവര്‍ക്ക് മാത്രമേ അവിടെ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളു. പുതുച്ചേരി റജിസ്ട്രേഷനിലുള്ള കാര്‍ കേരളത്തിലേക്ക് സ്ഥിര ഉപയോഗത്തിന് കൊണ്ടുവരികയാണെങ്കില്‍ കേരള റജിസ്ട്രേഷനിലേക്ക് മാറ്റണമെന്നുമാണ് നിയമം. എന്നാല്‍ ഇതുസംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ നോട്ടീസിന്, പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് കേരളത്തില്‍ നികുതി അടക്കില്ല എന്ന വിചിത്രമായ മറുപടിയാണ് നടി അമല പോള്‍ നല്‍കിയത്.

കൂടുതല്‍ നടപടികളിലേക്ക്

നികുതി വെട്ടിക്കുന്നതിനായി പോണ്ടിച്ചേരിയില്‍ വാഹന രജിസ്‌ട്രേഷന്‍ നടത്തിയ സംഭവത്തില്‍ വാഹന ഉടമകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി ശക്തമാക്കി. പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ ഓടുന്നത് 2000 വാഹനങ്ങളെന്ന് വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ജനുവരി 15നകം നികുതി അടയ്ക്കാത്തവരുടെ വാഹനം നിരത്തിലിറങ്ങാന്‍ അനുവദിക്കേണ്ടതില്ലെന്നാണ് വകുപ്പിന്റെ തീരുമാനം. ഇതുസംബന്ധിച്ച് ഗതാഗത കമ്മീഷണര്‍ ആര്‍.ടി.ഒമാര്‍ക്ക് നിര്‍ദേശം നല്‍കി. നികുതി അടയ്ക്കാന്‍ തയാറായില്ലെങ്കില്‍ റവന്യൂ റിക്കവറിയിലേക്ക് നീങ്ങാനും വാഹനം കസ്റ്റഡിയിലെടുക്കാനുമാണ് തീരുമാനം .

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.