Connect with us

Culture

ദുരിതം പെയ്തിടത്ത് സ്‌നേഹാലിംഗനവുമായി ഹൈദരലി തങ്ങള്‍

Published

on

കെ.എസ്. മുസ്തഫ

മേപ്പാടി: ഉരുള്‍പൊട്ടിയൊലിച്ച ദുരിതത്തില്‍ ഒരു നാടൊന്നാകെ ഒലിച്ചുപോയ പുത്തുമലക്ക് സ്‌നേഹാശ്‌ളേഷവുമായി മുസ്്‌ലിം ലീഗ് നേതാക്കളെത്തി. നഷ്ടപ്പെട്ട ഒരായുസ്സിന്റെ സമ്പാദ്യവും കൂടെക്കൂടിയ തീരാനോവുകളും പേറി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് മുസ്്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലെത്തിയ നേതാക്കളുടെ സന്ദര്‍ശനം ആശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും തെളിനീരാവുകയായിരുന്നു. മൂന്ന് മിനിറ്റിനിടെ ജീവിതം രണ്ടായി മുറിഞ്ഞ്‌പോയവരുടെ വേദനകളിലേക്ക് ഇന്നലെ രാവിലെയാണ് നേതാക്കളെത്തിയത്. രാവിലെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി തുടങ്ങിയ നേതാക്കള്‍ക്കൊപ്പം വയനാട് ജില്ലയിലെത്തിയ ഹൈദരലി തങ്ങള്‍ പുത്തമുലയില്‍ നിന്ന് ജീവന്‍ മാത്രം തിരിച്ചുകിട്ടിയ പുത്തുമലക്കാര്‍ താമസിക്കുന്ന മേപ്പാടി ഗവ. ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കാണ് ആദ്യമെത്തിയത്.

നിരത്തിയിട്ട മരബെഞ്ചുകളില്‍ കാത്തിരിക്കുന്ന വേദനകള്‍ക്ക് മുന്നില്‍ തങ്ങള്‍ നിന്നു. കണ്ണീരും കിനാവും നിറഞ്ഞ ശബ്ദത്തില്‍ അവര്‍ നേതാക്കളോട് വേദനകള്‍ കൈമാറി. പുത്തമുല പച്ചക്കാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ബന്ധുക്കളുടെ ഒരിക്കലും തീരാത്ത നോവുകള്‍ ഹൃദയത്തിലേറ്റിയ ഹൈദരലി തങ്ങള്‍ അവര്‍ക്കായും മുഴുവന്‍ ദുരിബാധിതര്‍ക്കായും പ്രാര്‍ത്ഥിച്ചു. വലിയ ദു:ഖത്തിലാണ് ദുരിതബാധിതരെന്നും കിടപ്പാടവും ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ക്കൊപ്പം എന്നും മുസ്്ലിം ലീഗുണ്ടെന്നും തങ്ങള്‍ ക്യാമ്പംഗങ്ങളോട് പറഞ്ഞു. എല്ലാം നഷ്ടപ്പെട്ടവരുടെ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് മുന്തിയ പരിഗണന ലഭിക്കണം. ദുരിതബാധിതര്‍ക്കായി ചെയ്യാന്‍ കഴിയുന്ന സേവനങ്ങപ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ മുസ്്‌ലിം ലീഗ് കമ്മിറ്റിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും തങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് ക്യാമ്പംഗങ്ങളോട് സംസാരിച്ച പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ദുരിതബാധിതരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പ് നല്‍കി. പ്രദേശത്ത് സുരക്ഷിതമായ പാര്‍പ്പിടമൊരുക്കാനുള്ള സംവിധാനങ്ങളെക്കുറിച്ച് പാര്‍ട്ടി ആലോചിച്ചുവരുന്നതായും അദ്ദേഹം ക്യാമ്പംഗങ്ങളെ അറിയിച്ചു.

ദുരന്തബാധിത പ്രദേശങ്ങളില്‍ മുസ്്‌ലിം ലീഗിന്റെയും മറ്റ് സ്വയംസന്നദ്ധപ്രവര്‍ത്തകരുടെയും സേവനങ്ങള്‍ തുല്യതയില്ലാത്തതാണെന്ന് തുടര്‍ന്ന് സംസാരിച്ച ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അഭിപ്രായപ്പെട്ടു. വേദനിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുന്നത് പുണ്യമാണെന്ന് തിരിച്ചറിഞ്ഞവരുള്ള നാട്ടില്‍ ഏത് ദുരന്തങ്ങളെയും അതിജയിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. മഴവെള്ളം കയറി വിവാഹവസ്ത്രങ്ങളടക്കം ഒലിച്ചുപോയി മേപ്പാടി സെന്റ് ജോസഫ്‌സ് യു.പി സ്‌കൂളിലെ ക്യാമ്പില്‍ കഴിയുന്ന ചൂരല്‍മലയിലെ പ്രതിശ്രുത വധു റാബിയക്ക് ദുബൈ കെ.എം.സി.സിയുടെ അഞ്ചുപവന്‍ സ്വര്‍ണ്ണസമ്മാനവും വിവാഹവസ്ത്രങ്ങളും ആയിരം പേര്‍ക്ക് ഭക്ഷണകിറ്റുകളുടെ ഉദ്ഘാടനവും നിര്‍വ്വഹിച്ചാണ് ലീഗ് നേതാക്കള്‍ മടങ്ങിയത്.

മുസ്്‌ലിം ലീഗ് നേതാക്കള്‍ മേപ്പാടി ഗവ. ഹൈസ്‌കൂളിലെ ക്യാമ്പില്‍ ദുരിതാബാധിതര്‍ക്കൊപ്പം

സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്‍ ഹാജി, സെക്രട്ടറി കെ.എസ് ഹംസ, കോഴിക്കോട് ജില്ലാ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, ദുബൈ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, മുസ്്‌ലിം ലീഗ് ജില്ലാ നേതാക്കളായ പി.പി.എ കരീം, കെ.കെ അഹമ്മദ് ഹാജി, എം.എ മുഹമ്മദ് ജമാല്‍, പി.കെ അബൂബക്കര്‍, എന്‍.കെ റഷീദ്, എം.മുഹമ്മദ് ബഷീര്‍, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഇസ്മായില്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന്‍, മണ്ഡലം ലീഗ് ഭാരവാഹികളായ റസാഖ് കല്‍പ്പറ്റ, ടി.ഹംസ, സലിം മേമന തുടങ്ങിയവര്‍ നേതാക്കളെ അനുഗമിച്ചു. നേരത്തേ മേപ്പാടി സെന്റ് ജോസഫ് ഗേള്‍സ് സ്‌കൂളിലെ ക്യാമ്പിലെത്തിയ നേതാക്കള്‍ ഇതര സംസ്ഥാന തൊഴിലാളികളുള്‍പ്പെടെയുള്ളവരോട് വിവരങ്ങള്‍ ആരാഞ്ഞു. ചൂരല്‍മല അംബേദ്കര്‍ കോളനിയിലെ അറുപത്കാരി പൂത്ത ഹൈദരലി തങ്ങള്‍ വന്നെന്നറിഞ്ഞതോടെ കാണണമെന്ന വാശിയിലായിരുന്നു.

ഇവര്‍ക്കരികിലേക്കെത്തിയ നേതാക്കള്‍ക്ക് മുന്നില്‍ മകന്റെ കൈപിടിച്ച് പൂത്ത നിന്നു. ക്യാമ്പിലെ വിവരങ്ങള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. നിര്‍മ്മലയില്‍ നിന്നും ചോദിച്ചറിഞ്ഞ നേതാക്കള്‍ മുഴുവന്‍ സഹായങ്ങളും വാഗ്ദാനം ചെയ്തു. നേതാക്കള്‍ മടങ്ങുന്നേരം ആവശ്യങ്ങള്‍ പറായിതുരുന്നതെന്തെന്ന് ചോദിച്ച ബന്ധുക്കളോട് പൂത്ത പറഞ്ഞു. ‘തങ്ങളെ കണ്ടില്ലേ, അത് മതി. എനിക്ക് സന്തോഷായി.’

മേപ്പാടി സെന്റ് ജോസഫ്‌സ് ഗേള്‍സ് ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ മുസ്്‌ലിം ലീഗ് സംസ്ഥാന നേതാക്കള്‍, ക്യാമ്പിലെ മുതിര്‍ന്ന അംഗം ചൂരല്‍മല അംബേദ്കര്‍ കോളനിയിലെ പൂത്തയോടും സ്‌കൂളിലെ അധ്യാപകരോടും വിവരങ്ങള്‍ ആരായുന്നു

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.