Connect with us

india

അവിടം ശരിക്കും നരകമായിരുന്നു; ദുരിതം വെളിപ്പെടുത്തി വിദ്യാര്‍ത്ഥികള്‍

ജീവന്‍ പണയപ്പെടുത്തി അവര്‍
നടന്നത് കിലോമീറ്ററുകള്‍

Published

on

ന്യൂഡല്‍ഹി: യുദ്ധസമയത്തെ യുക്രെയ്‌നിലെ ജീവിതം ശരിക്കും നരകമായിരുന്നുവെന്ന് ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. റൊമാനിയന്‍ അതിര്‍ത്തിയിലെത്താന്‍ നടത്തിയ ദീര്‍ഘയാത്രയും യുക്രെയ്‌നില്‍ നിന്ന് അയല്‍രാജ്യങ്ങളിലേക്കും അവിടെ നിന്ന് ഇന്ത്യയിലെത്താനും അവര്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ വിവരിച്ചു.’ഞങ്ങള്‍ വിന്നിറ്റ്‌സിയയില്‍ നിന്ന് അതിര്‍ത്തിയിലേക്ക് യാത്ര ചെയ്തു. യാത്ര ക്രമരഹിതമായിരുന്നു. ഞങ്ങളുടെ കരാറുകാര്‍ ബസുകള്‍ ഏര്‍പ്പാടാക്കി. 12 കിലോമീറ്റര്‍ നടക്കേണ്ടി വന്നെങ്കിലും ഞങ്ങള്‍ സുരക്ഷിതമായി അതിര്‍ത്തിയിലെത്തി.പക്ഷേ നടക്കാ ന്‍ പ്രശ്‌നമായിരുന്നില്ല. റൊമാനിയന്‍ അതിര്‍ത്തി കടക്കുന്നതായിരുന്നു പ്രശ്‌നം. അതിര്‍ത്തി കടക്കുക അസാധ്യമായിരുന്നു’- ശുഭാന്‍ഷു എന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി പറഞ്ഞു. കീവില്‍ നിന്ന് 270 കിലോമീറ്റര്‍ അകലെയാണ് വിന്നിറ്റ്‌സിയ. ചിലര്‍ കരയുന്നത് കണ്ടു. അവര്‍ അതിര്‍ത്തി കടക്കാന്‍ അനുവദിക്കണമെന്ന് അപേക്ഷിക്കുന്നുണ്ടായിരുന്നു. ചിലര്‍ ബോധരഹിതരായി, കാലില്‍ വീണു- ശുഭാന്‍ഷു പറഞ്ഞു.

ജീവന്‍ പണയപ്പെടുത്തി അവര്‍
നടന്നത് കിലോമീറ്ററുകള്‍

കീവ്: യുക്രെയ്‌നിലെ യുദ്ധമുഖത്തുനിന്നും നാടണയാ ന്‍ ജീവന്‍ പണയപ്പെടുത്തി നെട്ടോട്ടമോടുകയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. റഷ്യ ആക്രമണം കടുപ്പിച്ചതോടെ കിട്ടിയതും വാരിയെടുത്ത് വിങ്ങുന്ന മനസുമായി അവര്‍ സുരക്ഷിത കേന്ദ്രം തേടി അലയുകയാണ്.

യുക്രെയ്‌നിലെ രണ്ടാമത്തെ വലിയ പട്ടണമായ ഹാര്‍കിവില്‍ നിന്നും അതിര്‍ത്തിയിലെത്താന്‍ കാല്‍നടയായാണ് ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും തൊഴിലാളികളും റെയില്‍വെ സ്റ്റേഷനിലെത്തിയത്. ഇന്ത്യന്‍ ദേശീയ പതാകയും ഉയര്‍ത്തിക്കാട്ടി വിദ്യാര്‍ത്ഥികള്‍ കൂട്ടമായി കിലോമീറ്ററുകളാണ് സഞ്ചരിച്ചത്. 700 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ആയിരത്തോളം പേര്‍ ഇന്ത്യന്‍ പതാകയും പിടിച്ച് റെയില്‍വേ സ്‌റ്റേഷനിലേക്ക് മാര്‍ച്ച് ചെയ്യുന്നതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു.

വാഹനങ്ങളൊന്നും ലഭ്യമല്ലാത്തതിനാല്‍ കാല്‍നടയായാണ് ഇവര്‍ ബങ്കറില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയുള്ള റെയില്‍വേ സ്‌റ്റേഷനിലേക്ക് പോയതെന്ന് കര്‍ണാടക സ്വദേശിയായ ഒരു വിദ്യാര്‍ത്ഥിയുടെ പിതാവ് വെങ്കിടേഷ് വൈശ്യര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. വെങ്കിടേഷിന്റെ മകന്‍ അമിത് വി വൈശ്യര്‍ (23) ഖാര്‍കീവ് മെഡിക്കല്‍ കോളജില്‍ അഞ്ചാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്. അമിതിനൊപ്പം ഹാവേരി ജില്ലയിലെ ചളഗേരിയില്‍ നിന്നുള്ള മൂന്ന് വിദ്യാര്‍ത്ഥികള്‍ കൂടി ഖാര്‍കിവ് മെഡിക്കല്‍ കോളജില്‍ പഠിക്കുന്നുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ബന്ധുവായ ശ്രീധര്‍ മൂര്‍ത്തി വൈശ്യരുടെ മകന്‍ സുമനും (24) അവിടെ വിദ്യാര്‍ത്ഥിയാണ്. റെയില്‍വെ സ്റ്റേഷനിലെത്തിയെങ്കിലും ഇവര്‍ക്ക് ഇതുവരെ പോളണ്ട് അതിര്‍ത്തിയിലെത്താനായിട്ടില്ലെന്നാണ് വിവരം. അതേസമയം ഹാവേരിയില്‍ നിന്നുള്ള മറ്റൊരു വിദ്യാര്‍ത്ഥിക്ക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

india

സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം

വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.

Published

on

പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.

ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.

ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.

Continue Reading

india

സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.

വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.