Connect with us

columns

ആ 58 ലക്ഷത്തിന്റെ പ്രസക്തി- കെ.എം ഷാജഹാന്‍

ഈ പശ്ചാത്തലത്തിലാണ് മൂന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് രാധാകൃഷ്ണന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പ്രസക്തമാകുന്നത്. അന്ന് അദ്ദേഹം ഇങ്ങനെ പറഞ്ഞു: സി.പി.എമ്മിനോട് എതിര്‍ത്തിട്ട് ആരെങ്കിലും ഭൂമിയില്‍ ജീവനോടെ ഇരിക്കുമോ?. അവര്‍ എന്നെ കൊല്ലട്ടെ, അവര്‍ നേരത്തെ തന്നെ പറഞ്ഞിരിക്കുന്നത് എന്താണ്. അഞ്ചു പൈസ കൈയ്യിലില്ലാതെ, ജീവിക്കാന്‍ നിവൃത്തിയില്ലാതെ, മക്കളെ പഠിപ്പിക്കാനോ വളര്‍ത്താനോ ഗതിയില്ലാതെ വഴിയില്‍കൂടി തെണ്ടി നടത്തി മനപ്രയാസപ്പെട്ടിട്ട് എന്നെക്കൊണ്ട് ആത്മഹത്യ ചെയ്യിക്കും എന്നാണ്. രാധാകൃഷ്ണന്‍ ഇപ്രകാരം തുടര്‍ന്നു. ഞാന്‍ സത്യം ഇനിയും വിളിച്ചു പറയും. നെറികേട് കാട്ടിയാല്‍ വിളിച്ചുപറയും. എന്നെ കൊല്ലട്ടെ, മരണം വരെ ശക്തമായി മുന്നോട്ടുപോകും. പക്ഷേ രാധാകൃഷ്ണനെ ഇനി സി.പി.എമ്മിന് കൊല്ലാനാകുമോ?. ഇല്ല, ഒരിക്കലുമില്ല. രാധാകൃഷ്ണന് 48 മണിക്കൂറിനുള്ളില്‍ ജനം നല്‍കിയ 58 ലക്ഷം രൂപ വ്യക്തമാക്കുന്നത് അതാണ്. അതുമാത്രമാണ്.

Published

on

രണ്ട് ആഴ്ചകള്‍ക്ക് മുമ്പ് കേരളത്തിലെ ഒരു ഇംഗ്ലീഷ് ദിനപത്രത്തില്‍ ഒരു വാര്‍ത്ത വന്നിരുന്നു. പിന്തുടര്‍ന്നു, പീഡിപ്പിച്ചു, പെന്‍ഷന്‍ നിഷേധിച്ചു. റിട്ടയര്‍ ചെയ്ത കേരള ഐ.പി.എസ് ഓഫീസര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് സെക്യൂരിറ്റി ഉദ്യോഗസ്ഥനായി എന്നായിരുന്നു ആവാര്‍ത്തയുടെ തലക്കെട്ട്. ആ വാര്‍ത്ത ആരംഭിച്ചത് ഇങ്ങനെ: ഏപ്രില്‍ 30 ന് സര്‍വീസില്‍ നിന്ന് റിട്ടയര്‍ ചെയ്ത ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്‍ അയാളുടെ കുടുംബത്തെ സംരക്ഷിക്കുന്നതിനായി ഒരു അജ്ഞാത സ്ഥലത്ത് സെക്യൂരിറ്റി ഓഫീസറായി പ്രവര്‍ത്തിക്കുന്നു. അയാളെ നാലര വര്‍ഷക്കാലം സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്ത് മാനസികമായും ശാരീരികമായും പീഡിപ്പിച്ചു, റിട്ടയര്‍മെന്റ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ചു. ഒരു അയല്‍ സംസ്ഥാനത്ത് പോയി ജീവിക്കാന്‍ നിര്‍ബന്ധിതനാക്കി. കാരണം: ഫസല്‍ വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എന്നനിലയില്‍ ഭരണ പാര്‍ട്ടിയുടെ ആവശ്യം അംഗീകരിക്കാന്‍ തയാറായില്ല. ഫിഫ്ത് ബറ്റാലിയന്‍ കമാന്ററായി റിട്ടയര്‍ ചെയ്ത കെ. രാധാകൃഷ്ണന്‍ ഐ.പി.എസ് എന്ന ഉദ്യോഗസ്ഥന്‍ തങ്ങളോട് ഇപ്രകാരം പറഞ്ഞതായി ആവാര്‍ത്തയില്‍ ആ ഇംഗ്ലീഷ് മാധ്യമംപറഞ്ഞു. അവര്‍ എന്നെ എപ്പോള്‍ വെണമെങ്കിലും കൊലപ്പെടുത്തും. എന്റെ വിധി അംഗീകരിക്കാന്‍ ഞാന്‍ തയാറാണ്. അതിനു മുമ്പ് എന്റെ കുടുംബത്തിന്റെ സുരക്ഷ എനിക്ക് ഉറപ്പുവരുത്തണം. നവംബര്‍ 24നാണ് ഇംഗ്ലീഷ് മാധ്യമം ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത്.

നവംബര്‍ 26ന് ഇതേ മാധ്യമം ഇതേ വിഷയത്തില്‍ മറ്റൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചു. ആ വാര്‍ത്തയില്‍ കെ. രാധാകൃഷ്ണനെ ഉദ്ധരിച്ച് ഇപ്രകാരം പറഞ്ഞു. എന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഞാന്‍ ആഗസത് 18ന് മുഖ്യമന്ത്രി പിണറായി വിജയനെ, അദ്ദേഹത്തിന്റെ മുറിയില്‍ വെച്ചുകണ്ടിരുന്നു. സര്‍ക്കാര്‍ എന്റെ ശമ്പളം തടഞ്ഞുവെച്ചിരിക്കുന്നതിനാല്‍, എന്റെ വരുമാനം മുഴുവന്‍ പറ്റിപ്പോയിരിക്കുന്നു. അതിനാല്‍ കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യുകയല്ലാതെ വേറെ വഴികളൊന്നുമില്ല. അദ്ദേഹത്തിന്റെ മറുപടി എന്നാല്‍ അങ്ങനെ ആവട്ടെ എന്നായിരുന്നു. ഞാന്‍ ഞെട്ടിപ്പോയി. കഠിന ഹൃദയവുമായാണ് ഞാന്‍ മുഖ്യമന്ത്രിയുടെ മുറിയില്‍നിന്ന് പുറത്തേക്കുവന്നത്. എന്റെ കവിളുകളിലൂടെ കണ്ണീരൊഴുകി. തലകറക്കം അനുഭവപ്പെട്ടതിനാല്‍ മുറിക്ക് പുറത്തുള്ള ഒരു കസേരയിലേക്ക് ഞാന്‍ വീണു. സ്വാഭാവികമായും അതു വലിയ വാര്‍ത്തയായി. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഈ വാര്‍ത്ത വലിയ വൈറലായി. കേരളത്തിലെ ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമം നവംബര്‍ 27ന് രാധാകൃഷ്ണന്‍ എന്ന പൊലീസ് ഓഫീസറുടെ സാമ്പത്തിക പരാധീനതകള്‍ ചൂണ്ടിക്കാട്ടി. അദ്ദേഹത്തെ സാമ്പത്തികമായി സഹായിക്കണമെന്നാവശ്യപ്പെട്ട് ഒരു വീഡിയോ ചെയ്യുകയുണ്ടായി. അത്യഭൂതപൂര്‍വമായിരുന്നു ജനങ്ങളുടെ പ്രതികരണം. ആദ്യ 24 മണിക്കൂറിനുള്ളില്‍ രാധാകൃഷ്ണന്റെ മകളുടെ അക്കൗണ്ടില്‍ വന്നത് 19 ലക്ഷം രൂപ. അടുത്ത 24 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ജനങ്ങള്‍ നല്‍കിയ സംഭാവന 58 ലക്ഷം രൂപയായി വര്‍ധിച്ചു. അതായത് 48 മണിക്കൂര്‍ കൊണ്ട് കേരള മുഖ്യമന്ത്രി ആത്മഹത്യ ചെയ്‌തോളൂ എന്ന മനസാക്ഷിയില്ലാതെ പറഞ്ഞ കെ. രാധാകൃഷ്ണന്‍ എന്ന ആദര്‍ശ ധീരനായ പൊലീസ് ഉദ്യോഗസ്ഥന് ജനം നല്‍കിയത് എത്രയെന്നോ? 58 ലക്ഷം രൂപ.
ഇനി ആരാണ് ഈ കെ. രാധാകൃഷ്ണന്‍ എന്നു നോക്കാം. 2006 ഒക്‌ടോബര്‍ 22ന് ഒരു അക്രമി സംഘം സി.പി.എമ്മില്‍ നിന്ന് രാജിവെച്ച് എന്‍.ഡി.എഫില്‍ ചേര്‍ന്ന മുഹമ്മദ് ഫസലിനെ കൊലപ്പെടുത്തിയ സമയത്ത് കണ്ണൂര്‍ ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയില്‍ ഡിവൈ.എസ്.പിയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ ഡി.ഐ.ജിയായിരുന്ന അനന്തകൃഷ്ണന്‍ ഇദ്ദേഹത്തെ ഫസല്‍ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായി നിയമിക്കുകയുണ്ടായി. ഒപ്പം ഒരു 20 അംഗ സംഘത്തേയും ഫസല്‍ വധം അന്വേഷിക്കാനായി നിയോഗിച്ചു. കാര്യക്ഷമമായി കേസന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്തനായിരുന്നു രാധാകൃഷ്ണന്‍. ഫസല്‍ വധം നടന്നതിന്റെ തൊട്ടുപിറ്റേന്നു തന്നെ ഫസലിനെ വധിച്ചത് നാലു ആര്‍.എസ്.എസുകാരാണെന്ന് ഏരിയാ സെക്രട്ടറി കാരായി രാജന്‍ ഒരു പൊതുയോഗത്തില്‍ പ്രഖ്യാപിക്കുകയുണ്ടായി. പിറ്റേന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ രാധാകൃഷ്ണനെ നേരിട്ട് വിളിച്ച് ഈ ആര്‍.എസ്.എസുകാരെ പ്രതിചേര്‍ത്ത് കുറ്റപുത്രം സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ടു. എന്നാല്‍ ഇവര്‍ കുറ്റക്കാരല്ല എന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് രാധാകൃഷ്ണന്‍ ഇവരെ കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചു. മറുഭാഗത്ത് ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോള്‍ സി.പി.എം നേതാക്കളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവരുടെ പങ്ക് രാധാകൃഷ്ണന്റെ അന്വേഷണത്തിലൂടെ വ്യക്തമായി. തുടര്‍ന്ന് കൊടിയേരി ബാലകൃഷ്ണന്‍ രാധാകൃഷ്ണനെ വിളിച്ചുവരുത്തി ഫസല്‍ വധത്തിന്റെ അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. കേസ് സംബന്ധമായി രാധാകൃഷ്ണന്‍ അന്വേഷിച്ചതും അന്വേഷണം സി.പി.എം നേതാക്കളിലേക്ക് കേന്ദ്രീകരിച്ചതും സി.പി.എമ്മിനെ തെല്ലൊന്നുമല്ല ക്രുദ്ധരാക്കിയത്.

ഈ പശ്ചാത്തലത്തിലാണ് 2006 ഡിസംബര്‍ 16ന് സി.പി.എം മുഖപത്രമായ ദേശാഭിമാനിയില്‍ വന്നൊരു വാര്‍ത്ത പ്രസക്തമാകുന്നത്. ആ വാര്‍ത്തയുടെ തലവാചകം ഇങ്ങനെയായിരുന്നു: ഡിവൈ.എസ്.പിക്ക് സസ്‌പെന്‍ഷന്‍, അനാശ്യാസ കേന്ദ്രം പ്രവര്‍ത്തിച്ചത് ആധുനിക സൗകര്യങ്ങളോടെ. ആ വാര്‍ത്ത ഇങ്ങനെ പറഞ്ഞു. തളിപ്പറമ്പ് ഡിവൈ. എസ്.പി ഉള്‍പ്പെട്ട സംഘം പിടിയിലായ കൂവോട്ടെ അനാശ്യാസ കേന്ദ്രത്തില്‍ അത്യാധുനിക സൗകര്യങ്ങള്‍, വാര്‍ത്ത ഇപ്രകാരം തുടര്‍ന്നു: രാജേഷ് വാടകക്കെടുത്ത ഇരുനില ബംഗ്ലാവിലാണ് അനാശ്യാസം അരങ്ങേറിയത്. വിവിധ ആഢംബരകാറുകളിലും മറ്റും പതിവായി സ്ത്രീകളും പുരുഷന്‍മാരും വരികയും പോവുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാരുടെ നിരീക്ഷണത്തിലാണ് സംഘം വലയിലായത്. ഹര്‍ത്താലായതിനാല്‍ തളിപ്പറമ്പ് ഡിവൈ.എസ്.പിയുടെ ചുമതല രാധാകൃഷണനായിരുന്നു. വ്യാഴാഴ്ച്ച രാവിലെ ട്രെയിനിലെത്തിയ അമ്മിണിയെ റയില്‍വേസ്റ്റേഷനില്‍ നിന്ന് രാധാകൃഷ്ണനാണ് ഔദ്യോഗിക വാഹനത്തില്‍ പെണ്‍വാണിഭ കേന്ദ്രത്തിലെത്തിച്ചത്. വ്യാഴാഴ്ച്ച രാത്രി ഒന്നിലേറെ തവണ ഒരു സ്ത്രീയുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ വീടുവളഞ്ഞത്. ഡിവൈ. എസ്.പിയുടെ സംഘം നാട്ടുകാരെ അക്രമിക്കാന്‍ മുതിരുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. രാധാകൃഷ്ണന്‍ എന്ന ഡിവൈ.എസ്.പിയെ സി.പി.എം ഗുണ്ടകളുടെ നേതൃത്വത്തില്‍ വളഞ്ഞിട്ട് തല്ലിച്ചതച്ച് കൊല്ലാറാക്കിയതിനും ശേഷം അയാളെ അനാശ്യാസ കേസില്‍ കുരുക്കിയതും സി.പി.എം മുഖപത്രം വിശദീകരിച്ചത് മേല്‍പറഞ്ഞ രീതിയിലാണ്. ഫസല്‍ വധക്കേസില്‍ സി.പി.എം കാരുടെ പങ്കു പുറത്തുകൊണ്ടു വന്നതിന് പാര്‍ട്ടി രാധാതകൃഷ്ണന് നല്‍കിയ സമ്മാനമായിരുന്നു ഈ ക്രൂര ആക്രമണം.

തനിക്കെതിരെയുള്ള കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കെ. രാധാകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആ കേസില്‍ 2008 ഏപ്രില്‍ 11ന് ജഡ്ജി വി. രാംകുമാര്‍ പുറപ്പെടുവിച്ച വിധിന്യായത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സി.പി.എമ്മിന്റെ മുഖത്തേറ്റ അടിയാണ്. വിധിന്യായത്തിലെ 12 ാം ഖണ്ഡികയില്‍ ജഡ്ജി ഇപ്രകാരം പറഞ്ഞു. ബന്ധപ്പെട്ട വീട്ടില്‍ സന്ദര്‍ശകര്‍ എത്തുന്നതിനു മുമ്പേ ആ വീടു നിരീക്ഷണത്തിലാക്കാന്‍ പ്രദേശ വാസികള്‍ക്കുണ്ടായ പ്രകോപനം എന്താണ്?. ജഡ്ജി ഇങ്ങനെ തുടര്‍ന്നു: വീടിനകത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായി പറയപ്പെടുന്നവര്‍ അയല്‍വാസികള്‍ക്കും പ്രദേശവാസികള്‍ക്കും സൗജന്യമായി കാണത്തക്കവിധത്തില്‍ എന്തിനാണ് ഒരു പ്രത്യേക മുറിയുടെ ജനാല തുറന്നിട്ടതും ലൈറ്റുകള്‍ മുഴുവന്‍ ഓണാക്കിവെച്ചതും. പ്രദേശവാസികളുടെ അനാവശ്യമായ കടന്നുകയറ്റമല്ലേ പരാതിക്കാരന്‍ ക്രൂരമായി അക്രമിക്കപ്പെടാന്‍ ഇടയാക്കിയത്. പതിമൂന്നാം ഖണ്ഡികയില്‍ ജഡ്ജി ഇങ്ങനെ പറഞ്ഞു. ഇത്രയും അവിശ്വസനീയമായ ഒരു കഥ വിശുദ്ധ സത്യമായി വിശ്വസിക്കാന്‍ തക്ക മണ്ടന്‍മാരല്ല സാധാരണ ജനം. ഇങ്ങനെ പറഞ്ഞ കോടതി പരാതിക്കാരനായ രാധാകൃഷ്ണനെ കള്ളക്കേസില്‍ നിന്ന് കുറ്റ വിമുക്തനാക്കുകയായിരുന്നു.

എന്നിട്ടും മതിവരാതെ രാധാകൃഷ്ണനെ പീഡിപ്പിക്കുന്ന നടപടി പിണറായി സര്‍ക്കാര്‍ തുടര്‍ന്നു. പാര്‍ട്ടിയും രാധാകൃഷ്ണനെ പിന്തുടര്‍ന്നു. മൂന്നുതവണ രാധാകൃഷ്ണനു നേരെ വധശ്രമമുണ്ടായി. ഐ.പി.എസ് ലഭിച്ചതിനെ തുടര്‍ന്ന് രാധാകൃഷ്ണനെ 2016ല്‍ വീണ്ടും സസ്‌പെന്റ് ചെയ്തു. നാലര വര്‍ഷം നീണ്ടുനിന്ന നിയമ യുദ്ധത്തിനുശേഷമാണ് അദ്ദേഹത്തിനു തിരികെ എത്താനായത്. പിന്നീട് എട്ടുമാസക്കാലം കെ.എ.പി അഞ്ചാം ബറ്റാലിയന്റെ കമാന്റന്റായി ജോലി ചെയ്തു. എന്നാല്‍ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ റിട്ടയര്‍മെന്റിന് ഒരു ദിവസം മുമ്പ് 2021 ഏപ്രില്‍ 29ന് സസ്‌പെന്റ് ചെയ്യപ്പെട്ടു. റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ നഷ്ടപ്പെട്ട തനിക്ക് ജീവിക്കാന്‍ മാര്‍ഗമില്ല എന്നും താനും കുടുംബവും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുകയാണ് എന്നും മുഖ്യമന്ത്രി പിണറായി വിജയനോട് പറഞ്ഞപ്പോഴാണ് എന്നാല്‍ അങ്ങനെ ആവട്ടെ എന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.

ഈ പശ്ചാത്തലത്തിലാണ് മൂന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് രാധാകൃഷ്ണന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പ്രസക്തമാകുന്നത്. അന്ന് അദ്ദേഹം ഇങ്ങനെ പറഞ്ഞു: സി.പി.എമ്മിനോട് എതിര്‍ത്തിട്ട് ആരെങ്കിലും ഭൂമിയില്‍ ജീവനോടെ ഇരിക്കുമോ?. അവര്‍ എന്നെ കൊല്ലട്ടെ, അവര്‍ നേരത്തെ തന്നെ പറഞ്ഞിരിക്കുന്നത് എന്താണ്. അഞ്ചു പൈസ കൈയ്യിലില്ലാതെ, ജീവിക്കാന്‍ നിവൃത്തിയില്ലാതെ, മക്കളെ പഠിപ്പിക്കാനോ വളര്‍ത്താനോ ഗതിയില്ലാതെ വഴിയില്‍കൂടി തെണ്ടി നടത്തി മനപ്രയാസപ്പെട്ടിട്ട് എന്നെക്കൊണ്ട് ആത്മഹത്യ ചെയ്യിക്കും എന്നാണ്. രാധാകൃഷ്ണന്‍ ഇപ്രകാരം തുടര്‍ന്നു. ഞാന്‍ സത്യം ഇനിയും വിളിച്ചു പറയും. നെറികേട് കാട്ടിയാല്‍ വിളിച്ചുപറയും. എന്നെ കൊല്ലട്ടെ, മരണം വരെ ശക്തമായി മുന്നോട്ടുപോകും. പക്ഷേ രാധാകൃഷ്ണനെ ഇനി സി.പി.എമ്മിന് കൊല്ലാനാകുമോ?. ഇല്ല, ഒരിക്കലുമില്ല. രാധാകൃഷ്ണന് 48 മണിക്കൂറിനുള്ളില്‍ ജനം നല്‍കിയ 58 ലക്ഷം രൂപ വ്യക്തമാക്കുന്നത് അതാണ്. അതുമാത്രമാണ്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

columns

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

columns

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

columns

ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

Published

on

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.

എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.

ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.

നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.

ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.