Connect with us

india

നാവറുത്താലും നിശ്ബദമാവില്ലെന്ന് ആലിയ ഭട്ട്; യുപിയിലെ കൂട്ടബലാത്സംഗങ്ങള്‍ക്കെതിരെ ബോളിവുഡ് താരങ്ങള്‍

Published

on

മുബൈ: ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ നടന്ന കൂട്ടബലാത്സംഗകൊലയില്‍ യോഗി സര്‍ക്കാറിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകവേ സ്ത്രീകള്‍ക്കെതിരെ അക്രമണം വര്‍ദ്ധിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി ബോളിവുഡ് നായികമാര്‍. അനുഷ്‌ക ശര്‍മ്മ, കരീന കപൂര്‍ ഖാന്‍, ആലിയ ഭട്ട് തുടങ്ങി ബോളിവുഡിലെ പ്രമുഖ നടിമാരടക്കം നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ ഹത്രാസ്, ബല്‍റാംപൂര്‍ കൂട്ടബലാത്സംഗ കേസുകളെക്കുറിച്ച് പ്രതികരിച്ചു.

'They cut her tongue but couldn't silence her': Alia Bhatt, Kriti Sanon, other Bollywood actresses react to UP rapes

‘അവര്‍ നാവ് മുറിച്ചുമാറ്റി, പക്ഷേ അവളെ നിശബ്ദരാക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ അവള്‍ ദശലക്ഷം ഉച്ചത്തില്‍ ഹാത്രസിലെ ശബ്ദം ഉയരുന്നു, തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ആലിയ ഭട്ട് കുറച്ചു.

ഹാത്രസിന് പിന്നാലെ ഉത്തര്‍പ്രദേശിലെ ബല്‍റാംപൂര്‍ ജില്ലയില്‍ നടന്ന കൂട്ടബലാത്സംഗത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയാണ് ബോളിവുഡ് നടി കരീന കപൂര്‍ ഖാന്‍ രംഗത്തെത്തിയത്. സ്ത്രീകള്‍ക്ക് നേരെയുള്ള ദുരുപയോഗം അവസാനിപ്പിക്കേണ്ടതുണ്ടെന്ന് കരീന കുറിച്ചു.

Kareena Kapoor Khan condemns abuse of women, says Balrampur horror 'not just another rape'

‘മറ്റൊരു ബലാത്സംഗം മാത്രമല്ല, മറ്റൊരു എണ്ണമല്ല … സ്ത്രീകളെ ആക്രമിക്കുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്, മാധ്യമപ്രവര്‍ത്തകന്‍ ഫായി ഡിസൂസയുടെ കുറിപ്പ് പങ്കുവെച്ച കരീന എഴുതി.

ഹാത്രസ് ഇര കത്തിക്കൊണ്ടിരിക്കുമ്പോള്‍ ബല്‍റാംപുരില്‍ മറ്റൊരു ക്രൂരകൃത്യത്തെക്കുറിച്ച് വാര്‍ത്തകള്‍ വരുന്നകാണെന്ന്, നടി സോനാലി ബെന്ദ്രെ ട്വീറ്റ് ചെയ്തു.

22 കാരിയായ കോളേജ് വിദ്യാര്‍ത്ഥിനി ഉത്തര്‍പ്രദേശിലെ ബല്‍റാംപൂര്‍ ബലാത്സംഗത്തിനിരയായ സംഭവത്തില്‍ അനുഷ്‌ക ശര്‍മയും ഞെട്ടല്‍ രേഖപ്പെടുത്തി.

Anushka Sharma expresses shock over UP 'rapes', says 'this is beyond comprehension, so distressing!'

‘ദുരന്തത്തിന്റെ വാര്‍ത്തകളാണ് എപ്പോഴും കടന്നുവരുന്നത്, മറ്റൊരു ക്രൂരമായ ബലാത്സംഗത്തെക്കുറിച്ച് ഞങ്ങള്‍ കേള്‍ക്കുന്നു! വിഷമകരമാണിത്, അവര്‍ കൂട്ടിച്ചേര്‍ത്തു.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രം പങ്കുവെച്ചാണ്, ബോളിവുഡ് പിന്നണി ഗായികയും പരസ്യ ചിത്രങ്ങളിലെ താരവുമായ കരാലിസ മോണ്ടീറോ വിഷയത്തില്‍ പ്രതികരിച്ചത്. യോഗിയുടെ ചിത്രം പങ്കുവെച്ച കരാലിസ മോണ്ടീറോ, പെണ്‍മക്കളം രക്ഷിക്കൂ എന്ന് കുറിച്ചു.

അതേസമയം, ബാല്‍റാംപൂര്‍ അതിക്രമത്തില്‍ ഞെട്ടലും ദേഷ്യവും പ്രകടിപ്പിച്ച നടി കൃതി സനോണ്‍ വിഷയത്തില്‍ നീണ്ട കുറിപ്പാണെഴുതിയത്.
‘ഇത് ഒരു പുതിയ കഥയല്ല, പഴയതാണ്! ഒരേ സമയം ഞങ്ങളെ ദേഷ്യം, വെറുപ്പ്, അസ്വസ്ഥത, മടുപ്പ്, ഭയം എന്നിവ ഉണ്ടാക്കുന്ന നിരവധി കേസുകള്‍ ഞങ്ങള്‍ കണ്ടു! ദശലക്ഷക്കണക്കിന് ആളുകള്‍ പ്രതിഷേധ ശബ്ദമുയര്‍ത്തി, അപലപിച്ചു, കുറ്റവാളികള്‍ക്ക് സാധ്യമായ ഏറ്റവും ഭയാനകമായ ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടു, മെഴുകുതിരി മാര്‍ച്ചുകളിലും മറ്റും നടത്തി! എന്നാല്‍ സങ്കടകരമായ സത്യം ഒന്നും മാറുന്നില്ല എന്നതാണ് ഒരു മാറ്റവുമില്ല!, കൃതി സനോണ്‍ കുറിച്ചു.

 

Continue Reading
Click to comment

Leave a Reply

Your email address will not be published.

india

സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം

വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.

Published

on

പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.

ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.

ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.

Continue Reading

india

സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.

വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.