Connect with us

Culture

ഇടിമുറിയില്‍ ഉച്ചത്തില്‍ പാട്ടുവെച്ച് ക്രൂര മര്‍ദനം; തൃപ്പൂണിത്തറയിലെ ഘര്‍വാപസി കേന്ദ്രത്തിലെ കണ്ണില്ലാത്ത ക്രൂരത വിവരിച്ച് രക്ഷപ്പെട്ട യുവതി

Published

on

കൊച്ചി: സംഘപരിവാറിന്റെ നിയന്ത്രണത്തിലുള്ള തൃപ്പൂണിത്തുറയിലെ ഘര്‍വാപസി കേന്ദ്രത്തിലെ ക്രൂര പീഡനങ്ങള്‍ വെളിപ്പെടുത്തി രക്ഷപ്പെട്ട യുവതി. നിഫ ഫാത്തിമ എന്ന യുവതിയാണ് കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഇടിമുറിയിലെ ക്രൂര പീഡനങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്.
ഇസ്ലാം സ്വീകരിച്ചതിനും ക്രിസ്തുമതം സ്വീകരിച്ചതിനുമെല്ലാം കൈയും കാലും ബന്ധിച്ച് വായില്‍ തുണി തിരുകി കയറ്റി ക്രൂരമായി മര്‍ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുമെന്നും നിഫ ഫാത്തിമ വെളിപ്പെടുത്തി.

നിഫാ ഫാത്തിമയുടെ ഫെയ്‌സ്ബുക് കുറിപ്പ:്
യോഗ പീഡന കേന്ദ്രത്തിലെ വിഷകലമാര്‍.
പിടിച്ചുകൊണ്ടുവരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ക്രൂരകൃത്യങ്ങള്‍ക്ക് മനോജിനും സുജിത്തിനും മുരളിക്കും മധുസൂദനനുമൊപ്പം നേരിട്ട് പങ്കെടുക്കുന്ന ശ്രുതിയും ചിത്രയുമാണ് താഴെ ചിത്രത്തില്‍.

പിടിച്ചോണ്ട് വരുന്ന പെണ്‍കുട്ടികളെ ആദ്യം കൈകാര്യം ചെയ്യുന്നത് ഇവരാണ്. തടവറയില്‍ മുകളിലെ ഇടിമുറിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ച് കൈയും കാലും കെട്ടി വായില്‍ തുണി തിരുകി കയറ്റും. പിന്നെ മുഖത്തടിക്കാന്‍ തുടങ്ങും. അവര് പറയുന്നതനുസരിച്ചില്ലെങ്കില്‍ അതിക്രൂരമായ് മര്‍ദ്ദിക്കുമായിരുന്നു.

ഇസ്ലാം സ്വീകരിച്ചതിനും ക്രിസ്തുമതം സ്വീകരിച്ചതിനും അന്യമതസ്ഥരെ പ്രണയിക്കുന്ന കാരണത്താലുമാണ് അവിടേക്ക് പിടിച്ച് കൊണ്ട് വരുന്നത്. അവരില്‍ വിവാഹം കഴിഞ്ഞവരും കഴിയാത്തവരുമുണ്ടായിരുന്നു.

ചുരുക്കം ഒന്ന് രണ്ട് കാര്യങ്ങള്‍ പറയട്ടെ..,

തടവറയില്‍ നിന്ന് രക്ഷപ്പെട്ട , എന്നോടൊപ്പം തടവറയില്‍ ഉണ്ടായിരുന്ന അഷിതക്ക് ഹോക്കി സ്റ്റിക്ക് കൊണ്ട് ക്രൂരമായ് മര്‍ദ്ദനമേറ്റിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്ക് മാനസിക രോഗികളാക്കാന്‍ മരുന്ന് കൊടുക്കാറുണ്ടായിരുന്നു. പലര്‍ക്കും പല രീതികളിലായിരുന്നു പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നത്. 2 തവണ ഞാന്‍ തല കറങ്ങി വീണിരുന്നു. നിര്‍ബന്ധിച്ച് ഭാരിച്ച ജോലികള്‍ ചെയ്യിപ്പിക്കുമായിരുന്നു. എന്റെ ഇരു കൈകളും നിര്‍ബന്ധിച്ച് പണിയെടുപ്പിച്ച് പൊള്ളിക്കുകയുണ്ടായി.

ലൈംഗികമായ് പോലും പെണ്‍കുട്ടികളെ ചൂഷണം ചെയ്തിരുന്നുവെന്ന് എനിക്ക് മുമ്പ് തടവറയില്‍ അകപ്പെട്ട മറ്റ് പെണ്‍കുട്ടികള്‍ എന്നോട് പറഞ്ഞിരുന്നു.
അത്തരമൊരു ശ്രമം ഞങ്ങളിലൊരാള്‍ക്ക് നേരെയും ഉണ്ടായി. ഞങ്ങള്‍ കൂട്ടത്തോടെ ബഹളം വെച്ചത് കൊണ്ട് മാത്രമാണ് അന്നവള്‍ രക്ഷപ്പെട്ടത്.

പിടിച്ചു കൊണ്ട് വരുന്ന പെണ്‍കുട്ടികളെ pregnancy test നടത്താറുണ്ടായിരുന്നു, Pregnant ആണെങ്കില്‍ അത് അലസിപ്പിക്കാന്‍ വേണ്ടിയായിരുന്നു അത്. അങ്ങനെ അലസിപ്പിച്ച കഥ പരസ്യമായ് അവര്‍ തന്നെ ഞങ്ങളോട് ഭീഷണിയുടെ സ്വരത്തില്‍ പറയുമായിരുന്നു.

ഒരുപാട് പറയാനുണ്ട്. ഇവിടെ എഴുതി തീര്‍ക്കാനാകില്ല. പലപ്പോഴായ് പറയാം. എന്റെ ഇസ്ലാം ആശ്ലേഷണം ഞാന്‍ എഴുതുന്നുണ്ട്. ഇന്‍ശാ അള്ളാഹ് .. അതില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകുമെന്ന് കരുതുന്നു. പ്രാര്‍ത്ഥിക്കുക. നിങ്ങളുടെ Support ഉം.

ഇവരുടെ Facebook ഒന്നെടുത്തു നോക്കൂ..
ഇവരൊന്നും ചീറ്റുന്ന വിഷത്തോളം വരില്ല അമേരിക്കന്‍ ട്രംപ് പോലും.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.