Connect with us

Culture

ടി.പി കേസ് പ്രതി പി.കെ കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കാന്‍ നീക്കം

Published

on

 

കോഴിക്കോട്/വടകര: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ കുഞ്ഞനന്തന് ശിക്ഷയില്‍ ഇളവ് നല്‍കാനുള്ള നീക്കം വിവാദമാവുന്നു. എഴുപത് വയസ് തികഞ്ഞവര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നമുളളവര്‍ക്കും നല്‍കുന്ന ആനുകൂല്യം അനുസരിച്ചാണ് കുഞ്ഞനന്തനെ ജയില്‍ മോചിതനാക്കാന്‍ ശ്രമം നടക്കുന്നത്. ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശമനുസരിച്ച് കണ്ണൂര്‍ എസ്.പി റിപ്പോര്‍ട്ട് തയാറാക്കാന്‍ കൊളവല്ലൂര്‍ എസ്.ഐക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മരണപ്പെട്ട ആളിന്റെ ബന്ധുക്കളുടെ മൊഴിയെടുക്കുന്നതിന്റെ ഭാഗമായി കെ.കെ രമയുടെ മൊഴിയെടുത്തിരുന്നു. ഇളവ് അനുവദിക്കാനുള്ള നീക്കം നിയമപരമായി നേരിടുമെന്ന് കെ.കെ രമ വ്യക്തമാക്കി.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ 13ാം പ്രതിയായ കുഞ്ഞനന്തന്‍ പാര്‍ട്ടി നടത്തുന്ന കൊലപാതകങ്ങളുടെയെല്ലാം ബുദ്ധികേന്ദ്രമാണെന്ന്്് ടി.പി വധക്കേസിന്റെ സന്ദര്‍ഭത്തില്‍ പൊലീസ് വ്യക്തമാക്കിയിരുന്നു. ടി.പി ചന്ദ്രശേഖരന്‍ ഒരു ശല്യമാണെന്നും അവനെ അവസാനിപ്പിക്കണമെന്നും കൊടിസുനി ഉള്‍പ്പെടെയുള്ള മറ്റു പ്രതികളോട് കുഞ്ഞനന്തന്‍ പറഞ്ഞിരുന്നു. കുറ്റകൃത്യം നടത്തിയവരുടെയും ആസൂത്രണം ചെയ്തവരുടെയും കണ്ണിയായി പ്രവര്‍ത്തിക്കുകയായിരുന്നു കുഞ്ഞനന്തന്‍.
ടി.പി കേസില്‍ കുറ്റകൃത്യം നടത്തിയവര്‍ ഒന്നൊന്നായി പിടിയിലായ ഘട്ടത്തില്‍ കുഞ്ഞനന്തന്‍ ഒളിവില്‍ പോവുകയായിരുന്നു. ബംഗളുരു, പൂന, ബല്‍ഗാം എന്നിവിടങ്ങളില്‍ മാറി മാറി സഞ്ചരിച്ചു. മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷിച്ചിരുന്നുവെങ്കിലും കിട്ടിയില്ല. ഇതോടെ 2012 ജൂണില്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേറ്റശേഷം കുഞ്ഞനന്തന് പലതവണ പരോള്‍ അനുവദിക്കുകയുണ്ടായി.
2017 നവംബര്‍ 10ന് കുന്നോത്ത്് പറമ്പ് ലോക്കല്‍ കമ്മിറ്റി സമ്മേളനത്തില്‍ കുഞ്ഞനന്തന്‍ പങ്കെടുത്തത് വിവാദമായിരുന്നു. പൊതുവേദിയിലും പ്രകടനത്തിലും അദ്ദേഹം പങ്കെടുക്കുകയുണ്ടായി. രാഷ്ട്രീയ എതിരാളികളെ ശാരീരികമായും മാനസികമായും തകര്‍ക്കുന്നതില്‍ വളരെക്കാലമായി പാനൂര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് കുഞ്ഞനന്തന്‍. അക്രമം ആസൂത്രണം ചെയ്യുന്നതില്‍ വിദഗ്ധനാണ്. ടി.പി കേസിലെ പ്രതികള്‍ക്ക് കൃത്യത്തിനുശേഷം ഒളിത്താവളങ്ങള്‍ ഒരുക്കുന്നതിലും കുഞ്ഞനന്തന് പങ്കുണ്ടായിരുന്നതായി വ്യക്തമായിരുന്നു.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.