Connect with us

Culture

ട്രാക്കില്‍ അറ്റകുറ്റപ്പണി: നാളെ മുതല്‍ തീവണ്ടികളുടെ സമയക്രമം ഇങ്ങനെ

Published

on

കോഴിക്കോട്: എറംണാംകുളം-കോട്ടയം സെക്ഷനില്‍ കുറുപ്പന്തറക്കും ഏറ്റുമാനൂരിനും ഇടയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ഒക്ടോബര്‍ 24 മുതല്‍ 27 വരെയുള്ള ദിവസങ്ങളിലായിരിക്കും ഗതാഗത നിയന്ത്രണം. ഈ ദിവസങ്ങളില്‍ ചില ട്രെയിനുകള്‍ റദ്ദാക്കിയിട്ടുമുണ്ട്.

ഒക്ടോബര്‍ 24

റദ്ദാക്കിയ ട്രെയിനുകള്‍
1. കോട്ടയം വഴിയുള്ള കൊല്ലം-എറണാംകുളം -കൊല്ലം മെമി പാസഞ്ചര്‍ ട്രെയിന്‍(ട്രെയിന്‍ നമ്പര്‍.66300യ66301)

2. ആലപ്പുഴ വഴിയുള്ള എറണാംകുളം -കായംകുളം-എറണാംകുളം പാസഞ്ചര്‍ ട്രെയിന്‍(ട്രെയിന്‍
നമ്പര്‍.56381യ56382)
3. കോട്ടയം വഴിയുള്ള എറണാംകുളം-കായംകുളം-എറണാംകുളം പാസഞ്ചര്‍ ട്രെയിന്‍(ട്രെയിന്‍
നമ്പര്‍.56387യ56388)

വഴിതിരിച്ചുവിടുന്ന ട്രെയിനുകള്‍

1. തിരുവന്തപുരം -ഹൈദരാബാദ് ശബരി എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍.17229)
2. ഹസ്രത്ത് നിസാമുദീന്‍ -തിരുവനന്തപുരം എക്‌സപ്രസ് (ട്രെയിന്‍ നമ്പര്‍.22654)
3. ഡെറാഡൂണ്‍ -കൊച്ചുവേളി എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍.22660)
4. ന്യൂഡല്‍ഹി -തിരുവനന്തപുരം കേരള എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍.12626)

ഈ ട്രെയിനുകള്‍ ആലപ്പുഴ വഴിയാകും സര്‍വീസ് നടത്തുക. ഹരിപ്പാട്,അമ്പലപ്പുഴ, ചേര്‍ത്തല സ്‌റ്റേഷനുകളില്‍ ഒരു മിനിറ്റും എറണാകുളം ജംഗ്ഷന്‍ ആലപ്പുഴ സ്‌റ്റേഷനുകളില്‍ രണ്ട് മിനിറ്റും ട്രെയിനുകള്‍ നിര്‍ത്തിയിടും.

കന്യകുമാരിയില്‍ നിന്നും മുംബൈ വരെ പോകുന്ന ജയന്തി ജനത എക്‌സ്പ്രസ് കോട്ടയത്ത് ഒരു മണിക്കൂര്‍ 20 മിനിറ്റ് പിടിച്ചിടും.

ഒക്ടോബര്‍ 25 പൂര്‍ണ്ണമായും റദ്ദ് ചെയ്ത ട്രെയിനുകള്‍

1. കോട്ടയം വഴിയുള്ള കെല്ലം എറണാകുളം -കൊല്ലം മെമു പാസഞ്ചര്‍ ട്രെയിന്‍ (ട്രെയിന്‍ നമ്പര്‍.66300/66301)
2. കോട്ടയം വഴിയുള്ള എറണാകുളം- കായങ്കുളം -എറണാകുളം മെമു പാസഞ്ചര്‍ ട്രെയിന്‍ (ട്രെയിന്‍ നമ്പര്‍.56387/56388),
3. കോട്ടയം വഴിയുള്ള എറണാകുളം -കൊല്ലം -എറണാകുളം മെമു പാസഞ്ചര്‍ ട്രെയിന്‍ (ട്രെയിന്‍ നമ്പര്‍.66307/66308)

വിവിധ സ്‌റ്റേഷനുകളില്‍ പിടിച്ചിടുന്ന ട്രെയിനുകള്‍

1. ഹൈദരാബാദ്- തിരുവന്തപുരം ശബരി എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍.17230) കുറുപ്പന്തറയില്‍ 50 മിനിറ്റ്
2. മംഗ്ലൂര്‍ -തിരുവനന്തപുരം പരശുറാം എക്‌സപ്രസ് (ട്രെയിന്‍ നമ്പര്‍.16649) കുറുപ്പന്തറയില്‍ 45 മിനിറ്റ്
3. ശ്രിമാത വൈഷ്‌ണോ ദേവി കത്ര കന്യാകുമാരി ഹിമസാഗര്‍ എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍.16318) വൈക്കം റോഡില്‍ 30 മിനിറ്റ്
4. തിരുവനന്തപുരം- ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍.12625) കോട്ടയം 50 മിനിറ്റ്

ഒക്ടോബര്‍ 27 പൂര്‍ണ്ണമായും റദ്ദ് ചെയ്ത ട്രെയിനുകള്‍

1. ആലപ്പുഴ വഴിയുള്ള എറണാകുളം- കായങ്കുളം -എറണാകുളം പാസഞ്ചര്‍ ട്രെയിന്‍ (ട്രെയിന്‍ നമ്പര്‍.56381/56382)
2. കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം -എറണാകുളം മെമു പാസഞ്ചര്‍ ട്രെയിന്‍ (ട്രെയിന്‍ നമ്പര്‍.66307/66308)
3. ആലപ്പുഴ – കായങ്കുളം പാസഞ്ചര്‍ ട്രെയിന്‍ (ട്രെയിന്‍ നമ്പര്‍.56377)
4. ആലപ്പുഴ വഴിയുള്ള കായങ്കുളം – എറണാകുളം പാസഞ്ചര്‍ ട്രെയിന്‍ (ട്രെയിന്‍ നമ്പര്‍.56380)
5. ആലപ്പുഴ വഴിയുള്ള കൊല്ലം – എറണാകുളം മെമു പാസഞ്ചര്‍ ട്രെയിന്‍ (ട്രെയിന്‍ നമ്പര്‍.66302)
6. കോട്ടയം വഴിയുള്ള എറണാകുളം – കൊല്ലം മെമു പാസഞ്ചര്‍ ട്രെയിന്‍ (ട്രെയിന്‍ നമ്പര്‍.66301)
7. കോട്ടയം വഴിയുള്ള എറണാകുളം – കായങ്കുളം – എറണാകുളം പാസഞ്ചര്‍ ട്രെയിന്‍ (ട്രെയിന്‍ നമ്പര്‍.56387/56388)

വിവിധ സ്‌റ്റേഷനുകളില്‍ പിടിച്ചിടുന്ന ട്രെയിനുകള്‍

1. ഹൈദരാബാദ് -തിരുവന്തപുരം ശബരി എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍.17230) കുറുപ്പന്തറയില്‍ 60 മിനിറ്റ്
2. മംഗ്ലൂര്‍- നാഗര്‍കോവില്‍ പരശുറാം എക്‌സപ്രസ് (ട്രെയിന്‍ നമ്പര്‍.16649) കുറുപ്പന്തറയില്‍ 35 മിനിറ്റ്
3. തിരുവനന്തപുരം- ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍.12625) കോട്ടയം 60 മിനിറ്റ്‌

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.