Connect with us

Culture

“മുത്തലാഖ്: നിയമ നിര്‍മാണത്തിന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നില്ല”

Published

on

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ നിര്‍ബന്ധ പ്രകാരമാണ് തിടുക്കപ്പെട്ട് മുത്തലാഖ് നിരോധന ബില്‍ കൊണ്ടുവന്നതെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം നിരര്‍ത്ഥകമാണെന്ന് നിയമ വിദഗ്ധര്‍.

ലോക്‌സഭയില്‍ മുത്തലാഖ് നിരോധന ബില്‍ അവതരിപ്പിച്ച്് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞത്, മുത്തലാഖ് വിഷയത്തില്‍ ആറു മാസത്തിനകം നിയമ നിര്‍മാണം നടത്താന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടുവെന്നായിരുന്നു. ഇക്കാര്യം മന്ത്രി ട്വിറ്ററിലും ആവര്‍ത്തിച്ചു. പക്ഷേ ഇത് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചു വെച്ചു കൊണ്ടുള്ള വിവരമായിരുന്നുവെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

നിയമമന്ത്രിയും വിവിധ ബി.ജെ.പി നേതാക്കന്‍മാരും മുത്തലാഖ് നിരോധന നിയമം പാസാക്കിയെടുക്കുന്നതിനായി ആവര്‍ത്തിച്ച് ഉന്നയിക്കുന്നത് സുപ്രീം കോടതിയുടെ ഒരു നിരീക്ഷണം മാത്രമാണെന്നതാണ് യാഥാര്‍ത്ഥ്യം. ഇതാവട്ടെ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാരും തള്ളിക്കളഞ്ഞതുമാണ്. ആഗസ്റ്റ് 22-നാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് മുത്തലാഖ് വിഷയത്തില്‍ വിധി പ്രസ്താവം നടത്തിയത്. ഇതില്‍ തന്നെ അഭിപ്രായ ഭിന്നതയും ഉണ്ടായിരുന്നു. അന്നത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റി്‌സ് ജെ.എസ് ഖെഹാര്‍, ജസ്റ്റിസ് എസ്.എ നസീര്‍ എന്നിവര്‍ മുത്തലാഖ് മതപരമായ ആവശ്യമായ ഒരു പ്രയോഗമാണെന്നും അതിനാല്‍ ഭരണഘടനയുടെ അനുഛേദം 25 പ്രകാരം മൗലികാവകാശമായ.ി സംരക്ഷിക്കപ്പെടേണ്ടതാണെന്നുമാണ് അഭിപ്രായപ്പെട്ടത്.

തലാഖ് ഇ ബിദ്അത്ത് സുന്നികളുടെ മതപരമായ വിശ്വാസത്തിന്റെ ഭാഗമാണെന്നും 1400 വര്‍ഷത്തിലധികമായി ഇത് പിന്തുടരുന്നുണ്ടെന്നും മുസ്‌ലിം വ്യക്തിനിയമത്തിന്റെ ഭാഗമായി ഇത് അംഗീകരിച്ചതുമാണെന്നും അതിനാല്‍ ഇതിനെ അസാധുവാക്കാനോ, നിയമ പ്രകാരം അസ്വീകാര്യമാക്കാനോ കോടതിക്ക് കഴിയില്ലെന്നും ജസ്റ്റിസുമായാ ഖെഹാറും നസീറും അഭിപ്രായപ്പെട്ടു. ഭരണഘടന സംരക്ഷിക്കാന്‍ മാത്രമല്ല, അനുഷ്ഠാനങ്ങള്‍ നിലനിര്‍ത്താനും കോടതിക്ക് ബാധ്യതയുണ്ടെന്നും ഇരുവരും വ്യക്തമാക്കി.

അതേസമയം, ഭരണഘടനയുടെ അനുഛേദം 142 പ്രകാരം പൂര്‍ണ നീതി നടപ്പിലാക്കേണ്ടതുള്ളതിനാല്‍ ലിംഗ അസമത്വം ഒഴിവാക്കേണ്ടതിനാല്‍ മുത്തലാഖ് സ്വമേധയാ ഒഴിവാക്കേണ്ടതാണെന്നും ഇരുവരും പറഞ്ഞു. തലാഖ് ഇ ബിദ്അമത്ത് പരാമര്‍ശിക്കുന്ന തരത്തില്‍ ആവശ്യമായ നിയമം നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിക്കുന്നതായും അവസാനമായി ഇരുവരും പറഞ്ഞു. നിയമ നിര്‍മാണം നടക്കുന്നതുവരെ ആറുമാസത്തേക്ക് മുത്തലാഖ് ചൊല്ലുന്നതില്‍ നിന്നും മുസ്‌ലിം ഭര്‍ത്താക്കന്‍മാരെ വിലക്കുന്നതായും ജസ്റ്റിസുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഈ നിര്‍ദേശത്തെയാണ് പുതിയ നിയമം ആറുമാസത്തിനകം നിര്‍മിക്കണമെന്ന തരത്തില്‍ സുപ്രീം കോടതി നിര്‍ദേശിച്ചു എന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാറും ബി.ജെ.പി നേതാക്കളും ഉന്നയിക്കുന്നത്. അതേ സമയം ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്നു മൂന്ന് ജഡ്ജിമാര്‍ മുത്തലാഖ് മൗലികാവകാശമാണെന്നും അത് സംരക്ഷിക്കേണ്ടതാണെന്നുമാണ് അഭിപ്രായപ്പെട്ടതെന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നേയില്ല.

മുത്തലാഖ് വിഷയത്തില്‍ സുപ്രീം കോടതി ഏകകണ്ഠമായി വിധി പറഞ്ഞിട്ടില്ലെന്നിരിക്കെ, തിടുക്കപ്പെട്ട് നിയമ നിര്‍മാണം നടത്താനുള്ള ശ്രമത്തിനു പിന്നില്‍ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നാണ് കരുതപ്പെടുന്നത്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.