Connect with us

Culture

യു.എസ് കുടിയേറ്റ വിരുദ്ധ ഉത്തരവ് ; സമ്മര്‍ദ്ദം ശക്തമാക്കി ലോക രാജ്യങ്ങള്‍

Published

on

ന്യൂയോര്‍ക്ക്: ഏഴു രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ ട്രംപിന്റെ നടപടിക്കെതിരെ ലോകമെങ്ങും പ്രതിഷേധം പുകയുന്നു. കൂടുതല്‍ ലോക രാജ്യങ്ങള്‍ നടപടിയെ അപലപിച്ച് രംഗത്തെത്തി. അമേരിക്കക്കകത്തും ഉത്തരവിനെതിരെ പ്രതിഷേധം രൂക്ഷമായി. കഴിഞ്ഞ ദിവസം വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന പ്രതിഷേധങ്ങള്‍ ഇന്നലെ പ്രധാന നഗരങ്ങളിലേക്ക് വ്യാപിച്ചു.

വൈറ്റ്ഹൗസിനു സമീപത്തും വാഷിങ്ടണ്‍ ഡി.സിയിലും ന്യൂയോര്‍ക്കിലെ ബാറ്ററി പാര്‍ക്കിലും ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. യു.എസ് നടപടിയെ അപലപിച്ച് 57 മുസ്്‌ലിം രാഷ്ട്രങ്ങളുടെ കൂട്ടായ്മ രംഗത്തെത്തി. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്്‌ലാമിക് കോ-ഓപ്പറേഷന്‍ ആണ് യു.എസ് നടപടിയില്‍ ആശങ്ക പ്രകടിപ്പിച്ചും വിവേചനപരമായ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും രംഗത്തെത്തിയത്. ഓസ്‌കര്‍ വേദിയിലേക്കും ട്രംപിന്റെ നടപടിക്കെതിരായ പ്രതിഷേധം കടന്നുകയറുകയാണ്.

ഓസ്‌കര്‍ പുരസ്‌കാരദാന വേദിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദി വ്യക്തമാക്കി. വിദേശഭാഷാ വിഭാഗത്തില്‍ ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ച ദ സെയില്‍സ്മാന്‍ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ഫര്‍ഹാദി. യു.എസിലെ ശ്രദ്ധേയമായ ചലച്ചിത്ര അവാര്‍ഡ് വിതരണ വേദിയായ സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗ്വില്‍ഡിലും ട്രംപിന്റെ നടപടിക്കെതിരെ അതിരൂക്ഷ വിമര്‍ശനം ഉയര്‍ന്നു.

അറ്റ്‌ലാന്റ, ഓസ്റ്റിന്‍, ബാള്‍ട്ടിമോര്‍, ബോസ്റ്റണ്‍, ബോയ്‌സി, ചിക്കാഗോ, ഡള്ളാസ്, ദത്രോയിറ്റ്, സാന്‍ഫ്രാന്‍സിസ്‌കോ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ട്രംപിന്റെ നടപടിയെ വിമര്‍ശിച്ചും അഭയാര്‍ത്ഥികള്‍ക്കും മുസ്‌ലിംകള്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ഇന്നലെ പടുകൂറ്റന്‍ പ്രകടനങ്ങള്‍ നടന്നു. അതേസമയം കുടിയേറ്റക്കാരേയും അഭയാര്‍ത്ഥികളേയും വിലക്കിയ നടപടിയില്‍ ഉറച്ചുനില്‍ക്കുമെന്ന് യു.എസ് ഭരണകൂടം വ്യക്തമാക്കി.

മുസ്‌ലിംകള്‍ക്കെതിരെയല്ല നടപടിയെന്നും അമേരിക്കയുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രം വിസ അനുവദിച്ചാല്‍ മതിയെന്നാണ് തീരുമാനമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വിശദീകരിച്ചു. പാകിസ്താന്‍ ഉള്‍പ്പെടെ കൂടുതല്‍ രാഷ്ട്രങ്ങള്‍ക്ക് ഭാവിയില്‍ വിലക്ക് ബാധകമാക്കിയേക്കാമെന്നും യു.എസ് കേന്ദ്രങ്ങള്‍ പറഞ്ഞു.
വൈറ്റ് ഹൗസിന്റെ വാദങ്ങളെ തള്ളി വിവിധ യു.എസ് സ്റ്റേറ്റുകള്‍ രംഗത്തെത്തി. ട്രംപിന്റെ നടപടിയെ അപലപിച്ച് 16 അമേരിക്കന്‍ സ്റ്റേറ്റുകളിലെ അറ്റോര്‍ണി ജനറല്‍മാര്‍ സംയുക്ത പ്രസ്താവന പുറത്തിറക്കി. കാലിഫോര്‍ണിയ, പെന്‍സില്‍വാനിയ സംസ്ഥാനങ്ങളും പ്രമേയത്തെ പിന്തുണച്ചു. ട്രംപിന്റെ സ്വന്തം പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ ക്യാമ്പില്‍നിന്നും നടപടിക്കെതിരെ എതിര്‍സ്വരം ഉയര്‍ന്നു.

റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ ജോണ്‍ മക്കൈന്‍, ലിന്‍സെ ഗ്രഹാം എന്നിവരാണ് പരസ്യ എതിര്‍പ്പുമായി രംഗത്തെത്തിയത്. അമേരിക്കയുടെ സുരക്ഷയെയല്ല, ഭീകര റിക്രൂട്ട്‌മെന്റിനെയാണ് നടപടി സഹായിക്കുകയെന്ന് ഇരുവരും കുറ്റപ്പെടുത്തി. യു.എസ് ഉത്തരവ് നിയമവിരുദ്ധമാണെന്ന് യു.എന്‍ മനുഷ്യാവകാശ സമിതി തലവന്‍ സഈദ് റഅദ് അല്‍ ഹുസൈനും കുറ്റപ്പെടുത്തി.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.