Connect with us

Culture

കുമ്പളയില്‍ വിജയഭേരി മുഴക്കി യു.ഡി.എഫ് പൊതുസമ്മേളനം

Published

on

കുമ്പള: മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന്റെ തെരഞ്ഞടുപ്പ് പ്രചരണാര്‍ത്ഥം കുമ്പളയില്‍ ഉജ്ജ്വല പൊതു സമ്മേളനം നടത്തി. കോണ്‍ഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും ഘടക കക്ഷികളുടെയും ഒട്ടുമിക്ക സംസ്ഥാന നേതാക്കളും പങ്കെടുത്ത പൊതു സമ്മേളനം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയ വിളംബരമായി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണി സമ്മേളനം ഉദ്ഘാടനം ചെയ്തു. അഞ്ചര വര്‍ഷത്തെ നരേന്ദ്രമോദി ഭരണത്തില്‍ രാജ്യം നാശത്തിലേക്ക് നീങ്ങുകയാണെന്ന് ആന്റണി പറഞ്ഞു. കര്‍ഷകര്‍, തൊഴിലാളികള്‍, വ്യാപാരികള്‍, യുവജനങ്ങള്‍ എന്നിവര്‍ക്ക് ഭരണം കൊണ്ട് ഒരു പ്രയോജനവും ലഭിക്കുന്നില്ല. രാജ്യത്തെ ഒട്ടുമിക്ക പൊതുമേഖലാ സ്ഥാപനങ്ങളും വിറ്റുതുലച്ചു. ചെറുപ്പക്കാര്‍ക്കൊന്നും ജോലിയില്ല. പുതുതായി ആര്‍ക്കും തൊഴിലവസരം സൃഷ്ടിക്കുന്നില്ല. മന്‍മോഹന്‍ സിംഗ് പ്രധാന മന്ത്രിയായിരുന്ന കാലത്ത് ഐശ്വര്യപൂര്‍ണമായിരുന്നു. മോദിയുടെ ഭരണത്തില്‍ ഇന്ത്യയുടെ സമ്പദ്ഘടന തന്നെ പാടെ തകര്‍ന്നു. കര്‍ഷകര്‍ ആത്മഹത്യുടെ മുനമ്പിലാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നു. കേരളത്തിലെ കര്‍ഷകര്‍ വാര്‍ത്ത് കഴിയുന്നു.
സംസ്ഥാനത്ത്പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു ഭരണം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന ഇടതു സര്‍ക്കാര്‍ സംസ്ഥാനം ഭരിക്കുമ്പോള്‍ അക്രമ, കൊലപാതക രാഷ്ട്രീയത്തിന്റെ ഈറ്റില്ലമായി കേരളം മാറി. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ മോദിക്കും പിണറായി വിജയനും തിരിച്ചടി നല്‍കണം. അന്തരിച്ച പി.ബി അബ്ദുല്‍ റസാഖ് ജനകീയനായ എം.എല്‍.എയായിരുന്നു. രാഷ്ട്രീയമോ ജാതിയോ മതമോ നോക്കാതെ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ട ജനകീയനായ എം.എല്‍.എയായിരുന്നു. താന്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ മഞ്ചേശ്വരത്തിന്റെ വികസനത്തിന് വേണ്ടി ഒട്ടേറെ ആവശ്യങ്ങളുമായി ഡല്‍ഹിയില്‍ വന്നിരുന്നു. പറ്റാവുന്ന കാര്യങ്ങളൊക്കെ ചെയ്തു കൊടുത്തു. മഞ്ചേശ്വരം മണ്ഡലത്തില്‍ എച്ച്.എ.എല്‍ ഫാക്ടറി സ്ഥാപിച്ചതില്‍ പി.ബി.യുടെ ശ്രമഫലമായാണ്. പി.ബി അബ്ദുല്‍ റസാഖിന്റെ നിര്യാണം മൂലം നടക്കുന്ന തെരഞ്ഞടുപ്പില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി മത്സരിക്കുന്ന എം.സി ഖമറുദ്ദീനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് ആന്റണി ആവശ്യപ്പെട്ടു.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി അധ്യക്ഷത വഹിച്ചു. അഡ്വ.സക്കീര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, ട്രഷറര്‍ സി.ടി. അഹമ്മദലി, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍ എം.പി, മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍, പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍, എം പിമാരായ എം.കെ. പ്രേമചന്ദ്രന്‍, ജോസ് കെ. മാണി, രമ്യ ഹരിദാസ്, ജോസ് കെ. മണി, എന്‍.കെ പ്രേമചന്ദ്രന്‍, എം.എല്‍.എ മാരായ സണ്ണി ജോസഫ്, സി.മമ്മൂട്ടി, എന്‍.എ നെല്ലിക്കുന്ന്, കെ.എം. ഷാജി, കെ.പി സി.സി ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി കെ. നീലകണ്ഠന്‍, മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്, ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന്‍, കര്‍ണ്ണാടക കോണ്‍ഗ്രസ് നേതാക്കളായ അഭയചന്ദ്ര റൈ,വിനയകുമാര്‍ സൊര്‍ക്കെ, ജില്ലാ മുസ് ലിം ലീഗ് ആക്ടിംഗ് പ്രസിഡന്റ് ടി.ഇ. അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍, ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍, ഭാരവാഹികളായ ബാലകൃഷ്ണന്‍ പെരിയ, എം .കുഞ്ഞമ്പു നമ്പ്യാര്‍ ,സുന്ദര ആരിക്കാടി, ജില്ലാ മുസ് ലിം ലീഗ് ഭാരവാഹികളായ എം. എസ്.മുഹമ്മദ്ക്കുഞ്ഞി, വി.പി. അബ്ദുല്‍ ഖാദര്‍ ,മഞ്ചേശ്വരം മണ്ഡലം മുസ് ലിം ലീഗ് പ്രസിഡന്റ് ടി.എ മൂസ, മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ എം അബ്ബാസ്, കണ്‍വീനര്‍ മഞ്ജുനാഥ ആള്‍വ, കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍ പുണ്ടരികാക്ഷ, അഡ്വ. എ സുബ്ബയ്യ റൈ, സയ്യിദ് ഹാദി തങ്ങള്‍, കരിവെള്ളൂര്‍ വിജയന്‍, എം.എച്ച് ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.