Connect with us

Culture

ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു

Published

on

കൊച്ചി: പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി (പി.എ ഇബ്രാഹിം-68) അന്തരിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെ ആലുവ അന്‍വര്‍ മെമ്മോറിയല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറില്‍ വെച്ചായിരുന്നു അന്ത്യം. കരള്‍ അര്‍ബുദത്തെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചു മാസമായി സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടു ദിവസം മുമ്പാണ് പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയത്. മൃതദേഹം വൈകിട്ട് ഏഴുമണിയോടെ ഉമ്പായി താമസിക്കുന്ന ഫോര്‍ട്ട് കൊച്ചി കൂവപ്പാടം ശാന്തി നഗര്‍ ഗസലിലേക്ക് കൊണ്ടുവന്നു. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.

ഇന്ന് രാവിലെ എട്ടു മണിയോടെ കല്‍വത്തി കമ്മ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ഖബറടക്കം ഉച്ചക്ക് 12ന് ഫോര്‍ട്ടുകൊച്ചി കല്‍വത്തി ജുമാ മസ്ജിദില്‍. ഭാര്യ: അഫ്‌സ. മക്കള്‍: ഷൈലജ, സബിത, സമീര്‍. മരുമക്കള്‍: നിഷാദ്, നൗഫല്‍. മാര്‍ച്ച് എട്ടിന് കുവൈത്തില്‍ ഒരു ഗസല്‍ പ്രോഗ്രാമിന് പോവാനിരിക്കെയാണ് ഉമ്പായിക്ക് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. ഗസല്‍ എന്ന സംഗീത ശാഖയെ മലയാളിക്ക് പ്രിയതരമാക്കിയതില്‍ ഉമ്പായിയുടെ പങ്ക് നിസ്തുലമായിരുന്നു. ഡോ.ഹസ്രത്ത് ജയ്പുരിയുടെ വരികള്‍ ഈണമിട്ട് പാടിയ ആദാബ് ആയിരുന്നു ആദ്യ ഗസല്‍ ആല്‍ബം. വേണു വി ദേശത്തിന്റെ വരികള്‍ക്ക് ഈണം നല്‍കി പ്രണാമം എന്ന പേരില്‍ പുറത്തിറക്കിയ ആദ്യത്തെ മലയാള ഗസല്‍ ആല്‍ബം ജീവിതത്തിലെ വഴിത്തിരിവായി. ഒ.എന്‍.വി, സച്ചിദാനന്ദന്‍, യൂസഫലി കേച്ചേരി തുടങ്ങിയവരുടെ വരികളും പിന്നീട് ഗസലുകളാക്കി മാറ്റി. ഉമ്പായിക്ക് വേണ്ടി മൂന്ന് ആല്‍ബങ്ങളിലായി 27 കവിതകളാണ് ഒ.എന്‍.വി രചിച്ചത്. ഒ.എന്‍.വിയുടെ ഒമ്പത് പ്രണയ കവിതകളുമായാണ് അദ്ദേഹത്തിന്റെ അവസാന ആല്‍ബമായ പാടുക സൈഗാള്‍ പാടൂ ഇറങ്ങിയത്. ഗസല്‍ മാല, ഓര്‍മകളില്‍ മെഹബൂബ്, ഫിര്‍ വഹി ശ്യാം, മധുരമീ ഗാനം, ഹൃദയരാഗം, അകലെ മൗനം പോല്‍, ഒരു മുഖം മാത്രം, പാര്‍ കെ സപ്ന്‍ തുടങ്ങിയവയാണ് മറ്റു പ്രധാന ആല്‍ബങ്ങള്‍. 1950ല്‍ ഫോര്‍ട്ടുകൊച്ചി നെല്ലുകടവ് പടിഞ്ഞാറെ വീട്ടില്‍ വീട്ടില്‍ പരേതരായ അബുവിന്റെയും പാത്തുവിന്റെയും മകനായാണ് ഉമ്പായിയുടെ ജനനം. കുട്ടിക്കാലത്ത് തബല വാദകനായാണ് ഉമ്പായി സംഗീത ലോകത്തേക്കെത്തിയത്. പിന്നീട് ഗസലിന്റെ വഴിയാണ് തന്റേതെന്ന് തിരിച്ചറിഞ്ഞു. കൊച്ചിക്കാരുടെ ജനപ്രിയ ഗായകനായിരുന്ന എച്ച്. മെഹ്ബൂബിന്റെ തബലിസ്റ്റായി. തബലയില്‍ കൂടുതല്‍ പ്രാവീണ്യം നേടുകയെന്ന ലക്ഷ്യത്തോടെ മുംബയിലേക്ക് വണ്ടിക യറി. അവിടെ ഉസ്താദ് മുജാവര്‍ അലിയുടെ ശിഷ്യനായി.

തബലയെക്കാള്‍ ഉമ്പായിയുടെ മികവ് ആലാപനത്തിലാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത് ഉമ്പായിയുടെ ജീവിതത്തിലെ ആദ്യ വഴിത്തിരിവായി. കേരളത്തിലേക്ക് മടങ്ങിയെത്തി ഗസലിനായി സംഗീത ട്രൂപ്പുണ്ടാക്കി. മലയാളത്തിലെ തന്നെ ആദ്യ ഗസല്‍ സംഗീത ട്രൂപ്പായിരുന്നു അത്. തണുപ്പന്‍ പ്രതികരണമായിരുന്നു തുടക്കത്തില്‍. പതിയെ ഉമ്പായിയുടെ ഗസല്‍ മഴയില്‍ മലയാളികള്‍ അലിയാന്‍ തുടങ്ങി. പിന്നീട് രാത്രികാലങ്ങളില്‍ കൊച്ചിയിലെ ഹോട്ടലുകളില്‍ ഉമ്പായി പെയ്യിച്ച ഗസല്‍ മഴ അനുഭവിക്കാന്‍ നിരവധി പേരെത്തി. പ്രശസ്ത സംവിധായകന്‍ ജോണ്‍ എബ്രഹാമാണ് ഉമ്പായിക്ക് ആ പേരു നല്‍കിയത്. ജോണിന്റെ അമ്മ അറിയാന്‍ സിനിമയില്‍ ഉമ്പായി ഒരു ഗാനം ആലപിച്ചിരുന്നു. പി.എ ഇബ്രാഹിമിനെ മറ്റ് ഇബ്രാഹിമുമാര്‍ക്കിടയില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ ഉമ്പായി എന്ന് സിനിമയുടെ ടൈറ്റിലില്‍ ചേര്‍ക്കുകയായിരുന്നു. രാജ്യത്തുടനീളവും ഗള്‍ഫ് നാടുകളിലും ഗസലുകള്‍ അവതരിപ്പിച്ച ഉമ്പായിക്ക് വലിയ ആരാധകവൃന്ദമുണ്ടായിരുന്നു.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.