Connect with us

Culture

ഓഖി ദുരന്തത്തിന് നൂറ് ദിവസം പിന്നിടുമ്പോഴും വാഗ്ദാനങ്ങള്‍ കടലാസില്‍

Published

on

ഫിര്‍ദൗസ് കായല്‍പ്പുറം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന് നൂറുദിവസം പിന്നിടുമ്പോഴും സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളും പാക്കേജും കടലാസില്‍. മരിച്ചവരുടെ കുടുംബത്തിന് പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജ് ഇനിയും നല്‍കിയിട്ടില്ല. കാണാതായവര്‍ മൂന്നുമാസത്തിനകം തിരിച്ചെത്തിയില്ലെങ്കില്‍ മരിച്ചതായി കണക്കാക്കി നഷ്ടപരിഹാരം അനുവദിക്കുമെന്ന പ്രഖ്യാപനവും പാഴ്‌വാക്കായി.
മരിച്ച 52 പേരുടെ കുടുംബത്തിന് 22 ലക്ഷം രൂപവെച്ച് നല്‍കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ ഒരു രൂപപോലും ഇവരുടെ പേരില്‍ ട്രഷറിയില്‍ നിക്ഷേപിച്ചിട്ടില്ല. 52ല്‍ ഏഴുപേര്‍ക്ക് മാത്രമാണ് ഈ തുകയുടെ പലിശ ലഭിക്കുന്നത്. മറ്റുള്ളവര്‍ ഇപ്പോള്‍ ട്രഷറികളില്‍ കയറിയിറങ്ങുകയാണ്. ട്രഷറിയില്‍ ഇവരുടെ പേരില്‍ പണം നിക്ഷേപിച്ചിട്ടില്ല. നിക്ഷേപിക്കാത്ത പണത്തിന് എങ്ങനെ പലിശ നല്‍കുമെന്നാണ് ട്രഷറി ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്. 22 ലക്ഷം രൂപ ട്രഷറിയില്‍ നിക്ഷേപിച്ചാല്‍ മരിച്ചയാളുടെ കുടുംബത്തിന് പ്രതിമാസം 14,000 രൂപ വീതം പലിശ ലഭിക്കും. വാഗ്ദാനം ചെയ്ത 22 ലക്ഷം ഏഴ് വര്‍ഷത്തിന് ശേഷം മാത്രമേ ഇവര്‍ക്ക് ലഭിക്കൂ. അതായത് അടുത്ത സര്‍ക്കാരാണ് ഈ നഷ്ടപരിഹാര തുക നല്‍കേണ്ടതെന്നര്‍ത്ഥം. ഫലത്തില്‍ ഓഖിയില്‍ മരിച്ചവരുടെ കുടുംബങ്ങളെ സര്‍ക്കാര്‍ പട്ടിണിയിലാക്കിയിരിക്കുകയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ പത്തുലക്ഷം, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ അഞ്ചുലക്ഷം, മത്സ്യഫെഡിന്റെ അഞ്ചുലക്ഷം, കേന്ദ്രസര്‍ക്കാരിന്റെ രണ്ടുലക്ഷം എന്നിങ്ങനെയാണ് ഒരു കുടുംബത്തിന് 22 ലക്ഷം രൂപ പ്രഖ്യാപിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ വകയായി വെറും പത്തുലക്ഷം രൂപ മാത്രമാണ് അനുവദിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ പ്രതിമാസം 150 രൂപ വീതം അടയ്ക്കുന്ന ഇന്‍ഷുറന്‍സ് പ്രീമിയമാണ് ക്ഷേമനിധിയുടെയും മത്സ്യഫെഡിന്റെയും അഞ്ചുലക്ഷം വീതം നല്‍കുന്നത്. ഇത് കടലില്‍ പോകുന്നവര്‍ ഏത് അപകടത്തില്‍ മരിച്ചാലും ലഭിക്കുന്ന തുകയുമാണ്.
അതേസമയം കാണാതായ 214 പേര്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല. സര്‍ക്കാരിന്റെ കണക്കില്‍ കാണാതായവരുടെ എണ്ണം 104 ആണ്. കാണാതായവരുടെ കുടുംബത്തിന് യാതൊരു ആനുകൂല്യങ്ങളും നല്‍കുന്നില്ല. വള്ളങ്ങളില്‍ മത്സ്യബന്ധനത്തിനു പോകുന്ന നിരവധി പേര്‍ക്ക് ഓഖിയില്‍പെട്ട് ജീവനോപാധികള്‍ നഷ്ടമായിട്ടുണ്ട്. ഒരു വള്ളത്തില്‍ രണ്ട് എഞ്ചിനുകളാണുണ്ടാവുക. ഒരു എഞ്ചിന്റെ വില 1,40,000 രൂപയാണ്. വലയും ജി.പി.ആര്‍.എസും മറ്റ് മത്സ്യബന്ധന സാമഗ്രികളും അടക്കം ശരാശരി ഒരു വള്ളത്തിന്റെ ഉടമയ്ക്ക് നഷ്ടമായത് പതിമൂന്ന് ലക്ഷം രൂപയാണ്. ഇതുമായി ബന്ധപ്പെട്ട വിവരശേഖരണം പോലും ഇനിയും നടത്തിയിട്ടില്ല.

കാണാതായവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നു മാത്രമല്ല, മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനാല്‍ ഇവരുടെ ഭാര്യമാര്‍ക്ക് വിധവാ പെന്‍ഷന് പോലും അപേക്ഷിക്കാനാകാത്ത സ്ഥിതിയാണ്. മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടും മറ്റും വലിയ ബുദ്ധിമുട്ടാണ് ഇവര്‍ അനുഭവിക്കുന്നത്. തിരുവനന്തപുരത്ത് വലിയതുറ, പൂന്തുറ, അടിമലത്തുറ, കൊച്ചുവേളി എന്നിവിടങ്ങളില്‍ നിന്ന് ചെറുവള്ളങ്ങളില്‍ പോയവരാണ് ഇനിയും തിരിച്ചെത്താനുള്ളത്. കാണാതായ എല്ലാവരുടെയും കുടുംബത്തിന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ അയ്യായിരം രൂപയുടെ സഹായം മാത്രമാണ് ഇവര്‍ക്ക് ലഭിച്ചിട്ടുള്ളത്. തന്റെ മണ്ഡലത്തില്‍ നിന്ന് കാണാതായവരുടെ കുടുംബത്തിന് 3000 രൂപവീതം വി.എസ് ശിവകുമാര്‍ എം.എല്‍.എയും നല്‍കുകയുണ്ടായി.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.