Connect with us

Culture

വേങ്ങര ഉപതെരഞ്ഞെടുപ്പ് ; സര്‍ക്കാറിന്റെ വിലയിരുത്തല്‍ സി.പി.എമ്മിനെ വെട്ടിലാക്കി എം.എം മണി

Published

on

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഇടത് ഭരണം വിലയിരുത്തുമോ ഇല്ലയോ. പ്രചാരണ ചൂടിലേക്ക് നീങ്ങുന്ന വേങ്ങരയില്‍ ഇടതുമുന്നണിയെ അലട്ടുന്ന തലവേദനയാണിത്. ഭരണത്തിന്റെ വിലയിരുത്തലാകില്ലെന്നാണ് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആവര്‍ത്തിച്ച് പറഞ്ഞു പോയത്. എന്നാല്‍ ഇന്നലെ മണ്ഡലത്തിലെത്തിയ വൈദ്യുതി മന്ത്രി എം.എം മണി തറപ്പിച്ചു പറഞ്ഞതാവട്ടെ ഇടത് സര്‍ക്കാറിന്റെ പ്രവര്‍ത്തനം വിലയിരുത്തുമെന്നാണ്, ഒന്നേകാല്‍ വര്‍ഷത്തെ ഇടത് ഭരണം വേങ്ങരയില്‍ വോട്ടായി മാറുമെന്ന പ്രതീക്ഷയും മണി പ്രകടിപ്പിച്ചു.

സര്‍ക്കാറിന്റെ പ്രവര്‍ത്തനം വേങ്ങരയില്‍ പുറത്തെടുക്കുന്നത് ഗുണകരമാവില്ലെന്ന തിരിച്ചറിവിലാണ് സി.പി.എം സംസ്ഥാന നേതൃത്വം. ജനങ്ങളില്‍ നിന്നും കൂടുതല്‍ തിരിച്ചടി ഭയന്നാണ് സി.പി.എം -സിപിഐ സംസ്ഥാന സെക്രട്ടറിമാര്‍ തന്ത്രപൂര്‍വം വിലയിരുത്തല്‍ പ്രയോഗത്തില്‍ നിന്നും മാറിയത്. കഴിഞ്ഞ ഏപ്രിലില്‍ മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ ഭരണത്തിന്റെ വിലയിരുത്തല്‍ പ്രഖ്യാപനം ഏറെ വിവാദമായിരുന്നു. വിലയിരുത്തുമെന്ന് പറഞ്ഞ നേതാക്കള്‍ക്ക് ഒടുവില്‍ പിന്‍മാറേണ്ടി വന്നു. അതു കൊണ്ടു തന്നെയാണ് വേങ്ങരയില്‍ തുടക്കില്‍ തന്നെ ഇടത് ഭരണത്തിന്റെ വിലയിരുത്തലില്‍ നിന്നും സി.പി.എം മാറി നിന്നത്. ഇതാണ് ഇന്നലെ മന്ത്രി എം.എം മണി പൊളിച്ചെടുത്തത്. സര്‍ക്കാര്‍ കുറെ കാര്യങ്ങള്‍ ചെയ്തുവെന്ന മട്ടിലാണ് എംഎം മണി. ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മണി കാര്യമാക്കുന്നില്ല. സര്‍ക്കാറിനെതിരെ വിരുദ്ധ വികാരമാണുള്ളതെന്ന മണ്ഡല ചിത്രം മണിക്ക് അറിയുന്നില്ല.

മലപ്പുറം ലോക്‌സഭാ ഉപെതരഞ്ഞെടുപ്പിലും മണിയുടെ പ്രസ്താവനകള്‍ ഇടതുമുന്നണിക്ക് ഏറെ തലവേദനയുണ്ടാക്കിയിരുന്നു. പ്രചാരണപരിപാടിക്കിടെ മലപ്പുറത്ത് വെച്ച് നിവേദനം വാങ്ങിയതും ജിഷ്ണുവിന്റെ അമ്മ മഹിജക്കെതിരെ നടത്തിയ പ്രസംഗവും സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഭരണത്തിന്റെ വിലയിരുത്തലാകുമോ എന്നാണ് എല്ലാ മാധ്യമ പ്രവര്‍ത്തകരും വേങ്ങരയില്‍ ഇടതുമുന്നണി നേതാക്കളോട് ചോദിക്കുന്നത്. ഈ ചോദ്യത്തിനു മുന്നില്‍ ഇടത് നേതാക്കള്‍ കുടുങ്ങിയിരിക്കുകയാണ്. ചില നേതാക്കള്‍ പറയുന്നു ഭരണം വിലയിരുത്തപ്പെടുമെന്ന്. മറ്റു ചിലര്‍ പറയുന്നു ഭരണത്തിന്റെ വിലയിരുത്തലാകില്ലെന്നും.

ഇടതു മുന്നണിയിലെ അഭിപ്രായ ഭിന്നത പ്രചാരണത്തിലും മറ നീക്കി പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം വേങ്ങരയില്‍ നടന്ന മണ്ഡലം ഇടതു മുന്നണി കണ്‍വന്‍ഷനില്‍ നിന്നും ജില്ലയിലെ സിപിഎം -ഇടത് എംഎല്‍മാരും മന്ത്രിയും വിട്ടു നിന്നത് പ്രവര്‍ത്തകരിലും വോട്ടര്‍മാരിലും ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. കണ്‍വന്‍ഷനില്‍ നിന്നും മാറി നിന്നത് സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ നിന്നാണെന്നാണ് വിലയിരുത്തല്‍. സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ സ്വതന്ത്രര്‍ തയ്യാറായില്ല. അഡ്വ പിപി ബഷീറിനെ വീണ്ടും മത്സരിപ്പിക്കരുതായിരുന്നുവെന്നാണ് ഭുരിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരും അഭിപ്രായപ്പെട്ടത്. എല്ലാവരും ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പ്രമുഖ സ്ഥാനാര്‍ത്ഥി അഡ്വ:കെ.എന്‍.എ ഖാദറിനോട് ഏറ്റുമുട്ടുന്നതില്‍ നിന്നും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ മാറി നിന്നത് ശരിയായില്ലെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം. ഗ്രാമപഞ്ചായത്ത് തെരഞെടുപ്പില്‍ പോലും പരാജയപ്പെട്ടയാളാണ് ബഷീര്‍. അങ്ങിനെയൊരാളെ മത്സരിപ്പിക്കുന്നത് വോട്ടുകള്‍ വന്‍തോതില്‍ ഇടതുമുന്നണിക്ക് എതിരായി മാറ്റുമെന്ന് സിപിഎമ്മില്‍ നല്ലൊരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.