Connect with us

Culture

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം: ഇടതു-ബി.ജെ.പി മുന്നണികളുടെ സമനില തെറ്റിയെന്ന് കെ.സി വേണുഗോപാല്‍

Published

on

സുല്‍ത്താന്‍ ബത്തേരി: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ഇടതു പക്ഷ, ബി ജെ പി നേതാക്കളുടെ സമനില തെറ്റിച്ചിരിക്കുകയാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ബത്തേരിയില്‍ നടന്ന യു ഡി എഫ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യസന്ധമായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് പകരം നുണപ്രചാരണവുമായി ഇറങ്ങിയിരിക്കുകയാണ്‌സി പി എമ്മിന്റേയും എന്‍ ഡി എയുടേയും നേതാക്കള്‍. ഇത്തരം പ്രചാരണങ്ങളെ വോട്ടര്‍മാര്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും.ചരിത്ര വിജയമായിരിക്കും വയനാട്ടില്‍ രാഹുല്‍ ഗാന്ധി നേടുക. വര്‍ഗ്ഗീയതക്കെതിരെയും ഉത്തരേന്ത്യയും ദക്ഷിണേന്ത്യയുമായി രാജ്യത്തെ രണ്ടായി മുറിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെയുമുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജാഗ്രതയാണ് രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ വെളിവാകുന്നത്. വിജയത്തിന് ശേഷം വയനാട് ഉപേക്ഷിക്കില്ലെന്ന് രാഹുല്‍ പറഞ്ഞിരിക്കെ മറിച്ചുള്ള പ്രചാരണങ്ങള്‍ക്ക് പ്രസക്തിയില്ല. രാഹുലിന്റെ വിജയം മതേതര ശക്തികള്‍ക്കുള്ള അംഗീകാരമായതിനാല്‍ തന്നെ സി പി എം ഇത്രക്ക് വിറളി പിടിക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല. യെച്ചൂരി പോലും രാഹുലിന്റെ പ്രധാനമന്ത്രി പദത്തെ എതിര്‍ക്കാതിരിക്കുമ്പോള്‍ പിണറായിയും സംഘവും ഇവിടെ രാഹുലിനെതിരെ നുണ പ്രചാരണം നടത്തി സ്വയം പരിഹാസ്യരാവുകയാണ്. തിരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ ടി.മുഹമ്മദ് അധ്യക്ഷത വഹിച്ചു.കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മുകുള്‍ വാസ്‌നിക്, ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണന്‍ എം എല്‍ എ, എ പി അനില്‍കുമാര്‍ എം എല്‍ എ, കേന്ദ്ര നിരീക്ഷകന്‍ പി.വി മോഹന്‍, ഇ എം ആഗസ്തി, എന്‍ സുബ്രമണ്യന്‍, പി വി ബാലചന്ദ്രന്‍, കെ സി റോസക്കുട്ടി, കെ.കെ അബ്രഹാം, കെ.കെ മനോജ്, സജീവ് ജോസഫ്, എന്‍ ഡി അപ്പച്ചന്‍, കെ എല്‍ പൗലോസ്, പി.പി അയ്യൂബ്, എം.എ അസൈനാര്‍, കെ.കെ ഗോപിനാഥന്‍, എന്‍.എം വിജയന്‍, കെ.കെ വിശ്വനാഥന്‍, സി.പി വര്‍ഗീസ് പ്രസംഗിച്ചു.
മാനന്തവാടി: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ വിജയത്തിനായി ഇതുവരെ മാനന്തവാടി നിയോജക മണ്ഡലത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ അവലോകന നടത്തി. എ.ഐ.സി.സി.ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ യോഗം ഉല്‍ഘാടനം ചെയ്തു. എ.ഐ.സി.സി. ജനറല്‍െ സെക്രട്ടറി മുകള്‍ വാസ്‌നിക് മുഖ്യാഥിതിയായിരുന്നു. എ.ഐ.സി.സി. നിരീക്ഷകന്‍ കെ.വി.തങ്കബാലു, കെ.പി.സി.സി. നിരീക്ഷക ലാലി വിന്‍സെന്റ് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.പി.എ കരീം, എം.സി സെബാസ്റ്റ്യന്‍, പി.കെ.ജയലക്ഷ്മി, സി.അബ്ദുള്‍ അഷറഫ്, എന്‍. നിസാര്‍ അഹമ്മദ് സംസാരിച്ചു.
കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പ് അവലോകനയോഗം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. എ. െഎ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് മുഖ്യാതിഥിയായിരുന്നു.
ചെയര്‍മാന്‍ റസാഖ് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.പി.എ എ കരീം. കെ.കെ അഹമ്മദ് ഹാജി, പി.കെ അബൂബക്കര്‍, എന്‍.കെ റഷീദ്, യഹ്യാഖാന്‍ തലക്കല്‍, സി. മൊയ്തീന്‍ കുട്ടി, എം. മുഹമ്മദ് ബഷീര്‍, ടി, ഹംസ, സലിം മേമന, എം.കെ മൊയ്തു, സലാം നീലിക്കണ്ടി, എ.കെ റഫീഖ്, പഞ്ചാര ഉസ്മാന്‍, കെ.കെ ഹനീഫ, കെ.എം തൊടി മുജീബ്, പി.പി ആലി, എന്‍ ഡി അപ്പച്ചന്‍, പഴകുളം മധു, അഡ്വ.ടി ജെ ഐസക്, പി വി ബാലചന്ദ്രന്‍, കെ എല്‍ പൗലോസ്, കെ വി പോക്കര്‍ഹാജി, പി ടി ഗോപാലക്കുറുപ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.