Connect with us

Culture

ആസിഫ കൊലപാതകം: പ്രതിഷേധങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി വി.കെ സിങിന്റെ പ്രതികരണം

Published

on

ജമ്മു കശ്മീരില്‍ എട്ടുവയസ്സുകാരിയായ ആസിഫയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര മന്ത്രി വി.കെ സിങിന്റെ പ്രതികരണം. ‘മനുഷ്യരെന്ന നിലയില്‍ നാം ആസിഫയോട് തോറ്റിരിക്കുന്നു. പക്ഷേ, അവള്‍ക്ക് നീതി നിഷേധിക്കപ്പെടില്ല’ – എന്നാണ് വിദേശകാര്യ സഹമന്ത്രിയായ വി.കെ സിങ് ട്വിറ്ററില്‍ പ്രതികരിച്ചത്. ഹൃദയഭേദകമായ ക്രൂരകൃത്യത്തിന്റെ കുറ്റപത്രം പുറത്തുവന്ന ശേഷം നരേന്ദ്ര മോദി മന്ത്രിസഭയില്‍ നിന്നുള്ള ആദ്യ പ്രതികരണമാണിത്.


ജമ്മു കശ്മീരിലെ കത്വയില്‍ ബക്രേവാല്‍ നാടോടി കുടുംബത്തിലെ അംഗമായ ആസിഫയെ തട്ടിയെടുത്ത് മയക്കുമരുന്ന് നല്‍കി പട്ടിണിക്കിട്ടാണ് ക്ഷേത്രത്തില്‍ വെച്ച് കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കഴുത്തു ഞെരിച്ചും തലയ്ക്ക് കല്ലു കൊണ്ടടിച്ചും കൊന്നതിനു ശേഷം മൃതദേഹം കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. ജനുവരിയില്‍ നടന്ന സംഭവത്തിന്റെ വിശദാംശങ്ങള്‍ അടങ്ങുന്ന കുറ്റപത്രം മൂന്നു മാസത്തിനു ശേഷമാണ് പുറത്തുവന്നത്. എട്ടു വയസ്സുകാരിയുടെ ബലാത്സംഗത്തിലും കൊലപാതകത്തിലും പൊലീസുകാര്‍ക്കും പങ്കുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

സംഭവത്തില്‍ കേന്ദ്ര സര്‍ക്കാറോ ബി.ജെ.പിയോ ഇതുവരെ പ്രതികരിച്ചിരുന്നില്ല. ബി.ജെ.പി പിന്തുണയോടെ ഭരിക്കുന്ന കശ്മീരിലെ മുഖ്യമന്ത്രി മഹബൂബ മുഫ്തി കുറ്റക്കാരെ എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷമായ നാഷണല്‍ കോണ്‍ഫറന്‍സും മറ്റ് പാര്‍ട്ടികളും വന്‍ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.

ക്ഷേത്രത്തിന്റെ ചുമതലക്കാരനായ സഞ്ജി റാം, പൊലീസുകാരായ ദീപക് ഖജുരി, സുരേന്ദര്‍ വര്‍മ, പ്രദേശവാസിയായ പര്‍വേഷ് കുമാര്‍, സഞ്ജി റാമിന്റെ പ്രായപൂര്‍ത്തിയാകാത്ത ബന്ധു എന്നിവരാണ് ബലാത്സംഗത്തിലും കൊലപാതകത്തിലും പങ്കാളികളായത്. തെളിവുകള്‍ നശിപ്പിക്കുന്നതിനായി ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജും സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്തയും സഞ്ജി റാമില്‍ നിന്ന് നാലു ലക്ഷം കൈക്കൂലി വാങ്ങുകയും ചെയ്തു. ഇവരില്‍ എല്ലാവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആസിഫ നേരിട്ട ക്രൂരതയില്‍ ബി.ജെ.പിയുടെയും കേന്ദ്ര സര്‍ക്കാറിന്റെയും മൗനം ചോദ്യം ചെയ്യപ്പെടുന്നതിനിടെയാണ് വി.കെ സിങ് ഒറ്റവരി ട്വീറ്റ് ചെയ്തത്. ‘സംസ്‌കാര ശൂന്യരെ ശിക്ഷിക്കുക’, ‘മനുഷ്യത്വത്തിന്റെ ബലാത്സംഗവും കൊലപാതകവും’, ‘ആസിഫക്ക് നീതി’ തുടങ്ങിയ ഹാഷ് ടാഗുകളിലാണ് വി.കെ സിങ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.