Connect with us

india

ആദിത്യനാഥിന് തലവേദനയായി അലയുന്ന കന്നുകാലികള്‍

തെരുവില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ യു. പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബി. ജെ.പിക്കും തിരഞ്ഞെടുപ്പില്‍ തലവേദനയാവുന്നു.

Published

on

ലക്‌നൗ: തെരുവില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ യു. പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബി. ജെ.പിക്കും തിരഞ്ഞെടുപ്പില്‍ തലവേദനയാവുന്നു.കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ബരാഭങ്കിയില്‍ യോഗിയുടെ തെരഞ്ഞെടുപ്പ് റാലി നടക്കുന്ന വേദിക്കരികിലേക്ക് തെരുവുകളില്‍ അലഞ്ഞുതിരിയുന്ന നൂറ് കണക്കിന് കന്നുകാലികളെ എത്തിച്ച് കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. കന്നുകാലി ശല്യത്തിനെതിരെ നടപടിയെടുക്കണമെന്ന് അധികാരികളോട് നിരന്തരം ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടാകാതിരുന്നതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ കന്നുകാലികളെ അഴിച്ചുവിട്ടത്. തെരുവില്‍ അലയുന്ന കന്നുകാലിക തടയാന്‍ മോദി സര്‍ക്കാര്‍ പുതിയ നയം സ്വീകരിച്ചെങ്കിലും പ്രശ്‌നം ചില പ്രദേശങ്ങളില്‍ മാത്രമാണെന്ന നിലപാടാണ് യു.പി സര്‍ക്കാരിനുള്ളത്.

മാര്‍ച്ച് 10 മുതല്‍ കന്നുകാലികളെ തടയാന്‍ നയം പ്രാബല്യത്തില്‍ വരുമെന്നായിരുന്നു മോദിയുടെ പ്രഖ്യാപനം. സംസ്ഥാനത്തെ 75ല്‍ 44 ജില്ലകളും കന്നുകാലികളില്‍ നിന്ന് മുക്തമാണെന്ന് ആദിത്യനാഥ് പറഞ്ഞു. മണ്ഡി പരിഷത്തില്‍ നിന്ന് ലഭിക്കുന്ന വരമാനത്തിന്റെ മൂന്ന് ശതമാനം ഗോ സേവ ആയോഗ് വഴി രജിസ്റ്റര്‍ ചെയ്ത ഗോശാലകളില്‍ അവശേഷിക്കുന്ന കന്നുകാലികളുടെ ക്ഷേമത്തിനായി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഗോശാല നിയമപ്രകാരം 572 ഗോശാലകളാണ് ഇതുവരെ ഗോ സേവ ആയോഗ് വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 394 സജീവ ഗോശാലകളും ഇതില്‍ ഉള്‍പ്പെടുന്നു. 20 കോടി രൂപയാണ് രജിസ്റ്റര്‍ ചെയ്ത ഗോശാലകള്‍ക്ക് നല്‍കിയിട്ടുള്ളത്.

തെരുവില്‍ അലയുന്ന എല്ലാ മൃഗങ്ങള്‍ക്കും ഭക്ഷണം ഉറപ്പു വരുത്തുന്നതിന് ജില്ലാ മജിസ്‌ട്രേറ്റുകള്‍ക്ക് 474 കോടി സര്‍ക്കാര്‍ അനുവച്ചിട്ടുണ്ടെന്നും ഓരോ മേഖലയിലെയും നോഡല്‍ ഓഫീസര്‍മാര്‍ ഗോശാലകള്‍ സന്ദര്‍ശിച്ച് പ്രശ്‌നപരിഹാരം നടത്താറുണ്ടെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു.അനധികൃത അറവുശാലകള്‍ പൂര്‍ണമായും അടച്ചുപൂട്ടിയെന്നും ഒമ്പത് ലക്ഷത്തിലധികം അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ ഷെല്‍ട്ടറുകളിലാണെന്നും യോഗി വ്യക്തമാക്കി.

അതേസമയം ഉത്തര്‍പ്രദേശിലെ അഞ്ചാംഘട്ട തിരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിങ്. വൈകിട്ട് 5 മണി വരെ 53.98 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. 12 ജില്ലകളിലെ 61 മണ്ഡലങ്ങളിലേക്കാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്.

692 സ്ഥാനാര്‍ത്ഥികളാണ് മല്‍സര രംഗത്തുണ്ടായിരുന്നത്. ഹിന്ദുത്വത്തിന്റെ പ്രഭവ കേന്ദ്രമായ അയോധ്യ, കോണ്‍ഗ്രസിന്റെ കോട്ടകളായി കണക്കാക്കപ്പെട്ടിരുന്ന അമേ ഠി, റായ്ബറേലി, എന്നിവയും സുല്‍ത്താന്‍പൂര്‍, ചിത്രകൂട്, പ്രതാപ്ഗഡ്, കൗശാമ്പി, പ്രയാഗ്‌രാജ്, ബരാബങ്കി, ബഹ്‌റൈച്ച്, ശ്രാവസ്തി, ഗോണ്ട തുടങ്ങിയ ജില്ലകള്‍ ഇന്നലെ വിധിയെഴുതി.

2017ല്‍ 61ല്‍ 50 സീറ്റുകളിലും ബി.ജെ.പിയും സഖ്യകക്ഷികളും വിജയിച്ചിരുന്നു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ (സിരാതു), കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ആരാധന മിശ്ര മോന (രാംപൂര്‍ ഖാസ്), സിദ്ധാര്‍ത്ഥ് നാഥ് സിങ് (അലഹബാദ് വെസ്റ്റ്) തുടങ്ങിയവരാണ് ജനവിധി തേടിയവരില്‍ പ്രമുഖര്‍. അവസാന രണ്ട് ഘട്ടങ്ങള്‍ മാര്‍ച്ച് 3 നും 7 നും നടക്കും. മാര്‍ച്ച് 10 നാണ് ഫലപ്രഖ്യാപനം.

Continue Reading
Click to comment

Leave a Reply

Your email address will not be published.

india

സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം

വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.

Published

on

പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.

ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.

ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.

Continue Reading

india

സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.

വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.