Connect with us

Culture

ചന്ദ്രിക ലോകകപ്പ് പ്രവചന മത്സരം: അരവിന്ദിന് ബുളറ്റ്, സമീമിന് ആക്ടീവ

Published

on

കോഴിക്കോട്: ലോകകപ്പ് ഫുട്‌ബോളിനോടനുബന്ധിച്ച് മലബാറിലെ പ്രമുഖ വസ്ത്രവ്യാപാര കേന്ദ്രമായ ഫാമിലി വെഡ്ഡിംഗ് സെന്ററിന്റെ സഹകരണത്തോടെ ചന്ദ്രിക നടത്തിയ പ്രചവന മല്‍സരത്തില്‍ ഒന്നാം സ്ഥാനക്കാരനുളള റോയല്‍ എന്‍ഫീല്‍ഡ് ബുളറ്റ് മലപ്പുറം വണ്ടൂരിലെ വി.അരവിന്ദിന്. രണ്ടാം സ്ഥാനക്കാരനുളള ആക്ടീവ സ്‌കൂട്ടറിന് കോഴിക്കോട് കുറ്റിയാടി പൂളക്കലിലെ പി.അബ്ദുല്‍ സമീം അര്‍ഹനായി. ഇന്നലെ ചന്ദ്രികയില്‍ നടന്ന ചടങ്ങില്‍ പ്രമുഖ വ്യവസായിയും ഫിയാഫ് മുന്‍ വൈസ് പ്രസിഡണ്ടും ഫുട്‌ബോള്‍ സംഘാടകനുമായ പി.വി ഗംഗാധരന്‍ നറുക്കെടുപ്പ് നിര്‍വഹിച്ചു. ചന്ദ്രിക എഡിറ്റര്‍ സി.പി സൈതലവി, ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മുഹമ്മദ് നജീബ്, റസിഡന്‍ഡ് മാനേജര്‍ പി.കെ ജാഫര്‍, ഫാമിലി വെഡ്ഡിംഗ് സെന്റര്‍ ഡയരക്ടര്‍മാരായ കല്ലില്‍ ഇമ്പിച്ചി അഹമ്മദ്, ഇ.കെ അബ്ദുല്‍ ബാരി, സൈബത്ത്, ചന്ദ്രിക പരസ്യവിഭാഗം മാനേജര്‍ നബീല്‍ തങ്ങള്‍, സര്‍ക്കുലേഷന്‍ മാനേജര്‍ ഒ.വി അഹമ്മദ് കോയ, ജുനൈദ് കാപ്പാട്, ഫാമിലി വെഡ്ഡിംഗ് സെന്റര്‍ ഈവന്റ് മാനേജര്‍ എം.ഷുഹൈബ് എന്നിവര്‍ പങ്കെടുത്തു. ലോകകപ്പ് ആര് സ്വന്തമാക്കും, രണ്ടാം സ്ഥാനം ആര് നേടും എന്നീ ചോദ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മല്‍സരം. ഫ്രാന്‍സ് കപ്പും ക്രൊയേഷ്യ രണ്ടാം സ്ഥാനവും നേടുമെന്ന് കൃത്യമായി പ്രവചിച്ച 400 പേരില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് അരവിന്ദിനെയും അബ്ദുല്‍ സമീമിനെയും വിജയികളായി തെരഞ്ഞെടുത്തത്. ശരിയുത്തരങ്ങള്‍ അയച്ചവരില്‍ നിന്നും നറുക്കെടുപ്പിലൂടെ 25 പേരെ പ്രോല്‍സാഹന സമ്മാനത്തിനും തെരഞ്ഞെടുത്തു. സമ്മാനദാനം ഈ മാസാവസാനം നടക്കും.

പ്രോല്‍സാഹന സമ്മാന വിജയികള്‍
കോഴിക്കോട്: റഷ്യയില്‍ സമാപിച്ച ലോകകപ്പ് ഫുട്‌ബോളിനോടനുബന്ധിച്ച് മലബാറിലെ ഏറ്റവും മികച്ച വസ്ത്ര വ്യാപാര സ്ഥാപനമായ ഫാമിലി വെഡ്ഡിംഗ്‌സിന്റെ സഹകരണത്തോടെ ‘ചന്ദ്രിക’ നടത്തിയ പ്രവചന മത്സരത്തില്‍ പ്രോത്സാഹന ഗിഫ്റ്റ് വൗച്ചറിന് അര്‍ഹരായവര്‍ ഇവരാണ്. 1) നിഹാല്‍, പാക്കത്തൊടി ഹൗസ്, മുസ്‌ലിയാരങ്ങാടി. 2) മുഹമ്മദ് അയാന്‍, നാനാക്കല്‍ ഹൗസ്, വള്ളുവമ്പ്രം. 3) ഷജീം, ചോലക്കുഴി ഹൗസ്, വാഴക്കാട്. 4) മഹറൂഫ്, ബൈത്തുല്‍ അമാന്‍, ചാല. 5) യൂസുഫ്, കോട്ടമ്മല്‍, മൊറയൂര്‍. 6) ഷാഹിന്‍ പി.പി, പി.പി ഹൗസ്, വാരം. 7) അബ്ദുല്‍ ഹമീദ്, എ.കെ ഹൗസ്, ചെമ്പ്ര. 8) ഫിസ മെഹ്‌റിന്‍, ഒതയോത്ത് കുറ്റിയില്‍, കുറ്റിയാടി. 9) ഹുനൈസ് ഹസ്സന്‍ എം.കെ, സി.എസ്.ഐ കോമ്പൗണ്ട്, ചെറുവണ്ണൂര്‍. 10) മൊയ്തീന്‍കുട്ടി സി.ഇ, ചമ്മലില്‍ ഹൗസ്, ചേലേമ്പ്ര. 11) ഫാത്തിമ, കാവുങ്ങല്‍ ഹൗസ്, എ.ആര്‍ നഗര്‍. 12) സ്വാമിനാഥന്‍ കെ, കൂര്‍ക്കപ്പറമ്പില്‍ ഹൗസ്, പന്നിയങ്കര. 13) റുഷിദ ടി.കെ, ബൈത്തുന്നൂര്‍, കക്കാട്. 14) മുഹമ്മദ് ഷാലിം സി, ചോലക്കല്‍ വീട്, നാട്ടുകല്‍, പാലക്കാട്. 15) ഹസീന, കള്ളിക്കൂടത്തില്‍, ആരാമ്പ്രം. 16) മഹമൂദ്, ദാറുല്‍ ഫലാഹ്, തലശ്ശേരി. 17) നഷീദ എം.എം, മേച്ചേരി മീത്തല്‍, വില്യാപ്പള്ളി. 18) സാറ, സി.ബി.വി ഹൗസ്, കുണ്ടുങ്ങല്‍. 19) യാസര്‍ കെ.എം, ചരുവിലകം ഹൗസ്, കുറ്റിച്ചിറ. 20) അബൂബക്കര്‍ കെ, ചെള്ളപ്പുറം ഹൗസ്, കണ്ണമംഗലം. 21) അന്‍ഷിദ് ഷാനു എം, തൃപ്പക്കുളം ഹൗസ്, പള്ളിക്കല്‍. 22) ഷമീറ കെ, കോപ ഹൗസ്, പനമരം. 23) ഷാഹിന ടി.വി, ടി.വി ഹൗസ്, കാമ്പില്‍. 24) അഫ്‌സല്‍ വി, വരിക്കോടന്‍ ഹൗസ്, വെസ്റ്റ് കോഡൂര്‍. 25) അമീന സിതാര, ജന്നത്ത് മഹല്‍, പടനിലം.

ചതിച്ചത് ബ്രസീലും അര്‍ജന്റീനയും പിന്നെ ജര്‍മനിയും

കോഴിക്കോട്:എല്ലാവരെയും ചതിച്ചത് ബ്രസീലും അര്‍ജന്റീനയും…. ഫ്രാന്‍സ് കപ്പടിക്കുമെന്നും ക്രൊയേഷ്യക്കാര്‍ രണ്ടാം സ്ഥാനം നേടുമെന്നും പക്ഷേ 400 പേര്‍ കൃത്യമായി പ്രവചിച്ചത് അല്‍ഭുതമായി. മലബാറിലെ ഏറ്റവും മികച്ച വസ്ത്ര വില്‍പ്പന കേന്ദ്രമായ ഫാമിലി വെഡ്ഡിംഗ് സെന്ററിന്റെ സഹകരണത്തോടെ ചന്ദ്രിക നടത്തിയ ലോകകപ്പ് പ്രവചന മല്‍സരത്തില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും ബ്രസീലിന് അനുകൂലമായാണ് പ്രവചനം നടത്തിയത്. രണ്ടാം സ്ഥാനത്ത് വന്നത് അര്‍ജന്റീനക്കാരും. സ്‌പെയിന്‍, ജര്‍മനി എന്നിവര്‍ക്കൊപ്പവുമുണ്ടായിരുന്നു കൂറെ പേര്‍. പക്ഷേ നെയ്മറുടെ ബ്രസീല്‍ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് തോറ്റ് പുറത്തായപ്പോള്‍ ലയണല്‍ മെസിയുടെ അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ തന്നെ മടങ്ങി. ഫ്രാന്‍സിനോട് തോറ്റ് മെസിയും സംഘവും മടങ്ങിയപ്പോള്‍ ജര്‍മനിക്കൊപ്പം നിന്നവരായിരുന്നു കൂടുതല്‍ വഞ്ചിതരായത്. നാല് വര്‍ഷം മുമ്പ് ബ്രസീലില്‍ നടന്ന ലോകകപ്പില്‍ ഒന്നാം സ്ഥാനം നേടിയ ജര്‍മന്‍കാര്‍ ഇത്തവണ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. മെക്‌സിക്കോയോട് ആദ്യ കളിയില്‍ ജര്‍മനി തോറ്റിട്ടും അവര്‍ കപ്പടിക്കുമെന്ന് പതിനായിരത്തിലധികം പേരാണ് പ്രവചിച്ചത്. സ്‌പെയിനും കൂടുതല്‍ പിന്തുണ നേടി. പക്ഷേ സെര്‍ജിയോ റാമോസ് നയിച്ച ടീം പ്രി ക്വാര്‍ട്ടറില്‍ റഷ്യക്ക് മുന്നില്‍ അടിയറവ് പറയുകയായിരുന്നു. ഫ്രാന്‍സ് ആധികാരികമായി കപ്പ് സ്വന്തമാക്കിയപ്പോള്‍ അത് കൃത്യമായി മുന്നില്‍ കണ്ടു 400 പേര്‍. ലുക്കാ മോദ്രിച്ച് നയിച്ച ക്രൊയേഷ്യക്കാരുടെ റണ്ണര്‍ അപ്പ് സ്ഥാനവും ഇവര്‍ക്ക് തെറ്റിയില്ല. നറുക്കെടുപ്പില്‍ ഭാഗ്യവാനായ അരവിന്ദ് ബാംഗ്ലൂരില്‍ സി.എ വിദ്യാര്‍ത്ഥിയാണ്. വണ്ടൂരിലെ അമ്പലപ്പടിയിലെ കൂട് ഹൗസിലാണ് താമസം. ഫ്രാന്‍സിന്റെ മികവ് തന്നെയാണ് തന്റെ പ്രവചനത്തിന്റെ അടിസ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു. ചന്ദ്രിക മലപ്പുറം ഓഫീസില്‍ നിക്ഷേപിച്ച കൂപ്പണിനാണ് ഭാഗ്യം വന്നത്. എന്‍ഫീല്‍ഡ് ബുളറ്റിന്റെ സന്തോഷത്തില്‍ ചന്ദ്രികക്കും ഫാമിലി വെഡ്ഡിംഗ് സെന്ററിനും അരവിന്ദ് നന്ദി പറഞ്ഞു. പരപ്പനങ്ങാടി കോടതി ജീവനക്കാരനാണ് പള്ളിയത്ത് പറമ്പത്ത് ഹൗസിലെ പി. അബ്ദുല്‍ സമീം. ഫ്രാന്‍സും ക്രൊയേഷ്യയുമായിരുന്നു സമീമിന് ഇഷ്ടപ്പെട്ട ടീമുകള്‍.
വടകര, കുന്ദമംഗലം, മേപ്പാടി, മഞ്ചേരി എന്നിവിടങ്ങളിലായി ചുരുങ്ങിയ കാലത്തിനുള്ളില്‍ വിശ്വാസ്യത നേടിയ വസ്ത്ര വില്‍പ്പന സ്ഥാപനമാണ് ഫാമിലി വെഡ്ഡിംഗ് സെന്റര്‍. ലോകകപ്പിന്റെ ആവേശത്തിനൊപ്പം മല്‍സര പ്രവചനത്തിലും മലയാളികളുടെ ആവേശ മനസ്സ് സന്തോഷജനകവും അഭിനന്ദനീയവുമാണെന്ന് ഫാമിലി വെഡ്ഡിംഗ് സെന്റര്‍ ഡയരക്ടര്‍മാരായ കല്ലില്‍ ഇമ്പിച്ചി അഹമ്മദും ഇ.കെ അബ്ദുല്‍ ബാരിയും പറഞ്ഞു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.